SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • വിമാനങ്ങള്‍ ലാഹോറിന് മുകളിലൂടെ താഴ്ന്നു പറക്കരുതെന്ന് പാകിസ്താന്‍


    പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്‌ മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് പാകിസ്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
    ഒക്‌ടോബറില്‍ ലാഹോറിന് മുകളിലൂടെ പോകുന്ന വിമാനങ്ങള്‍ 29,000 അടി ഉയരത്തിലൂടെ പറക്കണമെന്നാണ് വിമാനക്കമ്പനികള്‍ക്കും വൈമാനികര്‍ക്കും പാകിസ്താന്‍ വ്യോമയാന അധികൃതര്‍ നല്‍കിയ നിര്‍ദേശം. ഇതുമൂലം ഇന്ത്യയില്‍ നിന്ന്‌ യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് എന്നിവിടങ്ങളിലേക്ക് പോകുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ട അവസ്ഥയിലാണ്. കൂടുതല്‍ ദൈര്‍ഘ്യമേറിയതും സുരക്ഷിതവുമായ മറ്റ് റൂട്ടുകള്‍ തേടേണ്ട അവസ്ഥയിലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെന്നും ഇതുമൂലം സര്‍വീസുകള്‍ വൈകാനുള്ള സാധ്യയുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ പറഞ്ഞു. യുറോപ്പ്, അമേരിക്ക, ഗള്‍ഫ് എന്നി സ്ഥലങ്ങളിലേക്ക് പോകുവാനുള്ള പ്രധാന വ്യോമ ഇടനാഴിയാണ് പാകിസ്താന്‍.

    കഴിഞ്ഞ തിങ്കളാഴ്ച ഇറക്കിയ നിര്‍ദ്ദേശത്തില്‍ വിമാനങ്ങള്‍ 33000 അടി ഉയരത്തില്‍ മാത്രമേ പറത്താന്‍ പാടുള്ളൂ എന്നായിരുന്നു നിര്‍ദേശം. പാകിസ്താന്‍ വിമാനങ്ങള്‍ക്ക് മാത്രമാണ് താഴ്ന്നു പറക്കുവാന്‍ ഇപ്പോള്‍ അനുവാദം കൊടുത്തിരിക്കുന്നത്.
  • കനകമലയില്‍ അറസ്റ്റിലായത് ഐഎസ് കേരളഘടകം നേതാക്കള്‍

    ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ കണ്ണൂരിലെ കനകമലയിൽ അറസ്റ്റിലായ പ്രതികൾ

    ആഗോളതീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന് കേരളത്തിലും ശാഖ. ''അന്‍സാര്‍ ഉള്‍ ഖലീഫ'' എന്ന പേരിലാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ കേരളഘടകം പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി.
    കണ്ണൂര്‍ കനകമലയില്‍ ഞായറാഴ്ച നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലെടുത്തത് അന്‍സാര്‍ ഉള്‍ ഖലിഫയുടെ നേതാക്കളെ ആയിരുന്നു. സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാനും, ചില പ്രധാനവ്യക്തികളെ അപായപ്പെടുത്താനും പദ്ധതി തയ്യാറാക്കാനാണ്  ഇവര്‍ കനകമലയില്‍ ഒത്തുകൂടിയത്.

    കൊച്ചിയില്‍ പൊതുയോഗത്തിലേക്ക് വാഹനമിടിച്ചു കയറ്റാന്‍ പദ്ധയിട്ടത് കനകമലയില്‍ പിടിയിലായവരാണെന്ന ഞെട്ടിക്കുന്ന വിവരവും എന്‍ഐഎ സംഘം ഇപ്പോള്‍ പുറത്തു വിട്ടിട്ടുണ്ട്.
    ഞായറാഴ്ച ഉച്ചയോടെ കണ്ണൂരിലെ കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് കോഴിക്കോട്ടെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടു വന്നു. വൈകിട്ടോടെ ഇവരെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും
    ഐഎസ് ഭീകരതയ്ക്ക് സഹായംനല്‍കി എന്നു സംശയിക്കുന്ന എട്ടുപേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍നിന്നും കോയമ്പത്തൂരില്‍ നിന്നുമായി ഞായറാഴ്ച അറസ്റ്റുചെയ്തത്. കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത് കനകമലയില്‍നിന്നും അഞ്ചു പേരേയും കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നും ഒരാളേയുമാണ് എന്‍ഐഎ സംഘം ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്.
    കശുമാവിന്‍ തോട്ടത്തില്‍ രഹസ്യകൂടിക്കാഴ്ച നടത്തുമ്പോഴാണ് കനകമലയില്‍ അഞ്ചുപേരും പിടിയിലായത്. കണ്ണൂര്‍ അണിയാരം സ്വദേശി മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍ (റഷീദ്), തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ് ടി. (യൂസഫ്), മലപ്പുറം സ്വദേശി സഫ്വാന്‍ പി., കോഴിക്കോട് സ്വദേശി ജാസിം എന്‍.കെ. എന്നിവരാണ് അറസ്റ്റിലായത്.   ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കുറ്റ്യാടി വളയന്നൂര്‍ സ്വദേശി റാംഷാദ് (ആമു)പിടിയിലായത്. കുറ്റ്യാടിയില്‍ നിന്ന് മറ്റൊരാളെക്കൂടി കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. കേരള പോലീസിനുപുറമേ, ഡല്‍ഹി, തെലങ്കാന പോലീസും അന്വേഷണത്തില്‍ പങ്കാളികളായി.
    അബു ബഷീര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാത്രി കോയമ്പത്തൂര്‍ ഉക്കടം ജി.എം.നഗറില്‍നിന്ന് നവാസ് (24), മുഹമ്മദ് റഹ്മാന്‍ (26) എന്നിവരെ പിടികൂടിയത്.
    ഐ.എസ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന 21 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായാണ് എന്‍.ഐ.എ. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ തിരച്ചില്‍ നടത്തിയത്.
    ഭീകരാക്രമണം നടത്തുന്നതിനുവേണ്ടി കേരളത്തിലെയും തമിഴ്‌നാട്ടിലെയും യുവാക്കള്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിക്കുന്നുവെന്ന വ്യക്തമായ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എന്‍.ഐ.എ. കണ്ണൂരില്‍  തിരച്ചിലിനെത്തിയത്.
    എന്‍.ഐ.എ. ചെന്നൈ യൂണിറ്റ് ഐ.ജി. അനുരാജ് തങ്കിന്റെ നേതൃത്വത്തിലുള്ള ആറുപേരാണ് ഞായറാഴ്ച 12.30ഓടെ കനകമലയിലെത്തി അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ, കോയമ്പത്തൂര്‍, മലപ്പുറം എന്നിവിടങ്ങളിലും തിരച്ചില്‍ നടക്കുകയാണ്
  • വാഗാ അതിർത്തിയിൽ പരേഡിനിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും കല്ലേറും



    വാഗാ അതിർത്തിയിൽ പരേഡിനിടെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴങ്ങിയെന്ന് ബിഎസ്എഫ്. സംഭവത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പാക്ക് റേഞ്ചേഴ്സിനെ അറിയിച്ചു. ഞായറാഴ്ച നടന്ന പരേഡിനിടെ പാക്കിസ്ഥാന്റെ വശത്തെ ഗ്യാലറിയിൽ ഇരുന്നവർ ആണ് പത്തുമിനിറ്റിലധികം നേരം ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്.

    ദിവസവും നടക്കുന്ന പരേഡിന് അൽപസമയം മുൻപ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും കല്ലേറ് ഉണ്ടായെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. 50 മിനിറ്റ് നീണ്ട പരേഡിനു ശേഷം പാക്ക് റേഞ്ചേഴ്സുമായി ഫ്ലാഗ് മീറ്റ് വിളിച്ചാണ് വിഷയം ഉന്നയിച്ചതെന്നു മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ അറിയിച്ചു.

    പൊതുജനങ്ങളുടെ മുന്നിൽ വച്ച് എല്ലാദിവസവും വൈകിട്ട് ഇരുരാജ്യങ്ങളുടെയും പതാക താഴ്ത്തുകയും കവാടം അടയ്ക്കുന്നതുമാണ് ചടങ്ങ്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു.
  • Photos.







  • ബിരിയാണി കഴിയ്ക്കുന്നതിനിടെ കുപ്പിച്ചില്ല് കൊണ്ട് യുവതിയുടെ തൊണ്ട മുറിഞ്ഞു; കായംകുളത്ത് ഹോട്ടല്‍ പൂട്ടി

    ബിരിയാണി കഴിയ്ക്കുന്നതിനിടെ കുപ്പിച്ചില്ല് കൊണ്ട് യുവതിയുടെ തൊണ്ട മുറിഞ്ഞു; കായംകുളത്ത് ഹോട്ടല്‍ പൂട്ടി

    കായംകുളം: കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപമുള്ള ഹോട്ടലില്‍ നിന്നും ബിരിയാണി കഴിക്കുന്നതിനിടെ കുപ്പിച്ചില്ല് കൊണ്ട് യുവതിയുടെ തൊണ്ടയ്ക്ക് മുറിവേറ്റു. കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം യുവതിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

    കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപമുള്ള റോയല്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച പന്തളം മുടിയൂര്‍കോണം അരുണ്‍ നിവാസില്‍ അമ്പിളിയ്ക്കാണ് (35) ഈ ദുരനുഭവം ഉണ്ടായത്. എങ്ങനെയാണ് ബിരിയാണിയില്‍ കുപ്പിച്ചില്ല് വന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. നഗരസഭയുടെ ആരോഗ്യവിഭാഗം എത്തി ബിരിയാണി മുഴുവനായി പിടിച്ചെടുത്തു.

    കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതോടെ നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ നോട്ടീസ് നല്‍കി ഹോട്ടല്‍ അടപ്പിച്ചു. ഇവിടുത്തെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്. എന്നാല്‍ ഇതിനെതിരെ ആരോഗ്യവിഭാഗം പരിശോധന നടത്തുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല എന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.

  • Just watch


  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346