SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ഐഎസ്എല്‍: ബ്ളാസ്റ്റേഴ്സ്-കൊല്‍ക്കത്ത ഫൈനല്‍ ഇന്ന്


    കൊച്ചി > ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മൂന്നാം പതിപ്പിന്റെ ഫൈനല്‍ ഇന്ന് കൊച്ചിയില്‍ അരങ്ങേറും. കേരള ബ്ളാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് മത്സരം. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് മത്സരം തുടങ്ങും. 2014ലെ ചാമ്പ്യന്‍മാരാണ് കൊല്‍ക്കത്ത. ബ്ളാസ്റ്റേഴ്സിനെയാണ് അന്ന് തോല്‍പ്പിച്ചത്.

    സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ ബ്ളാസ്റ്റേഴ്സ് മറികടന്നു. ആദ്യപാദ സെമിയില്‍ ഡല്‍ഹിയെ ഒരു ഗോളിന് തോല്‍പ്പിച്ച ബ്ളാസ്റ്റേഴ്സ് രണ്ടാംപാദത്തില്‍ ഷൂൌട്ടില്‍ വിജയം കണ്ടു. കൊല്‍ക്കത്ത മുംബൈ സിറ്റിയെ തോല്‍പ്പിച്ച് ഫൈനലിലേക്ക് മുന്നേറി.


            




  • ISL FINAL KER vs ATK (TOMORROW 7:00 PM)

    Kerala Blasters FC

    2nd in Indian Super League


    ISL Final
    Tomorrow, 7:00 PM
    Jawaharlal Nehru Stadium

        Kerala Blasters

    Atlético de Kolkata









  • ദൂരപരിധി: സംസ്ഥാനത്ത് 90 ശതമാനം മദ്യശാലകളും മാറ്റേണ്ടിവരും

    ദൂരപരിധി: സംസ്ഥാനത്ത് 90 ശതമാനം മദ്യശാലകളും മാറ്റേണ്ടിവരും 

     സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യവില്പനശാലകളില്‍ 90 ശതമാനവും മാറ്റേണ്ടിവരും. ദേശീയ-സംസ്ഥാന പാതകളില്‍നിന്നും 500 മീറ്റര്‍ അകലെമാത്രമേ പുതിയ മദ്യശാലകള്‍ പ്രവര്‍ത്തിക്കാവൂയെന്നാണ് വിധി.
    ദേശീയ, സംസ്ഥാന പാതകളുടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളെയും ബാധിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഏതെല്ലാം മദ്യശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നറിയാന്‍ എക്‌സൈസ് വകുപ്പ് കണക്കെടുപ്പ് തുടങ്ങി. ദേശീയ, സംസ്ഥാന പാതകളില്‍നിന്ന് മദ്യശാലകളിലേക്കുള്ള ദൂരവും അളന്നുതുടങ്ങി.
    ബിവറേജസ് കോര്‍പ്പറേഷന് 270 മദ്യവില്പനശാലകളും കണ്‍സ്യൂമര്‍ഫെഡിന് 39 മദ്യവില്പന ശാലകളുമാണ് ഉള്ളത്. ദേശീയ, സംസ്ഥാന പാതകളിലെ ബൈപ്പാസുകള്‍ സംബന്ധിച്ച് ചില അവ്യക്തതകളുണ്ട്. ബൈപ്പാസുകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് കോടതിവിധി ബാധകമാകുമോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തത വന്നാല്‍മാത്രമേ എത്ര എണ്ണം കൃത്യമായി മാറ്റേണ്ടിവരുമെന്നറിയാനാകൂ.
    സുപ്രീംകോടതിയിലെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായിരുന്നില്ല. തമിഴ്‌നാട്ടിലെ ചില്ലറ മദ്യവില്പന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിധിക്ക് ഇടയാക്കിയത്. വിധിപ്പകര്‍പ്പ് ലഭിച്ചശേഷമേ കേരളത്തില്‍ അതെങ്ങനെ ബാധിക്കുമെന്ന് അറിയാനാകൂവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. നിലവിലെ ലൈസന്‍സ് പ്രകാരം മാര്‍ച്ച് 31 വരെ ഇപ്പോഴത്തെ സ്ഥലത്ത് പ്രവര്‍ത്തിക്കാം.
    വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് കണ്ടെത്തലിനെത്തുടര്‍ന്നാണ് കോടതിവിധി. ദേശീയ പാതയുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യക്കച്ചവടം പാടില്ലെന്നത് ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും ബാധകമാകാന്‍ ഇടയുണ്ട്. മുമ്പ് ഹൈക്കോടതി ദേശീയപാതയുടെ 100 മീറ്റര്‍ പരിധിയില്‍ മദ്യഷാപ്പ് പാടില്ലെന്ന് വിധിച്ചിരുന്നു. എന്നാല്‍, അത് പുതിയ ലൈസന്‍സിനുമാത്രമേ ബാധമാക്കിയുള്ളൂ. നിലവിലെ ലൈസന്‍സ് പുതുക്കുന്നതിന് ഇത് ബാധകമായിരുന്നില്ല.
    എന്നാല്‍, സുപ്രീംകോടതി വിധിയനുസരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ല. വിധി നടപ്പാക്കിയ റിപ്പോര്‍ട്ട് ഒരുമാസത്തിനകം ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കുകയും വേണം.
  • ഡൽഹിയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് ഫെെനലിൽ‌


    ഷൂട്ടൗട്ടില്‍ഡല്‍ഹി വീണു;ബ്ലാസ്റ്റേഴ്‌സ്-കൊൽക്കത്ത ഫെെനൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ ഡൽഹിയെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് ഫെെനലിൽ‌. രണ്ടാംപാദ സെമിയില്‍ ഷൂട്ടൗട്ടിൽ ഡൽഹിക്കെതിരെ 3-0ത്തിന് വിജയിച്ചാണ് ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലിന്റെ ഫെെനലിലേക്ക് രണ്ടാം തവണയും ടിക്കറ്റുറപ്പിച്ചത്. 
    നിശ്ചിത സമയത്ത് ഡല്‍ഹിക്ക് 2-1 ന്റെ ലീഡ് സ്വന്തമായിരുന്നെങ്കിലും ഇരുപാദങ്ങളിലുമായി  2-2 സമനിലയിലായതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കും തുടര്‍ന്ന്‌ ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു. ആവേശകരമായ ഷൂട്ടൗട്ടില്‍ മെലൂദ, പെലിസാരി, മെമോ എന്നിവർ ഡൽഹിയുടെ പൊനാല്‍റ്റി കിക്കുകള്‍ പാഴാക്കിയപ്പോള്‍ ഹോസുവും ബെല്‍ഫോര്‍ട്ടും മുഹമ്മദ് റഫീക്കും ബ്ലാസ്റ്റേഴ്‌സിനെ ഫെെനലിലെത്തിച്ചു. ഐഎസ്എല്‍ ആദ്യ സീസണിന്റെ തനിയാവര്‍ത്തനാമായി ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.



    21ാം മിനിറ്റിൽ മാഴ്സെലീന്യോയിലൂടെ ഡൽഹിയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. കാദിയോയുടെ ക്ലിയറൻസിൽ വന്ന പിഴവ് മുതലെടുത്ത് മാഴ്സെലീന്യോ ലക്ഷ്യം കാണുകയായിരുന്നു. മൂന്ന് മിനിറ്റിന് ശേഷം ഡങ്കൻസ് നാസോൺ ബ്ലാസ്റ്റേഴ്സിന് സമനില ഗോൾ സമ്മാനിച്ചു. ഒന്നാന്തരമൊരു സോളോ ഗോളിലൂടെയായാരുന്നു നാസോൺ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചത്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ റൂബൻ റോക്കയിലൂടെ ഡൽഹി മുന്നിലെത്തി. ഇതോടെ മത്സരം ഇരുപാദങ്ങളിലുമായി സമനിലയിലാകുകയും എക്സ്ട്രാ ടെെമിലേക്ക് നീങ്ങുകയുമായിരുന്നു.  
  • വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്; മേഖലയിൽ കനത്ത മഴയും കാറ്റും



    ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക്. ചുഴലിക്കാറ്റിനെത്തുടര്‍ന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്തമഴയും കാറ്റും പുലർച്ചെ മുതൽ തുടരുകയാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കേരളത്തിെല വടക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബാഹുലേയന്‍ തമ്പി മനോരമ ന്യൂസിനോടു പറഞ്ഞു. ചെന്നൈ അടക്കമുള്ള നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഒരു ട്രെയിൻ പൂർണമായും റദ്ദാക്കി.

    ചെന്നൈയ്ക്കും നെല്ലൂരിനും ഇടയില്‍ തിങ്കളാഴ്ച വൈകിട്ട് നാലരയോടെ വര്‍ധ തീരത്തേക്കു കടക്കും. തുടര്‍ന്ന് അടുത്ത 24 മണിക്കൂര്‍ ചെന്നൈ, കാഞ്ചിപുരം, തിരുവണ്ണാമല എന്നിവിടങ്ങളില്‍ ‍15 മുതല്‍ 25 സെന്‍റിമീറ്റര്‍ വരെ കനത്ത മഴ ഉണ്ടാകും. 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ചുഴലിക്കാറ്റ് നാശ നഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

    രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളിലും മഴയുണ്ടാകും. മല്‍സ്യതൊഴിലാളികളോടു കടലില്‍ പോകരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യം നേരിടാന്‍ നാവികസേനയോടും ദേശീയ ദുരന്ത നിവാരണസേനയോടും തയാറായി നില്‍ക്കാന്‍ നിര്‍ദേശം നല്‍കി. ഹെലികോപ്റ്ററുകളും കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് ഒരുങ്ങിയതായി നാവികസേന അറിയിച്ചു.
  • അമ്മയ്ക്ക് അന്ത്യാഞ്ജലി: വിടനല്‍കാനെത്തിയത് ജനസമുദ്രം


    ജയലളിതയ്ക്ക് തമിഴകത്തിന്റെ അന്ത്യാഞ്ജലി. ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചെന്നൈ മറീന ബീച്ചിലെ അണ്ണാദുരൈയുടേയും എം.ജി.ആറിന്റേയും സ്മൃതിമണ്ഡപത്തിന് മധ്യേയായി സജ്ജീകരിച്ച സ്ഥലത്താണ് മൃതദേഹം അടക്കം ചെയ്തത്. ചന്ദനത്തടിയില്‍ തീര്‍ത്ത പേടകത്തിലാണ് മൃതദേഹം അടക്കം ചെയ്തത്.
    അമ്മയെ അവസാനമായി ഒരു തവണകൂടി കാണാനായി തമിഴ്മക്കള്‍ കൂട്ടമായി മൃതശരീരം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്ക് ഒഴുകിയെത്തി. പലരും സങ്കടം സഹിക്കാനാകാതെ വിതുമ്പി. ചിലര്‍ വാവിട്ട് നിലവിളിച്ചു. 4.15 ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച് സംസ്‌കാരത്തിനായി മൃതദേഹം രാജാജി ഹാളില്‍ നിന്ന് നീക്കുമ്പോഴും വന്‍ ജനാവലി അവിടെ തമ്പടിച്ചിരുന്നു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം കടന്നുപോയ വഴിയുടെ ഇരുവശവും ജനസമുദ്രമായി മാറി. ഒരുമണിക്കൂര്‍ നേരമെടുത്താണ് മറീനബീച്ചിലെ സംസ്‌കാരസ്ഥലത്ത് മൃതദേഹം എത്തിക്കാനായത്. ഹിന്ദു ആചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് തോഴി ശശികലയായിരുന്നു. വൈകുന്നേരം 6.05 ഓടെ മൃതദേഹം അടക്കം ചെയ്തു.


  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346