SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ഐസ്ക്രീം കഴിച്ച് ഒരു ദിവസം തുടങ്ങിയാലോ?



    ഐസ്ക്രീം എന്നു കേൾക്കുമ്പോഴേ വായില്‍ വെള്ളമൂറും. ഏതു സമയത്തും കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്ന ഐസ്ക്രീം കഴിച്ച് ഒരു ദിവസം തുടങ്ങിയാലോ?

    പ്രഭാതഭക്ഷണമായി ഐസ്ക്രീം കഴിക്കുന്നത് ആളുകളെ കൂടുതൽ മിടുക്കരും കൂടുതൽ നന്നായി ജോലി ചെയ്യാൻ പ്രാപ്തരും ആക്കുമത്രേ.

    ഒരു സംഘം സന്നദ്ധ പ്രവർത്തകരിലാണ് പഠനം നടത്തിയത്. ഒരു ഗ്രൂപ്പിന് ഉണർന്നയുടൻ ഐസ്ക്രീം നൽകി തുടർന്ന് കുറച്ച് പസിലുകളും ചെയ്യാൻ ആവശ്യപ്പെട്ടു. മറ്റൊരു ഗ്രൂപ്പിന് സാധാരണപോലെ പ്രഭാതഭക്ഷണവും നൽകി.

    തുടര്‍ന്ന് ഇവരുടെ തലച്ചോറിന്റെ പ്രവർത്തനം അളന്നപ്പോൾ ഐസ്ക്രീം കഴിച്ചവരിൽ ഉയർന്ന ആവൃത്തിയിലുള്ള ആൽഫാ തരംഗങ്ങൾ ഉണ്ടായതായി കണ്ടു. ഇത് കൂടുതൽ ശ്രദ്ധാലു ആക്കുന്നതോടൊപ്പം മാനസിക അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നു.

    ഐസ്ക്രീം കഴിച്ച ഗ്രൂപ്പ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ തണുത്ത ഭക്ഷണം കഴിച്ചതു കൊണ്ടാണോ എന്നറിയാൻ മറ്റൊരു ഗ്രൂപ്പ് ആളുകൾക്ക് ഉണർന്നയുടൻ തണുത്ത വെള്ളം നൽകി പരീക്ഷണം ആവർത്തിച്ചെങ്കിലും ഐസ്ക്രീം കഴിച്ച ഗ്രൂപ്പിന്റെ അത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല.

    2005 ൽ ലണ്ടനിൽ നടത്തിയ പഠനത്തിൽ ഐസ്ക്രീം കഴിക്കുന്നത് ആളുകളിൽ സന്തോഷം ജനിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. അത് തലച്ചോറിന്റെ പ്ലഷർ സെന്ററുകളെ ഉദ്ദീപിപ്പിക്കും.

    എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. പഞ്ചസാര ഉപദ്രവകാരിയാണ്. ദീർഘകാലം ഉപയോഗിച്ചാൽ വിഷാദത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങൾ കുറയാനും കാരണമാകും.

    ഈ പഠനം കഴിഞ്ഞ നവംബറിൽ ജപ്പാനിലെ ഒരു വെബ്സൈറ്റായ എക്സൈറ്റ് ന്യൂസ് പ്രസിദ്ധീകരിച്ചതാണ്.

    മറ്റു രാജ്യങ്ങളിലെ പോഷകാഹാര വിദഗ്ധർ ഇതിനെ അനുകൂലിക്കുന്നില്ല. പഴങ്ങളോ, ധാന്യങ്ങളോ കഴിച്ച് ദിവസം തുടങ്ങുന്നതാണ് ആരോഗ്യകരം എന്നും അവർ നിർദേശിക്കുന്നു.
  • ആധാര്‍ ഇല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ നഷ്ടമാകും

                   

    ന്യൂഡല്‍ഹി: ആധാര്‍നമ്പര്‍ ഇല്ലെങ്കില്‍ വൈകാതെ മൊബൈല്‍ നമ്പര്‍ നഷ്ടമാകും. രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി തുടങ്ങി. 2018 ഫെബ്രുവരി ആറിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ടെലികോം സേവനദാതാക്കളെ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ മൊബൈല്‍ ഉപയോക്താക്കളെയും സ്ഥിരീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നില്ലെങ്കിലും അതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് കേന്ദ്രം നിശ്ചയിച്ചു. സുപ്രീംകോടതി ഉത്തരവും അതിന്റെ നടപടികളും എല്ലാവരെയും മാധ്യമങ്ങളിലൂടെയും എസ്.എം.എസിലൂടെയും അറിയിക്കണം. ഉപയോക്താക്കള്‍ക്ക് വെരിഫിക്കേഷന്‍ കോഡ് എസ്.എം.എസ്. ആയി അയക്കണം. നമ്പര്‍ ഉപയോഗത്തിലുണ്ടെന്ന് ഉറപ്പുവരുത്താനാണിത്. ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയായശേഷം വിവരങ്ങള്‍ അന്തിമമായി ഡേറ്റാബേസില്‍ രേഖപ്പെടുത്താന്‍ മൂന്നുദിവസം കാത്തിരിക്കണം. ഇതിനുമുന്നോടിയായി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കാന്‍ ഉപയോക്താവിന് ഒരു എസ്.എം.എസ്.കൂടി അയക്കണം. ഡേറ്റാ ഉപയോഗത്തിനുമാത്രമായുള്ള നമ്പറുകള്‍ ഉടമസ്ഥന്റെ മറ്റേതെങ്കിലും നമ്പറിലേക്ക് എസ്.എം.എസ്. അയച്ചാണ് സ്ഥിരീകരിക്കേണ്ടത്.

  • സിഎ വിദ്യാര്‍ഥിനി മിഷേലിനെ കൊലപ്പെടുത്തിയതെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പൊലീസ്

    മിഷേൽ (20)

    കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേലിനെ കൊലപ്പെടുത്തിയതെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പൊലീസ് മിഷേലിനോടു പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ കേസ് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മാസങ്ങളായി ഇയാള്‍ മിഷേലിനോടു പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇയാള്‍ മിഷേലിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ പൊലീസ് കസറ്റഡിയില്‍ എടുത്തിരിക്കുന്നത്.

    മിഷേലിനെ ഹോസ്റ്റലിനു മുന്നില്‍ നിന്നു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ കാറിന്റെ നമ്പര്‍ കണ്ടെത്തുന്നതായി പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഇതോടൊപ്പം ഇവിടുത്തെ മൊബൈല്‍ ടവര്‍ ക്യാമറാ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മിഷേലിനെ സ്ഥിരമായി പിന്തുടര്‍ന്ന് ആളെന്ന് സംശയത്തിലാണ് ഇയാളെ പോലീസ് ചോദ്യം ചെയ്തു.മിഷേലിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നവെന്ന് കൂട്ടുകാരികള്‍ മൊഴി നല്‍കിയ യുവാവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

    ഇയാള്‍ കേരളത്തിന് പുറത്താണെന്നാണ് പോലീസ് പറയുന്നത്.ഇതിനിടെ ഇന്ന് പിറവത്തും കൊച്ചിയിലും വിവിധ സംഘടനകള്‍ സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ക്ക് അഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറിനാണ് മിഷേല്‍ ഷാജി എന്ന സിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്. പാലാരിവട്ടത്തെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്ന മിഷേല്‍ തലേന്ന് വൈകിട്ട് കലൂരിലെ പള്ളിയില്‍ പോയതിന് ശേഷം കാണാതാകുകയായിരുന്നു.

  • പ്രസവാവധി ആറു മാസമാക്കിയ ഭേദഗതി ലോക്‌സഭ പാസാക്കി


    സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ച (6 മാസം) ആക്കിക്കൊണ്ടുള്ള നിയമം ലോക്‌സഭ പാസ്സാക്കി. കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ രാജ്യ സഭ ബില്‍ പാസ്സാക്കിയിരുന്നു. 1961ലെ പ്രസവാനുകൂല്യ നിയമം ചില ഭേദഗതികള്‍ വരുത്തി കൊണ്ടുള്ള ബില്‍ ആണ് പാസ്സാക്കിയത്.
    നിലവില്‍ മൂന്നു മാസമായി നല്‍കുന്ന പ്രസവാവധി ആറ് മാസമാക്കി കൊണ്ടുള്ളതാണ് ഒരു പ്രധാന ഭേദഗതി. ആദ്യത്തെ രണ്ട് പ്രസവത്തിന് മാത്രമേ ഈ അവധിക്കുള്ള അര്‍ഹതയുണ്ടാവൂ.


    ആദ്യത്തെ രണ്ട് പ്രസവത്തിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് മൂന്നു മാസത്തെ അവധി മാത്രമേ ലഭിക്കുകയുള്ളൂ. അമ്പതിലധികം വനിതകളുള്ള സ്ഥാപനങ്ങള്‍ ക്രഷ് സംവിധാനം തുടങ്ങണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
    കുട്ടികളെ ജോലിക്കിടയില്‍ നാല് തവണ സന്ദര്‍ശിക്കാനും പാലു കൊടുക്കാനുമുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കണം. എല്ലാ സ്ഥാപനങ്ങളും ഇത്തരം സൗകര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്തു നല്‍കേണ്ടതാണെന്നും നിയമം അനുശാസിക്കുന്നു.
  • നോക്കിയയുടെ 3310 പുതിയ നിറങ്ങളിൽ എത്തുന്നു പഴയനോക്കിയ പുതിയ രൂപത്തിൽ


    നോക്കിയായുടെ എക്കാലത്തെയും സൂപ്പർ ഹീറോ 3310 തിരിച്ചുവരുന്നത് പലപല നിറങ്ങളിൽ കൂടിയാണ്.മഞ്ഞ ,വെള്ള ,നീല ,ചുവപ്പ് എന്നി നിറങ്ങളിൽ ആണ് ഇത് എത്തുന്നത്

    ലോകവിപണിയിൽ മികച്ച രീതിയിൽ വാണിജ്യം നേടിയ ഒരു നോക്കിയയുടെ മോഡലാണ് 3310 .നോക്കിയ ഇപ്പോൾ 3310 പുതിയ സ്റ്റൈലിഷ് രൂപത്തിൽ പുറത്തിറക്കുന്നു .

    2017ന്റെ അവസാനത്തോടുകൂടി ഇത് വിപണിയിൽ എത്തുന്നു .4000 രൂപയ്ക്കു അടുത്തായിരിക്കും ഇതിന്റെ വിപണിയിലെ വില .

    നോക്കിയായുടെ 6 ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ ഇറക്കി 2017 ന്റെ വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് നോക്കിയ 
  • ദുബായ് വിമാനത്താവളത്തില്‍ പിടികൂടിയത് 718 വ്യാജ പാസ്‌പോര്‍ട്ടുകള്‍


    ദുബായ്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 718 വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടികൂടിയിട്ടുണ്ടെന്ന് ദുബായ് ഇമിഗ്രേഷന്‍ അറിയിച്ചു. 2016 ജനുവരി മുതല്‍ 2017 ജനുവരി വരെയുള്ള കാലയളവിലാണ് ഇത്രയും കൃത്രിമ പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തിയത്. തിരുത്തലുകള്‍ വരുത്തിയ 20 പാസ്‌പോര്‍ട്ടും ആള്‍മാറാട്ടം നടത്തിയ 417 പേരെയും പിടികൂടിയിട്ടുണ്ട്. ഇമിഗ്രേഷന്‍ വകുപ്പിനുകീഴിലുള്ള രേഖാ പരിശോധനാ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പാസ്‌പോര്‍ട്ടുകളിലെ വ്യാജന്മാരെ കണ്ടെത്തിയത്. വ്യാജ യാത്രാരേഖകള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനുള്ള നൂതന സംവിധാനങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെമാത്രം ദിനംപ്രതി 1,40,000-ത്തിലധികം യാത്രികരാണ് കടന്നുപോകുന്നത്. എക്‌സ്‌പോയ്ക്കായി എത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികളെക്കൂടി മുന്നില്‍കണ്ടാണ് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയതെന്ന് രേഖാപരിശോധനാ വിഭാഗം തലവന്‍ അഖീല്‍ അഹമ്മദ് അല്‍ നജ്ജാര്‍ പറഞ്ഞു. സുരക്ഷാസംവിധാനം ശക്തമാക്കുന്നതിനും യാത്രികരുടെ രേഖകള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താനും ഇത് സഹായകമാകും.

    ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച 1,700 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് അഞ്ചുമിനിറ്റ് കൊണ്ട് കൃത്രിമ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചറിയാനാകും. വല്ല സംശയവും തോന്നിയാല്‍ മേല്‍ ഘടകത്തിന് കൈമാറും. ഇവരാണ് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധന നടത്തുക. ഓരോ രാജ്യവും തങ്ങളുടെ പാസ്‌പോര്‍ട്ടില്‍ 19-ലധികം സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടാകും. ഇത് കണ്ടെത്തി യഥാര്‍ഥ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചറിയുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. യാത്രികരുടെ ശരീരിക ചലനങ്ങളില്‍ വരുന്ന മാറ്റം വരെ ഇവര്‍ നിരീക്ഷിക്കും. ഇത്തരത്തില്‍, സംശയം തോന്നിയവരില്‍ 66 ശതമാനവും വ്യാജ രേഖകളുമായി വന്നവരാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.  
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346