SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ഇപ്പോൾ ഈ വെബ്‌സൈറ്റിൽ മനോരമ ന്യൂസ് തത്സമയം.

    ഇപ്പോൾ ഈ വെബ്‌സൈറ്റിൽ മനോരമ ന്യൂസ് തത്സമയം.


    മനോരമ ന്യൂസ് ചാനൽ ഇപ്പോൾ ലഭിക്കുന്നതിന്. താഴെ ഉള്ള  ലിങ്ക് ക്ലിക്ക് ചെയ്യുക.




    YouTube-ൽ കാണുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
    ****Click Here****
  • നടിയെ ആക്രമിച്ചതിനു പിന്നിൽ വ്യക്തിവൈരാഗ്യം; നടൻ ദിലീപ് അറസ്റ്റിൽ.

    Reported by:manorama news.


    നടൻ ദിലീപ് അറസ്റ്റിൽ

    കൊച്ചിയിൽ യുവനടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപ് അറസ്റ്റിൽ. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംവിധായകനും നടനുമായ നാദിർഷ, ദിലീപിന്റെ സഹോദരൻ അനൂപ്, മാനേജർ അപ്പുണ്ണി എന്നിവരെ പൊലീസ് വീണ്ടും ചോദ്യംചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ദിലീപിനെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കും.

    അതേസമയം, കേസുമായി ബന്ധപ്പെട്ട് ദിലീപ് അല്ലാതെ മറ്റാരും കസ്റ്റഡിയിൽ ഇല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൃത്യമായ തെളിവുകളോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്നും മറ്റുകാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.

    ദേശീയതലത്തിൽത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതൽ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തിൽ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ കസ്റ്റഡിയിൽ എടുത്ത ദിലീപിന്റെ അറസ്റ്റ് വൈകീട്ട് 6.30നാണ് രേഖപ്പെടുത്തിയത്. ദിലീപിനെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബപരമായ വിഷയത്തിൽ ഇടപെട്ടതും നടിയോടുള്ള വൈരാഗ്യത്തിന് കാരണമായെന്നാണ് വിവരം.
    കേസിന് ആസ്പദമായ സംഭവം ഇങ്ങനെ

    കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍, അതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിട്ടു.

    തുടര്‍ന്ന്, നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയായിരുന്നു. ലാൽ നൽകിയ വിവരമനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്തതും അതിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തതും.
    നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുവരുന്നു.

    ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് നടിയുടെ കുടുംബം

    നടന്‍ ദിലീപ് അറസ്റ്റിലായതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അതിക്രമത്തിന് ഇരയായ നടിയുടെ കുടുംബം വ്യക്തമാക്കി. അതേസമയം, ഇതേക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാനില്ലെന്ന് നടനും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ കൊല്ലത്തു പറഞ്ഞു. നിയമം അതിന്റെ വഴിക്കു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

    കേസുമായി ബന്ധപ്പെട്ട് മാസങ്ങൾ നീണ്ടുനിന്ന കോലാഹലങ്ങൾക്കൊടുവിലാണ് അറസ്റ്റ്. െഎജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് എഡിജിപി ബി.സന്ധ്യയാണ് മേൽനോട്ടം വഹിച്ചത്. ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിലായെങ്കിലും, വനിതാ ചലച്ചിത്ര പ്രവർത്തകർ രൂപം കൊടുത്ത ‘വിമൻ ഇൻ സിനിമാ കലക്ടീവി’ന്റെ പ്രവർത്തനം അന്വേഷണ പുരോഗതിയിൽ നിർണായകമായി. അതേസമയം, സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുശേഷം സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപിച്ചത് വ്യാപക വിമർശനം വരുത്തിവച്ചിരുന്നു.

    ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ്

    നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. നടിയെ അതിക്രമത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള പർസർ സുനിയുമായി ദിലീപിന് വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നാണ് സൂചന. 2013ലാണ് ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരംഭിക്കുന്നതെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. എംജി റോഡിലെ ഒരു ഹോട്ടലിൽവച്ചായിരുന്നു ഗൂഢാലോചന.

    Dileep arrested........... 
  • ഇന്ത്യ – ചൈന സംഘർഷഭരിതം..

    News Report: Manorama. 

    ഇന്ത്യ – ചൈന അതിർത്തിയിലെ നാഥുല ചുരത്തിൽ എത്തുമ്പോൾ നട്ടുച്ച. എന്നിട്ടും, വാഹനത്തിൽനിന്നു പുറത്തേക്കിറങ്ങിയപ്പോൾ ശരീരം തണുത്തു വിറങ്ങലിച്ചു. ഡ്രൈവർ പ്രതാപ് തമാങ് അടുത്തു നിന്ന സൈനികനോടു ചോദിച്ചു: എത്രയാണു താപനില? ഉടനെത്തി മറുപടി: ‘കൂടിയ താപനില മൂന്നു ഡിഗ്രി, കുറഞ്ഞ താപനില ഒന്ന്!’

    സമുദ്രനിരപ്പിൽ നിന്ന് 14,425 അടി ഉയരത്തിലുള്ള നാഥുല ചുരത്തിലെ കൊടുംതണുപ്പിനൊപ്പം ഞങ്ങളെ വരവേറ്റത് അതിർത്തിയിലെ ചൂടാറാത്ത സംഘർഷങ്ങളാണ്. കഴിഞ്ഞമാസം ആദ്യം ഇന്ത്യയും ചൈനയും തമ്മിൽ ആരംഭിച്ച സംഘർഷത്തിന്റെ വീര്യം ഇവിടെ ഇനിയും കെട്ടടങ്ങിയിട്ടില്ല. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്നു നാഥുലയിലേക്കുള്ള 54 കിലോമീറ്ററിലുടനീളം മലനിരകളിലൂടെ ഇന്ത്യയുടെ സൈനിക വാഹനവ്യൂഹം അണമുറിയാതെ അതിർത്തിയിലേക്കു നീങ്ങുന്നു.

    കച്ചമുറുക്കി ഇന്ത്യ

    അയൽരാജ്യത്തിന്റെ ഏതു സൈനിക നീക്കവും നേരിടാനുള്ള തയാറെടുപ്പുകൾ ഇന്ത്യ നടത്തുകയാണ്. നാഥുലയുടെ സുരക്ഷാ ചുമതലയുള്ള 17 മൗണ്ടൻ ഡിവിഷന്റെ (സൈനിക തലത്തിലെ വിളിപ്പേര് – ബ്ലാക് കാറ്റ്സ്) നേതൃത്വത്തിൽ മൂവായിരത്തോളം സൈനികരെ അതിർത്തിയിൽ അണിനിരത്തിയിരിക്കുന്നു. ഇതിനു പുറമെ, സിലിഗുഡി ആസ്ഥാനമായുള്ള 33 കോർ സൈനികർ, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.


    നാഥുലയിലേക്കു നീങ്ങുന്ന സൈനികർ.
    നാഥുലയിലേക്കുള്ള പാതയിൽ കഴിഞ്ഞദിവസം കിലോമീറ്ററുകളോളം മലയിടിഞ്ഞതു വകവയ്ക്കാതെയാണു സൈനികർ അതിർത്തിയിലേക്കു നീങ്ങുന്നത്. റോഡ് മാർഗമുള്ള യാത്ര ഒഴിവാക്കണമെന്ന സിക്കിം സർക്കാരിന്റെ മുന്നറിയിപ്പു ഗൗനിക്കാതെയാണു ട്രക്കുകളിലുള്ള സൈനിക നീക്കം. ഏതു തടസ്സവും അതിജീവിച്ചു നാഥുലയിലെത്തുക എന്നതാണു തങ്ങൾക്കുള്ള നിർദേശമെന്ന് ഇവിടെ സേവനമനുഷ്ഠിക്കുന്ന മലയാളി സൈനികൻ മനോരമയോടു പറഞ്ഞു. അങ്ങോട്ടു യുദ്ധകാഹളം മുഴക്കില്ലെന്ന നയം പിന്തുടരുമ്പോഴും എന്തും നേരിടാൻ ഒരുക്കമാണെന്ന സന്ദേശം അതിർത്തിക്കപ്പുറത്തേക്ക് ഇന്ത്യ നൽകിക്കഴിഞ്ഞു.

    സൈനികർക്കു പുറമെ പത്തു ട്രക്കുകളിലായി കുതിരകളെയും കഴിഞ്ഞദിവസങ്ങളിൽ നാഥുലയിലെത്തിച്ചു. അതിർത്തിയിലെ ദുർഘട പാതയിലൂടെ നീങ്ങാനും സാമഗ്രികൾ കടത്താനുമാണു കുതിരകൾ. അപ്പുറത്തു ചൈനയും സൈനികശേഷി വർധിപ്പിച്ചതായാണ് ഇന്ത്യൻ സംഘത്തിന്റെ വിലയിരുത്തൽ. അതിർത്തിയിൽ ഹിമാലയൻ മലനിരകളിൽ കഴിഞ്ഞദിവസം യുദ്ധ ടാങ്കറുകൾ വിജയകരമായി പരീക്ഷിച്ച് ചൈന വമ്പു കാട്ടി.

    അതിർത്തിയിൽ സംഭവിച്ചത്

    നാഥുലയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ഇന്ത്യയും ഭൂട്ടാനും ചൈനയുടെ അധികാരപരിധിയിലുള്ള ടിബറ്റും സംഗമിക്കുന്ന ദോക് ലാ മേഖലയിലുണ്ടായ പ്രശ്നങ്ങളാണു നിലവിലെ സംഘർഷങ്ങൾക്കു വഴിവച്ചത്. (ദോക് ലാ എന്ന് ഇന്ത്യ വിളിക്കുന്ന പ്രദേശത്തെ ഡോകാലാം എന്നു ഭൂട്ടാനും ഡോങ്‌ലാങ് എന്നു ചൈനയും വിളിക്കുന്നു)

    ഇന്ത്യയിൽനിന്നുള്ള തീർഥാടകർക്കു കൈലാസത്തിലേക്കു യാത്ര നിഷേധിച്ച് ചൈന വെല്ലുവിളിച്ചതോടെ സംഘർഷം വർധിച്ചു. 1962ലെ യുദ്ധശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഇത്രയധികം നാൾ നീണ്ട സംഘർഷാവസ്ഥ ഇതാദ്യം.


    ദോക് ‍ലാ മേഖലയിൽ ചൈന 

    ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമി–പിഎൽഎ) റോഡ് നിർമിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കം. തർക്കഭൂമിയിലെ റോഡ് നിർമാണം അന്യായമാണെന്നു ചൂണ്ടിക്കാട്ടി ഭൂട്ടാൻ രംഗത്തുവന്നു. ചൈനയുമായി നയതന്ത്ര ബന്ധങ്ങളില്ലാത്ത ഭൂട്ടാൻ ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിച്ചു. സൈനികശേഷിയിൽ കാര്യമായ വീര്യമില്ലാത്ത റോയൽ ഭൂട്ടാൻ ആർമി വിഷയത്തിൽ ഇന്ത്യയുടെ സഹായം അഭ്യർഥിച്ചു. റോഡ് നിർമാണത്തിൽ നിന്ന് എത്രയും വേഗം പിന്തിരിയണമെന്ന ഇന്ത്യൻ ആവശ്യം ചൈനയെ ചൊടിപ്പിച്ചു. തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്തു റോഡ് നിർമിക്കുന്നതിനെ എതിർക്കാൻ മറ്റു രാജ്യങ്ങൾക്ക് അവകാശമില്ലെന്നു ചൈന തിരിച്ചടിച്ചു. പ്രശ്നങ്ങളുണ്ടെങ്കിൽതന്നെ അതു തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതിൽ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപെടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.

    ഇതിനിടെ, ദേക് ലായ്ക്കു സമീപം ഇന്ത്യൻ മേഖലയിലേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സൈനികർ രണ്ടു ബങ്കറുകൾ ബുൾഡോസർ ഉപയോഗിച്ചു തകർത്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അതിർത്തി ലംഘിച്ച് ഇന്ത്യയുടെ ഏതാനും സൈനികർ തങ്ങളുടെ രാജ്യത്ത് അനധികൃതമായി കടന്നുവെന്ന പ്രത്യാരോപണവുമായി ചൈന രംഗത്തുവന്നതോടെ സംഘർഷം പാരമ്യത്തിലെത്തി.

    വിട്ടുകൊടുക്കാനാവില്ല ദോക് ലാ

    സൈനികപരമായി ഇന്ത്യയ്ക്കും ചൈനയ്ക്കും അതീവപ്രധാനമാണു ദോക് ലാ. നിലവിൽ, ദോക് ലായിൽ ഭൂട്ടാനുനേർക്കു റോഡ് നിർമിക്കുന്ന ചൈനയുടെ ആത്യന്തികലക്ഷ്യം ഇന്ത്യയാണ്. ഇന്ത്യയും ഭൂട്ടാനും ടിബറ്റും സംഗമിക്കുന്ന പ്രദേശത്തു കൃത്യമായ അതിർത്തി രേഖപ്പെടുത്തിയിട്ടില്ലെന്നതു മുതലാക്കിയാണു ചൈനയുടെ നീക്കങ്ങൾ. ദോക് ലായുടെ നിയന്ത്രണം ഏറ്റെടുത്താൽ, ബംഗാളിലെ സിലിഗുഡി വരെ ചൈനയുടെ കണ്ണുകളെത്തും.

    ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പൂർണമായി വിച്ഛേദിക്കാൻ വരെ അവർക്കു സാധിക്കും. ഈ സാഹചര്യം എന്തുവിലകൊടുത്തും ഒഴിവാക്കുക എന്ന സന്ദേശമാണ് അതിർത്തിയിലെ സൈനികർക്ക് ഇന്ത്യൻ ഭരണകൂടം നൽകിയിരിക്കുന്നത്. ദോക് ലാ ചൈനയുടെ നിയന്ത്രണത്തിലാകുന്ന സ്ഥിതി ഇന്ത്യയ്ക്കു മേൽ ഉയർത്തുന്ന സുരക്ഷാഭീഷണി വളരെ വലുതാണ്. ഭൂട്ടാന് ഇന്ത്യനൽകുന്ന അകമഴിഞ്ഞ സഹായത്തിന്റെ കാരണവും ഇതുതന്നെ. ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള സഹോദരബന്ധം തകർക്കുക എന്ന ഗൂഢലക്ഷ്യവും ചൈനീസ് നീക്കങ്ങൾക്കു പിന്നിലുണ്ട്.

    25 ലക്ഷത്തിന്റെ ചുംബി

    ഇന്ത്യയ്ക്കും ഭൂട്ടാനുമിടയിലുള്ള നേർത്ത വിടവിൽ ചൈനയുടെ അധികാരപരിധിയിലുള്ള പ്രദേശമായ ചുംബി താഴ്‌വരയുടെ വില 25 ലക്ഷം രൂപ! 1908ൽ ബ്രിട്ടിഷുകാർ ഈ തുകയ്ക്കാണു താഴ്‌വരയുടെ അധികാരം ടിബറ്റിനു കൈമാറിയത്. ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള വ്യാപാരബന്ധം സുഗമമാക്കുന്നതിനുള്ള പ്രതിഫലമായിരുന്നു ഈ കച്ചവടം. 1950ൽ ടിബറ്റിന്റെ അധികാരം ചൈന ഏറ്റെടുത്തതോടെ ചുംബി ചൈനയ്ക്കു കീഴിലായി. അന്നു വിട്ടുകൊടുത്ത ചുംബി ആണ് ഇന്ന് ഇന്ത്യയ്ക്കും ഭൂട്ടാനും ഏറ്റവുമധികം തലവേദന ഉയർത്തുന്നത്. ഇന്ത്യയെയും ഭൂട്ടാനെയും മുട്ടിനിൽക്കുന്ന താഴ്‌വരയുടെ കോണിലാണു ദോക് ലാ.

    കൊണ്ടും കൊടുത്തും

    1962ലെ യുദ്ധത്തിൽ തകർത്തെറിഞ്ഞ ചരിത്രം മറക്കരുതെന്നാണു കഴിഞ്ഞദിവസം ചൈന ഇന്ത്യയ്ക്കു നൽകിയ മുന്നറിയിപ്പ്. 1962ൽ നിന്നു പാഠം ഉൾക്കൊണ്ട ഇന്ത്യ 1967ൽ ഇരുരാജ്യങ്ങളും തമ്മിൽ നാഥുലയിലുണ്ടായ സംഘർഷത്തിൽ കണക്കുതീർത്തു. നാഥുലയിലേക്കുള്ള യാത്രയിൽ കാണുന്ന ബോർഡുകളിലൊന്നിൽ ഏതാനും ഇംഗ്ലിഷ് വാചകങ്ങളുടെ ചൈനീസ് പരിഭാഷ കുറിച്ചിട്ടുണ്ട്. അതിലൊന്നാണ് ‘വീ ആർ ഗുഡ് ഫ്രണ്ട്സ്’ (നമ്മൾ നല്ല സുഹൃത്തുക്കളാണ്).

    അതിർത്തിയിലെ ഇന്ത്യ – ചൈന ബന്ധത്തെ ഇങ്ങനെ ചുരുക്കാം: ബോർഡിലെഴുതിയതെല്ലാം യാഥാർഥ്യമല്ല!

    കൊണ്ടും കൊടുത്തുമുള്ള ഇന്ത്യ – ചൈന സംഘർഷങ്ങളെക്കുറിച്ചു നാളെ.

  • എന്താണു ജിഎസ്‌ടി? നേട്ടം ആർക്ക്?

    Reported By. Manorama Online.


    ‘ഉപ്പു തൊട്ടു കർപ്പൂരം വരെ’ എന്നൊന്നും ഈ ‘ന്യൂജെൻ’ കാലത്തു പറയാറില്ലെങ്കിലും ചരക്ക്, സേവന നികുതിയുടെ (ജിഎസ്‌ടി) നിരക്കുകൾ നിശ്‌ചയിക്കാൻ ചേർന്ന സമിതിക്കു പഴഞ്ചൻ ശൈലി പൊടിതട്ടിയെടുക്കേണ്ടിവന്നു. കർപ്പൂരം ഉൾപ്പെടെയുള്ള പൂജാസാമഗ്രികൾ വരെ രണ്ടായിരത്തോളം ഉൽപന്നങ്ങളുടെ നിരക്കാണു സമിതിക്കു നിർണയിക്കേണ്ടി വന്നത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരം ജൂലൈ ഒന്നിനു നടപ്പാകുമ്പോൾ നികുതിവിധേയമാകുന്ന സേവനങ്ങളും അനേകം.

    എന്താണു ജിഎസ്‌ടി?

    ദേശീയ, സംസ്‌ഥാന തലങ്ങളിലായി രണ്ടായിരത്തോളം പരോക്ഷനികുതികളാണു നിലവിലുള്ളത്. ഇവയ്‌ക്കെല്ലാം പകരമായി ഏർപ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതിയാണു ജിഎസ്‌ടി.

    പലിശയ്‌ക്കുകൂടി പലിശയെന്നോ കൂട്ടുപലിശയെന്നോ പറയുന്ന മട്ടിൽ നികുതിക്കു മുകളിൽ നികുതി വരുന്ന സമ്പ്രദായമാണ് ഇപ്പോഴത്തേത്. ഉൽപന്നത്തിന്റെ അടിസ്‌ഥാന വിലയിന്മേൽ എക്‌സൈസ് തീരുവയുണ്ട്. അടിസ്‌ഥാനവിലയും എക്‌സൈസ് തീരുവയും ചേർന്ന തുകയിന്മേൽ കേന്ദ്ര വിൽപനനികുതികൂടിയുണ്ട്. ഇതെല്ലാം ചേർന്ന മൊത്തവിലയിന്മേൽ സംസ്‌ഥാനം വക മൂല്യവർധന നികുതി (വാറ്റ്) വേറെ. ഈ കൂട്ടുനികുതികൾക്കെല്ലാം പകരമായാണു ജിഎസ്‌ടി എന്ന ഒറ്റ നികുതി.

    നിരക്കുകൾ ആറ്

    ‘ഒരു ഉൽപന്നം, ഒരു നിരക്ക്’ എന്നതായിരിക്കും ജിഎസ്‌ടി നിലവിൽ വരുമ്പോഴുണ്ടാകുന്ന നേട്ടം. രാജ്യമാകെ ഒറ്റ കമ്പോളമായി മാറും. ‘ഒരു രാജ്യം, ഒരേയൊരു നികുതി’ എന്നതാണു ജിഎസ്‌ടിയുടെ അടിസ്‌ഥാന തത്വമെങ്കിലും ഇന്ത്യയിൽ ഈ തത്വം അതേപടി പാലിച്ചല്ല പരിഷ്‌കാരം നടപ്പാക്കുന്നത്. ഉൽപന്നങ്ങളെ തരംതിരിച്ച് ആറു നിരക്കുകളാണുണ്ടാകുക: 0.25% മുതൽ 28% വരെ. നേരത്തേ 5, 12, 18, 28 എന്നിങ്ങനെ നാലു നിരക്കുകൾ മാത്രമേ നിശ്‌ചയിച്ചിരുന്നുള്ളൂ. എന്നാൽ അസംസ്‌കൃത വജ്രത്തിനു 0.25 ശതമാനവും സ്വർണത്തിനു മൂന്നു ശതമാനവും നികുതി നിശ്‌ചയിക്കപ്പെട്ടതോടെയാണു നിരക്കുകളുടെ എണ്ണം ആറിലേക്ക് ഉയർന്നത്.

    നേട്ടം ആർക്ക്?

    ജിഎസ്‌ടി നടപ്പാക്കുന്നതുകൊണ്ടുള്ള നേട്ടം ആർക്ക് എന്ന ചോദ്യത്തിനു വളരെ പ്രസക്‌തിയുണ്ട്. സർക്കാരിനും വ്യവസായ, വാണിജ്യ മേഖലകൾക്കും ഉപഭോക്‌താക്കൾക്കും നേട്ടമുണ്ട് എന്നതാണ് ഉത്തരം.

    നികുതി സമ്പ്രദായം ഏകീകൃതമാക്കാൻ കഴിയുന്നു എന്നതാണു സർക്കാരിന്റെ പ്രധാനനേട്ടം. നികുതി പിരിവിന്റെ കാര്യത്തിൽ സംസ്‌ഥാനങ്ങൾക്കിടയിലുള്ള അനാരോഗ്യകരമായ മത്സരം ഇല്ലാതാക്കാനാകും. വ്യവസായ, വാണിജ്യ മേഖലകൾക്കു സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കാൻ സർക്കാരിനു സാധ്യമാകുന്നതിനു പുറമെ നിക്ഷേപാനുകൂല കാലാവസ്‌ഥ മെച്ചപ്പെടുത്താനും കഴിയും. സങ്കീർണതകളുടെയും സൗകര്യപൂർമായ വാദങ്ങളുടെയും ഫലമായുണ്ടാകുന്ന നികുതിചോർച്ച ഒഴിവാക്കാമെന്നതും സർക്കാരിനുണ്ടാകുന്ന നേട്ടമാണ്.

    വ്യവസായ, വാണിജ്യ മേഖലകൾക്കാണ് ഏറെ നേട്ടം. നികുതി ബാഹുല്യം കുറഞ്ഞുകിട്ടുന്നതുതന്നെ ഏറ്റവും വലിയ നേട്ടം. ഏകമുഖ നികുതി നിലവിൽവരുന്നതു മൂലം അക്കൗണ്ടിങ് ഉൾപ്പെടെ പിൻഭാഗ ജോലികൾ ഗണ്യമായി കുറയും. വിതരണ ശൃംഖല കൂടുതൽ ഫലപ്രദമാകും. ചരക്കുനീക്കവും സംഭരണവും ഉൾപ്പെട്ട ലോജിസ്‌റ്റിക്‌സ് സംവിധാനങ്ങൾക്കു ചെലവു കുറയും. വിൽപനയിൽ വർധന പ്രതീക്ഷിക്കാവുന്നതുമാണ്. കൈക്കൂലി നൽകാൻ ചിലപ്പോഴെങ്കിലും നിർബന്ധിതമാകുന്ന സാഹചര്യം ഒഴിവായിക്കിട്ടാൻ ഓൺലൈൻ സംവിധാനം, ചെക്പോസ്‌റ്റുകളുടെ തിരോധാനം എന്നിവ സഹായകമാകുമെന്ന നേട്ടവുമുണ്ട്. ചെക്‌പോസ്‌റ്റുകൾ ഇല്ലാതാകുന്നതോടെ ചരക്കുനീക്കത്തിലെ കാലതാമസം ഒഴിവാകുമെന്നതും വലിയ നേട്ടമാണ്.

    രാജ്യമാകെ ഒറ്റക്കമ്പോളമാകുന്നതിനാൽ ഉൽപന്നം എവിടെനിന്നു വാങ്ങിയാലും ഒരേ നികുതിനിരക്കാകും എന്നത് ഉപഭോക്‌താവിനു കൈവരുന്ന പ്രധാനനേട്ടം. ഉൽപന്നങ്ങളുടെ നികുതി നിർണയത്തിലെ സുതാര്യതയാണു മറ്റൊന്ന്. അതേസമയം, ജിഎസ്‌ടി നടപ്പാകുന്നതോടെ വിലക്കയറ്റത്തിനു വിരാമമാകുമെന്നൊന്നും പ്രതീക്ഷവേണ്ട. ചില ഉൽപന്നങ്ങൾക്കു നിലവിലെ വില കുറഞ്ഞേക്കും; ചിലതിനു കൂടുകയാണു ചെയ്യുക.

    ജിഎസ്‌ടി: നാൾവഴി

    1993: നികുതിവ്യവസ്‌ഥയിൽ പരിഷ്‌കാരം ആവശ്യമാണെന്നു നികുതി വിദഗ്‌ധൻ രാജ ചെല്ലയ്യയുടെ നിർദേശം; ജിഎസ്‌ടി എന്നു നിർദേശിച്ചില്ലെങ്കിലും നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്‌ടർ അമരേശ് ബഗ്‌ചി ഏകീകൃത നികുതി എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നു.

    2003: ജിഎസ്‌ടിയെപ്പറ്റി പഠിക്കാൻ വാജ്‌പേയി സർക്കാർ ബംഗാൾ ധനമന്ത്രി അസിം ദാസ് ഗുപ്‌തയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുന്നു; വാറ്റ് തത്വത്തെ അടിസ്‌ഥാനമാക്കിയുള്ള ജിഎസ്‌ടി സമ്പ്രദായം സ്വീകരിക്കണമെന്നു കേൽക്കർ സമിതി ശുപാർശ ചെയ്യുന്നു.

    2006: കേന്ദ്രബജറ്റിൽ മന്ത്രി പി. ചിദംബരം ജിഎസ്‌ടി നിർദേശിക്കുന്നു. 2010 ഏപ്രിൽ ഒന്നിനു ജിഎസ്‌ടി നിലവിൽ വരുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.

    2010: ജിഎസ്‌ടി 2011 ഏപ്രിൽ ഒന്നിനു നിലവിൽവരുമെന്നു ധനമന്ത്രി പ്രണബ് മുർജിയുടെ പ്രഖ്യാപനം.

    2011: ജിഎസ്‌ടി സമ്പ്രദായം ഏർപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ; ബിൽ പിന്നീട് പാർലമെന്ററി സമിതിയുടെ പരിഗണനയ്‌ക്ക്.

    2013: പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് ലഭ്യമായെങ്കിലും പതിനഞ്ചാം ലോക്‌സഭ പിരിച്ചുവിട്ടതോടെ ബിൽ ലാപ്‌സാകുന്നു.

    2014: ഭരണഘടനാഭേദഗതി ബിൽ വീണ്ടും ലോക്‌സഭയിൽ.

    2015: ലോക്‌സഭ ബിൽ പാസ്സാക്കുന്നു; രാജ്യസഭ ബിൽ സംയുക്‌തസഭാസമിതിയുടെ പരിഗണനയ്‌ക്കു വിടുന്നു; ജൂലൈയിൽ സമിതി റിപ്പോർട്ട് നൽകുന്നു.

    2016: ബിൽ രാജ്യസഭ പാസ്സാക്കുന്നു.

    2017: മേയിൽ ശ്രീനഗറിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ ബഹുഭൂരിപക്ഷം ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്കു നിശ്‌ചയിക്കുന്നു; ജൂൺ ആദ്യം ചേർന്ന കൗൺസിൽ സ്വർണം ഉൾപ്പെടെ ബാക്കി ഉൽപന്നങ്ങളുടെയും നികുതി നിശ്‌ചയിക്കുന്നു.

    മദ്യവും പെട്രോളിയം ഉൽപന്നങ്ങളും ജിഎസ്‌ടിക്കു പുറത്ത്

    ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള രണ്ടിനങ്ങൾ – മദ്യവും പെട്രോളിയം ഉൽപന്നങ്ങളും – ജിഎസ്‌ടി പരിധിയിൽ വരുന്നില്ല. സംസ്‌ഥാനങ്ങളുടെ എതിർപ്പാണു കാരണം. ഇവ കൂടി പരിധിയിൽ വരുമ്പോൾ മാത്രമേ ഇന്ത്യയിലെ ജിഎസ്‌ടി വ്യവസ്‌ഥ സമ്പൂർണമാകൂ.

    ഇന്ത്യയ്‌ക്കു യോജിച്ച നികുതിമാതൃക

    ഫ്രാൻസിൽ 1954ൽ നിലവിൽവന്ന ജിഎസ്‌ടി സമ്പ്രദായം അനേകം രാജ്യങ്ങൾ പിന്നീടു സ്വീകരിച്ചു. ഈ രാജ്യങ്ങളിലൊക്കെ പ്രചാരത്തിലുള്ള മാതൃകകളിൽനിന്ന് ഏറ്റവും യോജിച്ചതാണ് ഇന്ത്യ തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയിൽ ജിഎസ്‌ടി ഏഴുശതമാനം മാത്രമാണ്. സിംഗപ്പൂരിലാകട്ടെ അഞ്ചു ശതമാനം. ജപ്പാനിൽ എട്ട്. ആ നിലയ്‌ക്ക് ഇന്ത്യയിലെ നിരക്കു കൂടുതലാണെന്നു പറയാം. എന്നാൽ മറ്റുപല രാജ്യങ്ങളിലും ഇന്ത്യയിലെ നിരക്കിനെക്കാൾ വളരെ കൂടുതലാണ്.
  • ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിക്കോളൂ...


    ഉയർന്ന രക്തസമ്മർദ്ദം ഉള്ള ആളാണോ നിങ്ങൾ? എങ്കിൽ ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിക്കൊള്ളൂ. രക്തസമ്മർദ്ദം കുറച്ച് ഹൃദയാഘാത സാധ്യത ഇല്ലാതാക്കാൻ ബീറ്റ്റൂട്ട് ജ്യൂസിനു കഴിയുമത്രേ.

    ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും എന്ന് പഠനം. ഡയറ്ററി നൈട്രേറ്റ് ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദം കുറയ്ക്കാനായി രക്തക്കുഴലുകള്‍ വികസിപ്പിക്കുന്ന സംയുക്തമാണിത്. ഉയർന്ന രക്തസമ്മർദമാണ് പലപ്പോഴും ഹൃദയാഘാതത്തിലേക്കു നയിക്കുന്നത്.
    ബീറ്റ്റൂട്ട് സപ്ലിമെന്റ് സിമ്പതറ്റിക് നാഡീവ്യൂഹത്തിന്റെ അമിത ഉദ്ദീപനത്തെ കുറയ്ക്കുന്നു. ഹൃദ്രോഗത്തോടൊപ്പം സംഭവിക്കുന്ന ഈ പ്രവർത്തനമാണ് ഹൃദയം കൂടുതൽ വേഗത്തിൽ മിടിപ്പിക്കുന്നതിനു കാരണം.
    നട്ടെല്ലിന്റെ പുരോഭാഗത്തിന് ഇരുവശങ്ങളിലുമായി കഴുത്തു മുതൽ പൃഷ്ഠം വരെ ഒരു മാലപോലെ നീണ്ടുകിടക്കുന്ന ഗംഗ്ലിയോണുകൾ ഉൾപ്പെട്ടതാണ് സിമ്പതറ്റിക് നാഡീവ്യൂഹം. ഈ നാഡീതന്തുക്കള്‍ ആണ് രക്തവാഹികളിലെ മൃദുപേശികളിലെ നാഡീകരണം സാധ്യമാക്കുന്നത്.
    ശരാശരി 27 വയസ്സു പ്രായമുള്ള 20 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. രണ്ടു പരീക്ഷണങ്ങളിൽ പങ്കെടുത്ത ഇവർക്ക് നൈട്രേറ്റ് സപ്ലിമെന്റും പ്ലാസിബോ (ഡമ്മി) യും നൽകി.
    രക്തസമ്മർദം, ഹൃദയമിടിപ്പ്, പേശികളിൽ സിമ്പതിക നാഡീവ്യൂഹത്തിന്റെ പ്രവർത്തനം എന്നിവ രേഖപ്പെടുത്തി. കൂടാതെ വെറുതെയിരിക്കുമ്പോഴും  വഴക്കം കുറഞ്ഞ കൈ ഉപയോഗിച്ച് വ്യായാമം ചെയ്യുമ്പോഴും പേശികളുടെ പ്രവർത്തനം അളന്നു.
    ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചപ്പോൾ പേശികളിൽ സിമ്പതിക നാഡീവ്യൂഹത്തിന്റെ പ്രവർത്തനം കുറഞ്ഞതായി കണ്ടു. ബീറ്റ്റൂട്ട് ജ്യൂസിലൂടെ ലഭിക്കുന്ന നൈട്രേറ്റ് സപ്ലിമെന്റ് പേശികളെയും ശാന്തമാക്കുന്നു.
    വിശ്രമിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും രക്തസമ്മർദത്തിൽ വ്യത്യാസമൊന്നും കണ്ടില്ല എന്നത് ഗവേഷകരെ അതിശയിപ്പിച്ചു.
    മുൻപ് എക്സീറ്റർ സർവകലാശാല ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ16 ശതമാനം കൂടുതൽ വ്യായാമം ചെയ്യാൻ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്.
    കാനഡിയിലെ ഗുയേൽഫ് സർവകലാശാല ഗവേഷകർ നടത്തിയ ഈ പഠനത്തിലൂടെ ഡയറ്ററി നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന് ഗുണം ചെയ്യുമെന്നു തെളിഞ്ഞു. ഡയറ്ററി നൈട്രേറ്റ് സപ്ലിമെന്റ് കേന്ദ്ര സിമ്പതിക നാഡീവ്യൂഹത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുക വഴിയാണ് ഹൃദയാരോഗ്യം ഏകുന്നത്.‍‍‍‌‌
    ഫിസിയോളജി, ഹാർട്ട് ആൻഡ് സർക്കുലേറ്ററി ഫിസിയോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
  • കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ തീരുമാനിക്കേണ്ട -പിണറായി



    ആലപ്പുഴ: കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍നിന്നോ നാഗ്പൂരില്‍നിന്നോ തീരുമാനിക്കേണ്ടെന്നും ആരുവിചാരിച്ചാലും അത് മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
    കേരളത്തിലെ ജനങ്ങള്‍ പരമ്പരാഗതമായി സ്വീകരിച്ചുവന്ന ഒരു ഭക്ഷണക്രമമുണ്ട്. ആ ഭക്ഷണ ക്രമം ആരോഗ്യദായകമാണെന്നും പോഷക സനമ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു.


    കാലിച്ചന്തവഴി കന്നുകാലികളെ കശാപ്പിനു വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രവിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളാന്‍ മന്ത്രി കെ. രാജു തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും.
    പ്രശ്‌നത്തില്‍ പ്രത്യേക നിയമനിര്‍മാണസാധ്യത പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. പ്രശ്‌നം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കെ.ടി.ജലീലും പ്രതികരിച്ചു. 
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346