SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 05:30 PM In NECK Kuwait AB#3 Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • THINK – FEEL – BEHAVIOUR (ചിന്ത – വികാരം – പെരുമാറ്റം)


    THINK – FEEL – BEHAVIOUR (ചിന്ത – വികാരം – പെരുമാറ്റം)

    ബൈബിൾ അടിസ്ഥാനത്തിലും സൈക്കോളജിയുടെയും വെളിച്ചത്തിലും

    മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് അവന്റെ ചിന്താരീതി. മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവർത്തനത്തിന്റെയും പിന്നിൽ ഒരു ചിന്തയുണ്ട്. ആ ചിന്തകൾ വികാരങ്ങളെ രൂപപ്പെടുത്തുകയും വികാരങ്ങൾ പെരുമാറ്റത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. സൈക്കോളജിയിൽ ഇത് “Think – Feel – Behaviour” എന്ന ആശയത്തിലൂടെ വിശദീകരിക്കപ്പെടുന്നു. അതായത്ഒരാൾ എന്ത് ചിന്തിക്കുന്നു എന്നതാണ് അയാൾക്ക് എന്ത് അനുഭവപ്പെടുന്നു എന്നും അയാൾ എങ്ങനെ പെരുമാറുന്നു എന്നും നിർണ്ണയിക്കുന്നത്.

    ആധുനിക സൈക്കോളജിയിലെ Cognitive Behavioural Therapy (CBT) എന്ന ചികിത്സാരീതി ഈ സത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. മനുഷ്യന്റെ ജീവിതപ്രശ്നങ്ങളിൽ പലതും സാഹചര്യങ്ങളേക്കാൾ അവൻ ആ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്ന രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ സിദ്ധാന്തം പഠിപ്പിക്കുന്നത്. അതിശയകരമെന്നു പറയട്ടെആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ബൈബിൾ ഇതേ സത്യം വെളിപ്പെടുത്തിയിട്ടുണ്ട്. സദൃശ്യവാക്യങ്ങൾ 23:7-ൽ പറയുന്നത്: അവൻ തന്റെ ഹൃദയത്തിൽ വിചാരിക്കുന്നതുപോലെ അവൻ ആകുന്നു” എന്നാണ്. അതായത്മനുഷ്യന്റെ ചിന്തകളാണ് അവന്റെ വ്യക്തിത്വത്തെയും ജീവിതദിശയെയും നിർണ്ണയിക്കുന്നത്.

    ചിന്തകൾ മനുഷ്യജീവിതത്തിന്റെ അടിത്തറയാണ്. ഒരു വ്യക്തി നിരന്തരം ഞാൻ പരാജിതനാണ്”, “എനിക്ക് കഴിയില്ല”, “എന്നെ ആരും സ്നേഹിക്കുന്നില്ല” എന്നിങ്ങനെ ചിന്തിച്ചാൽ ആ ചിന്തകൾ അവനിൽ നിരാശയും ഭയവും ഏകാന്തതയും സൃഷ്ടിക്കും. മറുവശത്ത്, “ദൈവം എന്നോടുകൂടെ ഉണ്ട്”, “എനിക്ക് ദൈവത്തിൽ പ്രത്യാശയുണ്ട്”, “ഞാൻ ദൈവത്തിന്റെ സൃഷ്ടിയാണ്” എന്ന ചിന്തകൾ സമാധാനവും ആത്മവിശ്വാസവും പ്രത്യാശയും ജനിപ്പിക്കും. അതിനാൽജീവിതത്തിൽ മാറ്റം വരുത്തണമെങ്കിൽ ആദ്യം ചിന്തകളിൽ മാറ്റം വരണം.

    ചിന്തകളുടെ ഫലമായാണ് വികാരങ്ങൾ രൂപപ്പെടുന്നത്. വികാരങ്ങൾ ദൈവം മനുഷ്യനു നൽകിയ ഒരു അനുഗ്രഹമാണ്. സന്തോഷംദുഃഖംസ്നേഹംകരുണഭയംകോപം തുടങ്ങിയ വികാരങ്ങൾ മനുഷ്യന്റെ സ്വാഭാവിക അനുഭവങ്ങളാണ്. എന്നാൽ വികാരങ്ങൾ എല്ലായ്പ്പോഴും സത്യത്തെ പ്രതിഫലിപ്പിക്കണമെന്നില്ല. ചിലപ്പോൾ തെറ്റായ ചിന്തകൾ തെറ്റായ വികാരങ്ങൾക്ക് കാരണമാകാം. ഉദാഹരണത്തിന്ഒരു സുഹൃത്ത് ഫോൺ വിളിക്ക് മറുപടി നൽകിയില്ലെങ്കിൽ അവൻ എന്നെ അവഗണിക്കുന്നു” എന്ന് ചിന്തിക്കുന്ന ഒരാൾക്ക് ദുഃഖവും കോപവും തോന്നാം. എന്നാൽ അവൻ തിരക്കിലായിരിക്കാം” എന്ന് ചിന്തിക്കുന്ന ഒരാൾക്ക് യാതൊരു വിഷമവും ഉണ്ടാകില്ല. സാഹചര്യം ഒന്നുതന്നെയാണെങ്കിലും ചിന്തകൾ വ്യത്യസ്തമായതിനാൽ വികാരങ്ങളും വ്യത്യസ്തമാകുന്നു.

    ബൈബിളിൽ പ്രവാചകനായ ഏലിയാവിന്റെ ജീവിതത്തിൽ ഇതിന്റെ ഒരു ഉദാഹരണം കാണാം. കർമ്മേൽ മലയിൽ വലിയ ആത്മീയ വിജയം നേടിയ ശേഷവും അവൻ ഭയത്തിലും നിരാശയിലും അകപ്പെട്ടു. ഞാൻ മാത്രമാണ് ശേഷിച്ചിരിക്കുന്നത്” എന്ന തെറ്റായ ചിന്ത അവനെ തളർത്തി. എന്നാൽ ദൈവം അവന്റെ ചിന്തകളെ തിരുത്തുകയും പുതിയ പ്രത്യാശ നൽകുകയും ചെയ്തു. ഇതിലൂടെ നമ്മുടെ വികാരങ്ങൾ പലപ്പോഴും നമ്മുടെ ചിന്തകളുടെ പ്രതിഫലനമാണെന്ന് മനസ്സിലാക്കാം.

    വികാരങ്ങൾ പിന്നീട് പെരുമാറ്റത്തെ സ്വാധീനിക്കുന്നു. ഒരാൾ ഭയപ്പെടുമ്പോൾ അവൻ പിന്നോട്ട് പോകുംആത്മവിശ്വാസമുള്ളപ്പോൾ മുന്നോട്ട് വരും. അതുകൊണ്ട് തന്നെ നമ്മുടെ പെരുമാറ്റം പലപ്പോഴും നമ്മുടെ ചിന്തകളുടെയും വികാരങ്ങളുടെയും ബാഹ്യപ്രകടനമാണ്. എനിക്ക് കഴിയില്ല” എന്ന ചിന്ത ഭയത്തെ സൃഷ്ടിക്കുകയും ഭയം ശ്രമിക്കാതിരിക്കാനുള്ള കാരണമായി മാറുകയും ചെയ്യും. എന്നാൽ ദൈവം എന്നെ ശക്തിപ്പെടുത്തുന്നു” എന്ന ചിന്ത ധൈര്യം നൽകുകയും പ്രവർത്തനത്തിലേക്ക് നയിക്കുകയും ചെയ്യും.

    അപ്പോസ്തലനായ പത്രോസിന്റെ ജീവിതത്തിൽ ഇതിന്റെ വ്യക്തമായ ഉദാഹരണം കാണാം. യേശുവിന്റെ കല്പനപ്രകാരം അവൻ വെള്ളത്തിന്മേൽ നടന്നു. യേശുവിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അവനിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ കാറ്റിനെയും തിരകളെയും ശ്രദ്ധിച്ചപ്പോൾ അവന്റെ ചിന്ത മാറി. ഞാൻ മുങ്ങിപ്പോകും” എന്ന ചിന്ത ഭയമായി മാറിഭയം അവന്റെ പെരുമാറ്റത്തെ ബാധിച്ചുഅവൻ മുങ്ങാൻ തുടങ്ങി. ചിന്തവികാരംപെരുമാറ്റം എന്ന ബന്ധം ഇതിലൂടെ വ്യക്തമായി കാണാം. ഇന്നത്തെ സമൂഹത്തിൽ മാനസിക സമ്മർദ്ദംഉത്കണ്ഠവിഷാദംആത്മവിശ്വാസക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിച്ചുവരികയാണ്. ഇവയിൽ പലതിന്റെയും വേരുകൾ തെറ്റായ ചിന്താരീതികളിലാണ്. അതിനാൽ മനസ്സിന്റെ പുതുക്കൽ അനിവാര്യമാണ്. റോമർ 12:2-ൽ അപ്പൊസ്തലനായ പൗലോസ് പറയുന്നത്: മനസ്സിന്റെ പുതുക്കലാൽ രൂപാന്തരപ്പെടുവിൻ” എന്നാണ്. ദൈവവചനത്തിലൂടെ നമ്മുടെ ചിന്തകളെ പുതുക്കുമ്പോൾ നമ്മുടെ വികാരങ്ങളും പെരുമാറ്റവും ക്രമേണ മാറിത്തുടങ്ങും.

    ഫിലിപ്പിയർ 4:8-ൽ വിശുദ്ധ പൗലോസ് വിശ്വാസികളെ ഇപ്രകാരം ഉപദേശിക്കുന്നു: സത്യമുള്ളതും മാന്യമായതും നീതിയുള്ളതും വിശുദ്ധമായതും സ്നേഹനീയമായതും പ്രശംസാർഹമായതുമായ കാര്യങ്ങളെക്കുറിച്ച് ചിന്തിപ്പിൻ.” ഇത് ആത്മീയ ഉപദേശം മാത്രമല്ലമാനസികാരോഗ്യത്തിനുള്ള ഒരു പ്രായോഗിക മാർഗ്ഗനിർദ്ദേശവുമാണ്. നല്ല ചിന്തകൾ നല്ല വികാരങ്ങളെയും നല്ല പെരുമാറ്റങ്ങളെയും സൃഷ്ടിക്കുന്നു.

    മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം വലിയ അളവിൽ അവന്റെ ചിന്തകളെ ആശ്രയിച്ചിരിക്കുന്നു. ചിന്തകൾ വികാരങ്ങളെ രൂപപ്പെടുത്തുന്നുവികാരങ്ങൾ പെരുമാറ്റത്തെ സ്വാധീനിക്കുന്നുപെരുമാറ്റം ജീവിതത്തിന്റെ ദിശയെ നിർണ്ണയിക്കുന്നു. അതിനാൽ നമ്മുടെ മനസ്സിനെ ദൈവവചനത്താൽ നിറയ്ക്കുകയും സത്യവും പ്രത്യാശയും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള ചിന്തകൾ വളർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ദൈവത്തിന്റെ സത്യം നമ്മുടെ ചിന്തകളെ നിയന്ത്രിക്കുമ്പോൾ നമ്മുടെ വികാരങ്ങൾ സമാധാനപൂർണ്ണമാവുകയും നമ്മുടെ പെരുമാറ്റം ദൈവഹിതത്തിന് അനുസൃതമാവുകയും ചെയ്യും. അങ്ങനെ ചിന്തകളുടെ പുതുക്കലിലൂടെ ജീവിതത്തിന്റെ രൂപാന്തരം സാധ്യമാകും.

    Think Right – Feel Right – Behave Right – Live Right.

  • Bank of Zion

    Bank of Zion നിങ്ങളും ഈ ബാങ്കിൽ അംഗമാകൂ... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കുക..


    പൊതുമേഖല ബാങ്കുകൾമുതൽ ന്യൂജനറേഷൻ ബാങ്കുകൾ വരെ എത്തിനിൽക്കുന്ന നമ്മുടെ സമൂഹത്തിന്റെ മുൻപിൽ ഒരു ബാങ്ക് കൂടെ പരിചയപ്പെടുത്തട്ടെ... bank of Zion നിക്ഷേപകർക്ക് ആകർഷകമായ പലിശ ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.ഇവിടെ ഹ്രസ്വകാല നിക്ഷേപം സ്വീകരിക്കുന്നതല്ല. ലോകത്ത് ഉടനീളം ബ്രാഞ്ചുകൾ ഉള്ള ഈ ബാങ്കിൽ നിങ്ങളുടെ നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ചെയ്യുക. നിങ്ങളുടെ നിക്ഷേപങ്ങൾ കള്ളൻ മോഷ്ടിക്കാതെയുംചിതൽതുരുമ്പ് എന്നിവ ഏൽക്കാതെയും ഉള്ള locker ill സൂക്ഷിക്കുന്നതാണ്. 

    2. ദൈവവചനം എന്ന ഇരുവായ് തലയുള്ള വാളായ വേദപുസ്തകമാണ് ഈ ലോക്കറിന്റെ താക്കോൽ. നിക്ഷേപകർക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പു നൽകുന്ന ഈ ബാങ്കിൽ സ്വർണ്ണംവെള്ളി മുതലായ അഴിഞ്ഞു പോകുന്ന വസ്തുക്കൾ സൂക്ഷിക്കുന്നതല്ല. തീയിൽ അഴിഞ്ഞു പോകാത്ത നിങ്ങളുടെ പ്രവൃത്തികൾ ആകുന്ന നിക്ഷേപങ്ങൾ ഇവിടെ സ്വീകരിക്കുന്നതാണ്. ആരെ വിഴുങ്ങേണ്ടു എന്നു ചിന്തിച്ച് അലറുന്ന സിംഹം പോലെ നടക്കുന്ന ശത്രു ഈ ബാങ്കിനെ ആക്രമിക്കാൻ സാധ്യത ഉണ്ടെങ്കിലും ദൂത വൃന്തത്തിൻ്റെ ശക്തമായ കാവൽ ബാങ്ക് ഉറപ്പ് നൽകുന്നു.

     

    3. ഈ ബാങ്കിൽ അംഗത്വം എടുത്തു കഴിഞ്ഞാൽ സ്നേഹംസന്തോഷംസമാധാനംദീർഘക്ഷമ തുടങ്ങിയ ഒൻപത് തരത്തിലുള്ള വായ്പകൾ ഇവിടെനിന്ന് നൽകുന്നുണ്ട്. എന്നാൽ വായ്പകൾ ആണെങ്കിൽ തന്നെയും അത് തിരിച്ച് അടക്കേണ്ടതില്ല എന്നൊരു പ്രത്യേകതയും ഇതിന് ഉണ്ട്. മറ്റുള്ളവർക്ക് ഉപയോഗ യോഗ്യമാകുന്ന തരത്തിൽ ഈ വായ്പകൾ യഥേഷ്ടം ഉപയോഗിക്കുന്നത്...ബാങ്കിലെ ഉദ്യോഗസ്ഥന്മാരെ അപ്പോസ്തലന്മാർപ്രവാചകന്മാർഉപദേഷ്ടാക്കൾസുവിശേഷകന്മാർഇടയന്മാർ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്! ഇവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തികളെ ക്രമീകരിച്ച് ബാങ്കിലേക്ക് അയച്ചാൽ പലിശ അടക്കം നിങ്ങളുടെ നിക്ഷേപങ്ങൾ തിരിച്ചു ലഭിക്കുന്നതാണ്പ്രാർത്ഥനാ ചെക്കുകളുംഅപേക്ഷ ഡ്രാഫ്റ്റുകളും നിങ്ങൾക്ക് നേരിട്ട് നിക്ഷേപിക്കാം. 

     

    4. ഈ ബാങ്കിൻ്റെ Managing Director "Sree യേശുക്രിസ്തുവാണ്". നിങ്ങളുടെ ചെക്കുകൾവായ്പകൾക്കുള്ള അപേക്ഷകൾ എന്നിവയെല്ലാം എംഡിയുടെ പേരിൽ മാത്രം അയയ്ക്കുക. ഇതിൽ അക്കൗണ്ട് തുടങ്ങുവാൻ ഉള്ള വ്യവസ്ഥ മാനേജിംഗ് ഡയറക്ടർ ആയ ശ്രീ. യേശുക്രിസ്തുവിനെ ഹൃദയം കൊണ്ട് വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റുപറയും ചെയ്യണമെന്നുള്ളതാണ്. ഇതിൻ്റെ head office സ്വർഗ്ഗത്തിലാണ്! എന്നാൽ നഗരം പണി നടന്നുകൊണ്ടിരിക്കുകയാണ്.. പണിപൂർത്തിയായാൽ ഓഫീസ് അങ്ങോട്ട് മാറ്റുന്നതാണ്!!.

     

    5. പുതിയ ഓഫീസ് മുത്തുകൾ ,വിലയേറിയ രത്നങ്ങൾ എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ബാങ്കിൽ അംഗമാകുന്നതിന് നിങ്ങളുടെ അഴുക്കുംഅന്ധകാരവും നിറഞ്ഞ ഹൃദയം എന്ന പഴയ പാസ്ബുക്ക് മാനേജിങ് ഡയറക്ടർ ശ്രീ യേശുക്രിസ്തുവിന്റെ കരങ്ങളിൽ നൽകുമ്പോൾഡയറക്ടർ പഞ്ഞി പോലെ വെണ്മയാക്കി തിരികെ നൽകുന്നു. പഴയതുംമുഷിഞ്ഞതുംകീറിയതുമായ നോട്ടുകൾ സാധാരണ ബാങ്കുകളിൽ മാറ്റിയെടുക്കുന്നത് പോലെ കല്ലായുള്ള ഹൃദയം മാറ്റി മാംസളമായ ഒരു ഹൃദയം തിരികെ തരുവാൻ ഞങ്ങളുടെ എംപിക്ക് യാതൊരു മടിയുമില്ല. 

     

    6. ബാങ്കിലെ അംഗത്വം ലഭിക്കുന്നവർക്ക് മാത്രമേ വായ്പകൾ ലഭിക്കുകയുള്ളൂ. സാധാരണ ചെക്കുകളുംഅപേക്ഷ draft കളും ബാങ്കിൽ നിക്ഷേപിക്കുമ്പോൾ വളരെ ജാഗ്രതയോടെ! മറ്റു ചിന്തകൾ ഒന്നുമില്ലാതെ നിക്ഷേപങ്ങൾ ബാങ്കിലെത്തി എന്ന് ഉറപ്പുവരുത്തുക.പ്രാർത്ഥനാ ചെക്കുകളുംഅപേക്ഷ draft കളും മധ്യസ്ഥന്മാർ മുഖാന്തരം സ്വീകരിക്കുന്നതല്ല.. നേരിട്ട് ഏൽപ്പിക്കുക. നിങ്ങൾ ബാങ്കിലെ സ്ഥിരം നിക്ഷേപകരാണെങ്കിൽ നവ യെരുശലേം ടൗണിലെ ഹൃദയഭാഗത്ത് നിങ്ങൾക്ക് മനോഹരമായ ഒരു വീട് സൗജന്യമായി നൽകുന്നു!!! മാത്രമല്ല ആയിരമായിരം പതിനായിരം നിക്ഷേപകരുടെ മുന്നിൽവച്ച് പ്രത്യേക പാരിതോഷികം ഡയറക്ടർ നേരിട്ട് നൽകുന്നതാണ്. 

     

    7. ശ്രദ്ധിക്കുക!! എം ഡി നിങ്ങളുടെ പഴയ പാസ്ബുക്ക് ആകുന്ന ഹൃദയം വെരിഫിക്കേഷൻ ചെയ്ത് പുതിയതെന്ന് തന്നുകഴിഞ്ഞാൽ പിന്നെ പിണക്കംപകക്രോധംഅസൂയ തുടങ്ങിയ ദുഷ് പ്രവൃത്തികൾ ഉണ്ടാകാൻ പാടില്ല. ഈ ബാങ്കിൽ തട്ടിപ്പോവെട്ടിപ്പോ നടക്കാൻ പാടില്ലനടത്തിയാൽ ലഭിക്കുന്ന ശിക്ഷ ഭയാനകമാണ്!!!

     

    തട്ടിപ്പ് നടത്തിയ ചില വ്യക്തികളുടെ അനുഭവം നമുക്ക് നോക്കാം : 

    1. ഗേഹസി: - ധനം മോഹിച്ച് കുഷ്ഠരോഗിയായി തീർന്നു . 

    2. അനന്യാസ് സഫീറ ദമ്പതികൾ: - bill ill ക്രമക്കേട് കാണിച്ചതിനാൽ മരണത്തിന് ഇരയായി.

    3. അപ്പോസ്തലനായ യൂദാ: - ബാങ്ക് ഡയറക്ടറിനെ കൊല്ലാൻ ശ്രമിച്ചു.. സ്വയം തൂങ്ങി മരിച്ചു. ഇവരെല്ലാം അഗ്നിയിൽ നിലവിളിക്കുകയാണ് എന്നാൽ ചില മഹത്'വ്യക്തികൾ ഈ ബാങ്കിൽ നിക്ഷേപകർ ആയിട്ടുണ്ട്. അബ്രഹാംയാക്കോബ്ദാനിയേൽയോസേഫ് ഇവരെല്ലാം ഈ കൂട്ടത്തിൽപ്പെടുന്നു. 

     

    8. ഈ ബാങ്കിനെതിരെ പല ബാങ്കുകളും കള്ള പ്രചരണങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് അതിൽ വീഴാതിരിക്കുവാൻ സൂക്ഷിക്കുക. പ്രിയരേനിങ്ങൾ ഇതുവരെയും ഈ ബാങ്കിൽ അംഗത്വം എടുത്തിട്ടില്ലെങ്കിൽ ഇന്ന് തന്നെ ശ്രീ യേശുവിനെ കണ്ടു നിങ്ങളുടെ ഹൃദയം യേശുവിനെ നൽകി വിശ്വസിച്ചു രക്ഷ നേടുക. ഇതാകുന്നു സുപ്രസാദകാലംഇതാകുന്നു രക്ഷാദിവസംഒരു കാര്യം പ്രത്യേകം ഓർക്കുക!! ദൈവനാമത്തിൽ നിങ്ങൾ നടത്തുന്ന പ്രാർത്ഥനസാമ്പത്തിക സഹായങ്ങൾകൂടി വരവുകൾ ഒന്നും വൃഥാവല്ല.... നിങ്ങൾ ചെയ്തതിന്റെ പതിന്മടങ്ങ്നിങ്ങൾക്ക് ലഭിക്കും. ബൈബിൾ പറയുന്നുമുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻഅതോടുകൂടി ഇതൊക്കെയും നിങ്ങൾക്ക് കിട്ടും. പ്രിയരേ,നിങ്ങളും ഈ ബാങ്കിൽ അംഗമാകൂ... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! സഹായിക്കട്ടെ!

  • വിപ്ലവ സൂര്യന് വിട; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ

    വിപ്ലവ സൂര്യന് വിട; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ

    കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, ഇന്ത്യൻ സ്വാതന്ത്രസമരപോരാളിയുമായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ(V. S. Achuthanandan) (ജനനം - 1923 ഒക്ടോബർ 20 - മരണം 2025 ജൂലൈ 21), പുന്നപ്ര, ആലപ്പുഴ ജില്ല.) 2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ. 1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്. 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്ന വി.എസ്. അച്യുതാനന്ദൻ 2015-ൽ ആലപ്പുഴയിൽനടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്നത് കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവച്ചു. പ്രതിനിധി സമ്മേളനത്തിലെ പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൽ വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയായിരുന്നു വിവാദം സൃഷ്ടിച്ച ഇറങ്ങിപ്പോക്ക്. 2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞു. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെകുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു. മാധ്യമ പ്രവർത്തകനായ പി.കെ. പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം എന്ന പുസ്തകം വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രമാണ്. 2005-ലെ മാധ്യമം വാർഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ 140-ൽ 98 സീറ്റുകൾ നേടി കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിൽ പതിനൊന്നാം കേരള നിയമസഭയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്

    ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് തുലാമാസത്തിലെഅനിഴം ക്ഷത്രത്തിൽ അദ്ദേഹം ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ഒരു ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.

    അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്കായിരുന്നു. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു.

    1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി.എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടായി പിളർന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതൽ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ.

    1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഒടുവിൽ മത്സരിച്ച 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1996 മുതൽ 2005 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും 1998 മുതൽ 2001 വരെ ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിച്ചു.

    രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അച്യുതാനന്ദൻ സംസ്ഥാന മന്ത്രിയായിട്ടില്ല. പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയോ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. അതിന് മാറ്റം വന്നത് 2006-ലാണ്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി.എസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ പാർട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. അതുമൂലം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും നേടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

    ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദൻ 2006 മെയ് 18-ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് വി.എസ്. തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷൻ മൂന്നാർ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളിൽനിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിർവഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി. വിവാദം സൃഷ്ടിച്ച സ്മാർട്ട് സിറ്റി കരാർ പരിഷ്കരിച്ച് ഒപ്പുവെയ്ക്കാനും വി.എസ്.അച്യുതാനന്ദന് കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും തിരഞ്ഞു പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാൻ നടത്തിയ പോരാട്ടങ്ങൾ കേരളത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.

  • എന്താണ് അഭിഷേകം.


    ഒരു പ്രത്യേക ദൗത്യത്തിന് വേണ്ടി മനുഷ്യരെയോ വസ്തുക്കളെയോ വേർതിരിക്കുന്നതായിരുന്നു അഭിഷേകം. 
    പഴയനിയമത്തിൽ തൈലം കൊണ്ട് നടത്തിയിരുന്ന അഭിഷേ കത്തെ 3 ആയി തിരിക്കാം.

    1) പുരോഹിതനായിട്ട് (Exo - 40:15) 
    2) രാജാവായിട്ട് (1 King 19 :16 , 1 Sam -16:13 എന്നാൽ എല്ലാ രാജാക്കന്മാരെയും അഭിഷേകം ചെയ്തതായി കാണുന്നില്ല)
    3) പ്രവാചകനായി (1 King - 19:16 എല്ലാ പ്രവാചകന്മാരെയും അഭിഷേകം ചെയ്തായി കാണുന്നില്ല)
    എന്നാൽ ചില വസ്തുക്കളെയും അഭിഷേകം ചെയ്തതായി വചനത്തിൽ കാണുന്നു (Exo - 30:28 , Gen - 28:18).
    ഈ അഭിഷേകം എല്ലാം തൈലം കൊണ്ടോ എണ്ണകൊണ്ടോ ആയിരുന്നു.
    ഇങ്ങനെ പഴയനിയമത്തിൽ കാണുന്ന അഭിഷേകത്തെ പുതി യനിയമത്തിൽ തൈലം കൊണ്ടോ എണ്ണകൊണ്ടോ അല്ല പ്രത്യുതാ പരിശുദ്ധത്മാവിൽ ആകുന്നു.

    പുതിയ നിയമത്തിൽ പരിശുദ്ധത്മാവിന്റെ പ്രവർത്തനം....
    ഒരുവനെ രക്ഷയിലേക്ക് നയിക്കുന്നു.അഭിഷേകം ചെയ്യുന്നു.
    പരിശുദ്ധത്മാവിൽ അവന്റെ സാക്ഷികൾ ആക്കുന്നു. തന്റെ ജനത്തെ വഴി നടത്തുന്നു..... ഇങ്ങനെ പോകുന്നു.
    എന്നാൽ ദൈവസഭയിൽ പരിശുദ്ധതമാവിന്റെ പ്രവർത്തന മെന്നാൽ ഒരുവനെ രക്ഷിക്കപ്പെടുത്തുന്നതും അഭിഷേകം ചെ യ്യുന്നതുമാണ്.
    എന്നാൽ ഒരാളിൽ പരിശുദ്ധത്മാവ് വരുന്നതും അഭിഷേകം ചെയ്യുന്നതും രണ്ടാണ്. 
    പരിശുദ്ധത്മാവിന്റെ അഭിഷേകം ആത്മാവിന്റെ നിറവാണ് പ്രവൃത്തികൾ 2:4 എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരാ യി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി എന്ന് കാണുന്നു.

    Rom -10:9 - ൽ യേശുവിനെ കർത്താവു എന്നു വായികൊ ണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർ ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെ യ്താൽ നീ രക്ഷിക്കപ്പെടും. എന്നും കാണുന്നു. 

    എന്നാൽ വിശ്വസിച്ചവരെ പൗലോസ് സ്നാനപ്പെടുത്തിയ പ്പോൾ അവർ ആ നിറവ് പ്രാപിച്ചില്ല. പിന്നെയോ പൗലോസ് അവരുടെ മേൽ കൈ വെച്ചപ്പോഴാണ് അവർ ആ നിറവ് പ്രാപിച്ചത്. (Act 19: 6)
    എങ്കിൽ പരിശുദ്ധത്മാവ് ഒരുവനിൽ വരുന്നതും ഒരുവനെ നിറക്കുന്നതും രണ്ടാണ്. ആത്മാവ് വന്ന വ്യക്തി അന്യഭാഷ പറയണമെന്നില്ല. എന്നാൽ നിറവ് പ്രാപിച്ചവർ അന്യഭാഷ പറയും. (Act - 2: 4 ,19:6)
    അന്യഭാഷ പറയുന്നവൻ തനിക്ക് തന്നെ ആത്മീയ വർദ്ധനവ് ഉണ്ടാക്കുന്നു... (1 Cori - 14 : 4)
    അന്യഭാഷ സംസാരിക്കുന്നവൻ ദൈവത്തോട് സംസാരിക്കു ന്നു. (1 Cori-14: 2) ഈ നിറവ് പ്രാപിക്കുന്നതിന് മുൻപ് ശിഷ്യന്മാർ ഭയപ്പെട്ടു വാതിൽ അടച്ചു അകത്തു കയറിയി രുന്നു... 
    എന്നാൽ ഈ നിറവ് വന്നതോടെ അവർ തങ്ങളെ ഭീഷണി പെടുത്തി ഈ നാമം അശേഷം മിണ്ടരുത് എന്ന് ആവശ്യ പ്പെട്ടവരുടെ മുൻപിൽ അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ എന്നാ ണ് പറഞ്ഞത്..
    ഇതാണ് അഭിഷേകത്തിന്റെ പ്രത്യേകത...ആത്മീയ നിലനിൽ പിന് ഈ നിറവ് അത്യന്താപേക്ഷിതം ആണ് എന്നത് വിസ്മരിച്ചുകൂടാ ....

    എന്നാൽ അഭിഷേകം എന്നാ നിറവ് പ്രാപിച്ചവനെയും പ്രാപിക്കാത്തവനെയും ചേർക്കുവാനാണ് യേശു വീണ്ടും വരുന്നത്... കാരണം യേശു വരുന്നത് തന്റെ സഭയെ ചേർക്കുവാനാണ് ആ സഭയിൽ അഭിഷേകത്തിന്റെ നിറവ് ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും.....

     ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ. 
     ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ

  • അങ്ങനെ ഒരു വർഷം കൂടെ കടന്നു പോയി.



    അങ്ങനെ ഒരു വർഷം കൂടെ കടന്നു പോയി. 

    അങ്ങനെ സന്തോഷങ്ങളും വിഷമങ്ങളും ഏകാന്തതയും, കണ്ണീരിന്റെ നനവുള്ള ഒരു പിടി വിങ്ങലുകളും, ആനന്ദത്തിന്റെ ആത്മനിവർതി നൽകുന്ന ഓർമകളും, ഹൃദയത്തെ ദുഃഖസാന്ദ്രവും നന്ദി നിറഞ്ഞതും ആക്കുന്ന നിമിഷങ്ങൾ സമ്മാനിച്ച് കൊണ്ട് 2024 അവസാനിക്കുകയാണ്. മുണ്ടക്കയ്യും ചൂരൽ മലയും 2024 നൽകിയ ഉണങ്ങാത്ത മുറിവാണ്, നൊമ്പരമാണ്. ഇസ്രായേൽ, പലസ്‌തീൻ, ഉക്രൈൻ, ലബോനോൻ, റഷ്യ രാജ്യങ്ങളുടെ യുദ്ധങ്ങളും അവ ഉണ്ടാക്കിയ രക്ത ചൊരിച്ചിലുകളും ആകെ കലിക്ഷിതമായ സാഹചര്യം. വചനം അതിന്റെ നിവർത്തിയിലേക്കു  എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ പ്രാർത്ഥനകളും പ്രതിക്ഷകളും പുത്തൻ തീരുമാനങ്ങളും ആയി പുതിയ ഒരു വർഷത്തിലേക്കു 2025-ലേക്ക് നാം കാലെടുത്തു വെച്ചിരിക്കുകയാണ്. ജീവിതത്തിൽ പുതുക്കപ്പെടുന്നവർക്കാണ് പുതുക്കപ്പെടാൻ ആഴമായി ആഗ്രഹിക്കുന്നവർക്കാണ് അതിനു വേണ്ടി പ്രേത്‌നിക്കുന്നവർക്കു വേണ്ടി ആണ് പുതുവർഷം ഉള്ളത്.     പുതുക്കപ്പെടാത്തവർക്കു പഴേ വർഷത്തിന്റെ വിരസമായ ആവർത്തനം മാത്രം ആണ് ലഭിക്കുന്ന പുതിയ വർഷം.

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഈ പുതിയ വർഷം എല്ലാവരും നന്മകൾ നിറയട്ടെ. 

  • ലക്ഷദ്വീപ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ, എങ്ങനെ പോകാം, എത്ര ചെലവാകും


    കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് മൂന്ന് കപ്പലുകളാണ് ഉള്ളത്. യാത്രയ്ക്കായി തിരഞ്ഞെടുത്ത ദ്വീപ് അനുസരിച്ച് യാത്രയ്ക്ക് 14 മുതല്‍ 18 മണിക്കൂര്‍ വരെ എടുക്കും. 

    വലിയ ക്യാമ്പെയിനുകള്‍ ഒക്കെ നടക്കുന്നുണ്ടെങ്കിലും ലക്ഷ ദ്വീപിലേക്കുള്ള യാത്ര ആത്ര എളുപ്പമൊന്നുമല്ല. അതിന് ചില കടമ്പകള്‍ ഒക്കെ കടക്കണം .ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിനുള്ള എന്‍ട്രി പെര്‍മിറ്റ്, പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ആദ്യം വേണ്ടത്. ലക്ഷദ്വീപിലേക്ക് നാലുമാര്‍ഗത്തിലൂടെ എത്തിച്ചേരാം. പ്രൈവെറ്റ് ടൂര്‍ പാക്കേജ്, ഗവണ്‍മെന്റ് ടൂര്‍ പാക്കേജ്,വിസിറ്റിങ് പെര്‍മിറ്റ്, ജോബ് പെര്‍മിറ്റ്. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ലക്ഷദ്വീപിലേക്ക് പോകാന്‍ സാധിക്കുന്നത് വിസിറ്റിങ് പെര്‍മിറ്റിലൂടെയാണ്. 

    വിസിറ്റിംഗ് പെര്‍മിറ്റ് എങ്ങനെ നേടാം
    എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്നും നേരിട്ട് ഇതിനുള്ള പെര്‍മിറ്റ് എടുക്കാം. ലക്ഷദ്വീപില്‍ സുഹൃത്തുണ്ടെങ്കില്‍ വിസിറ്റിങ് പെര്‍മിറ്റ് വേഗം ലഭിക്കും.താമസ പരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ വാങ്ങണം. ഈ രേഖയോടൊപ്പം  തിരിച്ചറിയല്‍ രേഖകളും 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നല്‍കണം. ദ്വീപുകാരനായ വ്യക്തിയായിരിക്കും യാത്രക്കാരന്റെ സ്‌പോണ്‍സര്‍. രേഖകള്‍ എല്ലാം ശരിയാണെങ്കില്‍ഒരാഴ്ചക്കുള്ളില്‍ പെര്‍മിറ്റ് ലഭിക്കും. ലക്ഷദ്വീപില്‍ എത്തിക്കഴിഞ്ഞാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് സമര്‍പ്പിക്കണം.

    ലക്ഷദ്വീപില്‍ എങ്ങനെ എത്തിച്ചേരാം?
    കൊച്ചിയില്‍ നിന്ന് വളരെ വേഗം ലക്ഷദ്വീപിലെത്തി ചേരാം. വിമാനമാര്‍ഗവും കപ്പലിലൂടെയും ഈ പവിഴ ദ്വീപിലെത്താം. ആഴ്ചയില്‍ ആറ് ദിവസവും എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്.കൊച്ചിയില്‍ നിന്ന് അഗത്തി ദ്വീപിലേക്കാണ് വിമാന സര്‍വീസുള്ളത്. ഒന്നര മണിക്കൂറാണ് യാത്രാ സമയം. സീസണ്‍ ആനുസരിച്ച് മാറുമെങ്കിലും ഏകദേശം 5500 രൂപയാണ് ഒരു ദിശയില്‍ പറക്കുവാനുള്ള ചിലവ് അഗത്തിയില്‍ നിന്ന് കവരത്തിയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുകളും ലഭ്യമാണ്

    ലക്ഷദ്വീപിലേക്ക് കപ്പല്‍ കയറാനാണ് പ്ലാനെങ്കിലും കൊച്ചിയില്‍ എത്തണം
    കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് മൂന്ന് കപ്പലുകളാണ് ഉള്ളത്. യാത്രയ്ക്കായി തിരഞ്ഞെടുത്ത ദ്വീപ് അനുസരിച്ച് യാത്രയ്ക്ക്  14 മുതല്‍ 18 മണിക്കൂര്‍ വരെ എടുക്കും. വിവധ ക്ലാസിലുള്ള ടിക്കറ്റുകള്‍ കപ്പലില്‍ ലഭ്യമാണ്. രണ്ട് ബെര്‍ത്ത് ക്യാബിനുകളുള്ള അ/ഇ ഫസ്റ്റ് ക്ലാസ്, നാല് ബെര്‍ത്ത് ക്യാബിനുകളുള്ള സെക്കന്‍ഡ് ക്ലാസ്, സീറ്റിംഗ് ഉള്ള പുഷ് ബാക്ക്/ബങ്ക് ക്ലാസ് എന്നിങ്ങനെ കപ്പലുകള്‍ക്കുള്ളില്‍ താമസത്തിനായി വ്യത്യസ്ത ക്ലാസുകള്‍ ലഭ്യമാണ്. കോള്‍ ഓണ്‍ ബോര്‍ഡില്‍ ഒരു ഡോക്ടര്‍ എപ്പോഴും ലഭ്യമാണ്. യാത്രാ നിരക്ക് തെരഞ്ഞെടുക്കുന്ന ബെര്‍ത്തിനനുസരിച്ച് 2200 രൂപ മുതല്‍ 7000 രൂപ വരെ വരും

  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346