SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • VeRy ImP HeAlTh TiPs.......

    Health Tips..

    🍀🍀🍀ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!! എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാനുള്ള ആറ്റിക്കുറുക്കിയ ചില നിർദ്ദേശങ്ങൾ:

    🍀01. നമ്മുടെ സമ്പത്ത് മുഴുവൻ ഡയാലിസിസിന് വേണ്ടി ചിലവാക്കാതിരിക്കാൻ ഡോളും, പെനഡോളും പോലുള്ള കിഡ്നിയെ നശിപ്പിക്കുന്ന ആന്റി ബയോട്ടിക്കുകൾ ബാഗിന്റെ അറകളിൽ നിന്നും എടുത്തു വലിച്ഛെറിയുക.

    🍀02. എണ്ണയുടെ ഉപയോഗം പാടേ കുറക്കുക. എണ്ണപ്പലഹാരങ്ങളും കരിച്ചതും പൊരിച്ചതു ഭക്ഷിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക.

    🍀03. വെറും വയറ്റിലും അല്ലാതേയും തെളിഞ്ഞ പച്ചവെള്ളം ധാരാളമായി കുടിക്കുക. ഉലുവയോ കരിഞ്ചീരകമോ ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാതിരിക്കുക.

    🍀04. നടത്തം കൂടുതൽ ആക്കുക. നിങ്ങൾ പോകാൻ ഉദ്ധേശിക്കുന്ന സ്ഥലങ്ങൾ അടുത്താണെങ്കിൽ മാക്സിമം നടക്കാൻ ശ്രമിക്കുക.

    🍀05. ചിക്കൻ ഒഴിവാക്കു

    🍀06. പച്ചക്കറികളും ഫ്രൂട്സുകളു ഭക്ഷിക്കുന്നതിന് മുമ്പ് അര മണിക്കൂറെങ്കിലും മഞ്ഞൾ വെള്ളത്തിൽ ഇട്ട് വെക്കുക. അതിനുമുമ്പ് ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിശാംഷങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്.

    🍀07. ഫ്രിഡ്ജിൽ വെച്ചത് വീണ്ടും ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കാൻ കഴിയുന്നവർ മാക്സിമം ഒഴിവാക്കുക.

    🍀08. രാവിലെ ഒരു കാരണവശാലും പ്രാതൽ കഴിക്കാതിരിക്കരുത് . കഴിക്കാതിരുന്നാൽ കുടൽപുണ്ണും അൾസറും ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്.

    🍀09. കഴിയുന്നവർ എന്നും ഒരേ സമയം കൃത്യമായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

    🍀10. മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും ടി.വി.യുടേയും ഉപയോഗം നിശ്ചിത ടൈമിൽ കർശനമായി നിയന്ത്രിക്കുക.
    ഇതിനൊക്കെ വേണ്ടി ഉറക്കമിളക്കുന്നത് ഒഴിവാക്കുക.

    🍀11. പച്ചക്ക് തിന്നുന്ന ഇലകളായ ജർജീർ, കസ്സ്‌ പോലെയുള്ള ഇലകൾ ധാരാളമായി കഴിക്കുക അതും കഴിക്കുന്നതിന്റെ 20 മിനിറ്റ് മുമ്പെങ്കിലും ടാപ്പിനുതാഴെ ഒഴുക്ക് വെള്ളത്തിൽ കഴുകൂ. അതിലുള്ള വിഷാംശങ്ങളെ ഒരു പരിധി വരെ ഇതു തടയുന്നതാണ്. വീണ്ടും വിഷാംശം പോവുന്നതിന് വേണ്ടി മഞ്ഞൾ പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് വെക്കുക.

    🍀12. പൊറാട്ട പാടേ ഒഴിവാക്കുക.

    🍀13. എരിവ്, പുളി, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതൽ ആവാതിരിക്കാൻ ശ്രമിക്കുക (മാക്സിമം ഒഴിവാക്കുക).

    🍀14. കോളകളും എനർജി ഡ്രിങ്കുകളും പാക്കറ്റ് പൾപ്പ് ജ്യൂസുകളും, ടാങ്കും ഒഴിവാക്കുക ദാഹം ശുദ്ധമായ പച്ച വെള്ളം കൊണ്ട് മാത്രം ശമിപ്പിക്കുക.

    🍀15. ഭക്ഷണത്തിന്റെ 60 മിനിറ്റ് മുമ്പോ പിമ്പോ വെള്ളം കുടിക്കുക. ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത്.

    🍀16. പൗഡർ ഇടുന്നവർ അതൊഴിവാക്കുക.

    🍀17. ചൂടുള്ള ഭക്ഷണം സുപ്രയിൽ ഒന്നായിട്ട് കൊട്ടി ഭക്ഷിക്കരുത്. അത് കൊണ്ട് ഒരുപാട് ദൂഷ്യ ഫലങ്ങൾ ഉണ്ട്
    അത് പല രോഗങ്ങൾക്കും കാരണമായേക്കാം.

    🍀18. പുകവലി ഒഴിവാക്കുക. അത് നിങ്ങൾക്ക് മാത്രമല്ല നിങ്ങളേക്കാൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ഹാനികരമാണ്.

    🍀19. ചെറിയ ചെറിയ അസുഖങ്ങക്ക് വേദനസംഹാരി ഗുളികകൾ പാരസിറ്റമോൾ പോലുള്ളവ ഒരു കാരണവശാലും കഴിക്കരുത്.

    🍀20. Mobile ഉപയോഗിക്കുമ്പോൾ Display Brightness Maximum കുറക്കുക. മൊബൈൽ ഫോണുകളുടെ ഡിസ്പ്ലേകളിൽ Black Sticker ഒട്ടിക്കാൻ ശ്രമിക്കുക.. ഇത് കണ്ണിന് സുരക്ഷ നൽകും.

    🍀21. റൂമിലും കാറുകളിലും Full Time Air Freshener Spray ഉപയോഗിക്കരുത്.

    🍀22. A/C യുടെ ഉപയോഗം മാക്സിമം കുറക്കുക.
    A/C യിലും നല്ലത് Fan ആണ്.

    🍀23. നിന്ന് കൊണ്ട് ഭക്ഷിക്കരുത്; കുടിക്കരുത്.

    🍀24. കഴിവതും നിന്ന് കൊണ്ട് മൂത്രം ഒഴിക്കരുത്.

    🍀25. A/C യുടെ കാറ്റ് എത്തുന്നിടത്ത് നേരെ ചുവട്ടിൽ കിടക്കരുത്. A/C റൂമിൽ ബ്ലാങ്കറ്റ് ഇല്ലാതെ കിടക്കരുത്.

    🍀26. 'നെറ്റ് കോളുകൾ' ചെയ്യുമ്പോൾ Head Phone ഉപയോഗിക്കുക.
    Bluetooth Headset ഒരു കാരണവശാലും ഉപയോഗിക്കരുത്.

    🍀27. കഴിയുന്നവർ ഹോട്ടൽ, മെസ്സ് എന്നിവയിൽ നിന്നും ഒഴിയാൻ ശ്രമിക്കുക. ഹോട്ടലുകളിൽ ഭക്ഷണത്തിൽ ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന മാരക വിഷമായ അജീന മോട്ടോ സ്ഥിരമായി കഴിച്ചാൽ ഉണ്ടാവുന്ന പ്രത്യാകാതം വലുതാണ് (ഹോട്ടൽ ജീവനക്കാർ ക്ഷമിക്കുക).

    🍀28. ഭക്ഷണത്തിന് ടേസ്റ്റ് കൂട്ടാൻ ഉപയോഗിക്കുന്ന സോസുകൾ മറ്റു കൃതൃമ കൂട്ടുകൾ ഒഴിവാക്കുക.
    ഭക്ഷണത്തിന് എത്ര രുചി കുറക്കാൻ പറ്റുമോ അത്രയും രുചി കുറച്ചിട്ട് ഭക്ഷിക്കാൻ ശ്രമിക്കുക. രസക്കൂട്ടുകൾ വേണ്ട.

    🍀29. ഓർക്കുക, ഭക്ഷണത്തിന് എത്ര ടേസ്റ്റ് കൂടുന്നുവോ അത്രയും നമ്മുടെ ശരീരത്തിന് ഹാനികരമാണ്.

    🍀30. സുർക്കയുടേയും അച്ചാറുകളുടെയും ഉപയോഗം മാക്സിമം കുറക്കുക.

    🍀31. Head Phone Over Sound ൽ പാട്ട് കേൾക്കരുത്.
    അത് ശ്രവണശേഷി കാലക്രമേണ നാം അറിയാതെ കുറക്കുന്നതാണ്.

    🍀32. മാസത്തിൽ ഒന്നോ രണ്ടോ ദിവസമെങ്കിലും വ്രതമെടുക്കാൻ ശ്രദ്ധിക്കുക.

    🍀33. രാത്രി പതിവായി ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. അത് ശരീരത്തിന് വളരെ നല്ലതാണ്. രാവിലെ എണീറ്റ ഉടനെയും.

    🍀34. ബ്രോസ്റ്റിന്റെ കൂടെ ഒരു കാരണവശാലും കോള ഐറ്റംസ് ഒന്നും തന്നെ കുടിക്കരുത് (ബ്രോസ്റ്റ് തന്നെ മാരകം).

    🍀35. പ്രാർത്ഥന മുറതെറ്റാതെ ചെയ്യുക. മാനസികാരോഗ്യത്തിനുള്ള ഒറ്റമൂലിയാണു ദൈവസാമീപ്യം നിലനിർത്തൽ.

    സൂര്യോദയത്തിനു മുമ്പുതന്നെ ഉണരണം.
    ഉണർന്ന് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ്‌ വീണ്ടും കിടക്കുന്നത്‌ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും.📌 പ്രപഞ്ചത്തിലെ സസ്യലതാദികളോടും എല്ലാ ജീവജാലങ്ങളോടുമൊപ്പം നാമും കണ്ണുതുറക്കണം, നമ്മുടെ പുതുദിനം തുടങ്ങണം!!📌 അല്ലാതെയുള്ള ഉറക്കം 100% വും ആരോഗ്യത്തെ പ്രതികൂലമായേ ബാധിക്കൂ.📌

    ഓർക്കുക, ആരോഗ്യമാണ് നമ്മുടെ സമ്പത്ത് അതിൽ അനുഭവിക്കാനും സഹിക്കാനും ആരും തന്നെ ഉണ്ടാവില്ല നമ്മൾസൂക്ഷിച്ചാൽ നമുക്ക് നന്ന്.📌📌📌

    വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു കടമയാണു😊 അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും😄 ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്.
  • സ്‌കൂള്‍ സമയം മാറുന്നു…സ്‌കൂളുകളുടെ പ്രവൃത്തി സമയം രാവിലെ 8.30 മുതല്‍ 1.30 വരെയാക്കാന്‍ ശ്രമം


    തിരുവനന്തപുരം :രാവിലെ മുതല്‍ വൈകിട്ട് വരെ പഠനമെന്ന സംവിധാനത്തിന് മാറ്റം വരുത്താന്‍ തീരുമാനം. പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയം നേരത്തെയാക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ട് നിര്‍ദ്ദേശങ്ങളാണ് മുന്നില്‍. ഒന്ന് രാവിലെ 8.30 ന് തുടങ്ങി 1.30 വരെ അഞ്ച് മണിക്കൂര്‍ ഇടതടവില്ലാതെ പഠനം. രണ്ട് രാവിലെ 9 ന് തുടങ്ങി 12 ന് ഒരു മണിക്കൂര്‍ ഇന്റര്‍വെല്‍ നല്‍കി 3 ന് അവസാനിക്കുന്ന രീതി. ഇതില്‍ ഏത് വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. അദ്ധ്യാപകര്‍ ഉള്‍പ്പെട്ട ഗുണനിലവാരം ഉയര്‍ത്തല്‍ കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

    പഠനം നേരത്തെയാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മാറ്റം. സി.ബി.എസ്.ഇ സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ രാവിലെ ക്‌ളാസുകള്‍ തുടങ്ങി ഉച്ചയ്ക്ക് അവസാനിക്കുന്ന രീതിയാണ്. ഉച്ചയ്ക്ക് ശേഷം കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും കൂടുതല്‍ സമയം കിട്ടുമെന്നതാണ് മറ്റൊരു സവിശേഷത. രാവിലെയുളള പഠനം കൂടുതല്‍ കാര്യക്ഷമമാണെന്നതും ഇതിന് ബലം കൂട്ടുന്നു.

    ഹയര്‍ സെക്കണ്ടറിയുളള സ്‌കൂളുകളില്‍ ക്‌ളാസുകള്‍ 9 ന് തുടങ്ങുകയും അതേ സ്‌കൂളുകളിലെ പത്താം ക്‌ളാസ് വരെയുള്ളവ 10 മണിക്കും ആരംഭിക്കുന്ന രീതിയാണ് നിലവില്‍. ഇത് ഒരു സ്‌കൂളില്‍ രണ്ട് രീതിയിലുളള പ്രവര്‍ത്തനം നടന്നുവരുന്നത് പഠനത്തിന് തടസമായിട്ടുണ്ട്. രണ്ട് പ്രാര്‍ത്ഥന രണ്ട് സമയങ്ങളില്‍ നടക്കുന്നതും പഠനത്തിന് തടസമാകുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രവൃത്തി സമയം ഏകീകരിക്കുന്നത്.
  • ജി.എസ്.ടി. ഓഫീസ് രൂപരേഖയായി; ആസ്ഥാനം തിരുവനന്തപുരത്ത്‌


    ചരക്ക്-സേവന നികുതി പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് നിലവില്‍വരുന്ന ജി.എസ്.ടി. ഓഫീസുകളുടെ രൂപരേഖയായി. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. പല ജില്ലകളിലായി 18 ഡിവിഷണല്‍ ഓഫീസുകളുണ്ടാവും. 91 ജി.എസ്.ടി. റേഞ്ച് ഓഫീസുകളും എവിടെയൊക്കെയാണെന്ന് നിശ്ചയിച്ചു. ജൂണ്‍ ഒന്നിന് ഇവ നിലവില്‍വരുന്നതോടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ (സി.ബി.ഇ.സി.) നിലവിലുള്ള ഓഫീസുകള്‍ ജി.എസ്.ടി. ഓഫീസുകളായി മാറും. സി.ബി.ഇ.സി.ക്ക് ഓഫീസില്ലാത്തിടത്ത് പുതിയ കെട്ടിടവും പ്രാഥമിക സൗകര്യങ്ങളുമൊരുക്കാന്‍ നടപടിയാവശ്യപ്പെട്ട് കേരളാ സോണ്‍ ചീഫ് കമ്മിഷണര്‍ പുല്ലേല നാഗേശ്വര റാവു കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ ഓഫീസുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസ നടപടികള്‍ ജൂണിനുമുന്‍പായി തീര്‍ക്കുന്ന വിധത്തില്‍ തുടങ്ങി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് കമ്മിഷണറേറ്റുകള്‍ക്കുകീഴില്‍ പുതുതായി വരുന്ന ഡിവിഷനുകള്‍ ഇവയാണ്: കൊച്ചി: ചാലക്കുടി, ആലുവ, തൃശ്ശൂര്‍, എറണാകുളം, കാക്കനാട്, പെരുമ്പാവൂര്‍, ഇടുക്കി. കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് റൂറല്‍, കോഴിക്കോട് അര്‍ബന്‍, മലപ്പുറം, പാലക്കാട്. തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം സൗത്ത് സി.ബി.ഇ.സി.യില്‍ 13 ഡിവിഷനുകളുള്ളതാണ് ജി.എസ്.ടി.യിലേക്ക് മാറുമ്പോള്‍ 18 ആകുന്നത്. റേഞ്ച് ഓഫീസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ ഓഫീസുകള്‍ ഇല്ലാതായി. ചിലയിടങ്ങളില്‍ പുതുതായി തുടങ്ങുകയും ചെയ്തു. വാണിജ്യ ഇടപാടുകള്‍ നടക്കുന്നതിന്റെ തോത് നോക്കിയാണിത്. ഓഫീസുകളുടെ എണ്ണം കൂടിയെങ്കിലും ജീവനക്കാരുടെ എണ്ണം കൂട്ടുന്നില്ല. ജോലിയെ ബാധിക്കാത്ത തരത്തില്‍ എണ്ണം കുറച്ചും കൂടുതലുള്ളിടത്തുനിന്ന് പുനര്‍വിന്യസിച്ചുമാണ് ഇതു സാധിച്ചതെന്നാണ് വിശദീകരണം. മലപ്പുറത്ത് മൂന്ന് ഓഫീസുകള്‍ കൂടി മഞ്ചേരി, തിരൂര്‍ എന്നിങ്ങനെ രണ്ട് റേഞ്ച് ഓഫീസുകളുള്ള മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ കൂടി റേഞ്ച് ഓഫീസുകള്‍ വരും.
  • സൂക്ഷിക്കുക!.... വനാക്രൈ റാൻസംവെയർ അപകടം......

    Please care fully........ And save your data's


    വാനാക്രൈ റാന്‍സംവെയര്‍ എന്ന വിപത്ത്..നമ്മുടെ അനുദിന സ്വൈര ജീവിതത്തെ താറുമാറാക്കാന്‍ പലതരം പ്രവര്‍ത്തനങ്ങള്‍ ദുഷ്ടലോകം ആസൂത്രണംചെയ്തുകൊണ്ടിരിക്കുന്നു,അതില്‍ ഇന്നത്തെ വിപത്താണ് റാന്‍സംവെയര്‍ എന്ന വൈറസ്..സാമ്പത്തിക നേട്ടത്തിനായി അരക്ഷിതാവസ്ഥ തീര്‍ക്കുകയാണ് ചിലര്‍,ഇനി ഈ കമ്പ്യൂട്ടര്‍ വൈറസ് എവിടെനിന്ന് വന്നു എന്ന് നോക്കാം..മൈക്രോ സോഫ്റ്റിന്റെ വിന്റോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ ധാരാളം പഴുതുകൾ എന്നും ഉണ്ടാവാറുണ്ട്.ആ പഴുതുകൾ ഉപയോഗിച്ച് മറ്റുള്ളവരുടെ സിസ്റ്റത്തിൽ കയറികൂടാനും അത് നശിപ്പിക്കാനും അമേരിക്കൻ ചാര സംഘടനയായ നാഷ്ണൽ സെക്യൂരിറ്റി ഏജൻസി തയ്യാറാക്കി സൂക്ഷിച്ചിരുന്ന എറ്റേണൽ ബ്ലൂ എന്ന മാൽവെയർ ഹാക്കർമാർ എൻ എസ് എയിൽ നിന്നും ചോർത്തിയെടുക്കുകയും അതുപയോഗിച്ച് ആക്രമണം നടത്തുകയുമാണുണ്ടായത്. ലോകത്തിലെ 150 ലധികം രാജ്യങ്ങളിലെ കംപ്യൂട്ടർ ശൃംഖലയ്ക്കു നേരെ ഇതിനോടകം തന്നെ വാനാക്രൈ ആക്രമണം ഉണ്ടായിക്കഴിഞ്ഞു.നമ്മുടെ നാട്ടില്‍ കാര്യമായ ആക്രമണങ്ങള്‍ ഉണ്ടായില്ല എങ്കിലും വരുവാനുള്ള സാധ്യത തള്ളികളയുവാനാകില്ല..ബാങ്കിംഗ് മേഖലയും,മറ്റു പൊതുമേഖലയിലും ഈ സൈബര്‍ ആക്രമണത്തിന് ഇരയായാല്‍ അനുദിനജീവിതം പ്രയാസപൂര്‍ണ്ണമാകില്ലേ..?Wannacry റാൻസoവവയർപ്രധാനമായും വിൻഡോസ് കംപയൂട്ടറിവന ആണ് അറ്റാക്ക് ചെയുന്നതു. ഇത് WannaCrypt, WannaCry, WanaCrypt0r, WCrypt, WCRY എന്നിങ്ങവന്ന പല സപരുകളിലായി പടരുന്നുണ്ട്കമ്പ്യൂട്ടറിൽ ഇത് ബാധിച്ചാൽ അതിലെ എല്ലാ ഫയലുകളും അത് encrypt ചെയ്യും. അതിനു ശേഷം countdown ഉള്ള ഒരു പോപ്പ് അപ്പ് കാണിക്കും. അതിൽ ഹാക്കറിനു നല്‍കേണ്ട 300$ എങ്ങനെ നൽകണമെന്നും , അത് കൊടുത്തില്ലെങ്കിൽ ഫയലുകൾ ടിലീറ് ചെയ്യുന്ന തിയതിയും യൂസറിനെ കാണിക്കും. ഇത് കൂടാതെ doublepulsar എന്ന ഒരു backdoor ഉം അതിൽ ഇൻസ്റ്റാൾ ചെയ്യും..Wannacry റാൻസoവെയർ എങ്ങവെ രടരുന്നു ?Eternalblue എന്ന സെക്യൂരിറി വുൾനിറബിലിറ്റി മുഖാന്ത്രം ആണ് ഇത് പരക്കുന്നത്. ഇന്‍റര്‍നെറ്റിൽ ഉള്ള അനാവശയമായ ലിങ്ക് ക്ലിക്ക് വെയുന്നതിലൂടെയും, അറിയാത്ത ആളുകൾ അയച്ചു തരുന്ന ഇൗമെയിൽ അറ്റാച്മെന്റ് വഴിയും ഇത് പരക്കും.ഇത് തടയാൻ എന്ത് വെയ്യണം ?1,അനാവശ്യമായ ലിങ്കുകളില്‍ ക്ളിക് ചെയ്യുന്നത്ഒഴിവാക്കുക..2,അറിയാത്ത ആള്‍ക്കാരുടെ ഈ മെയില്‍ ലിങ്കുകള്‍ തുറക്കാതിരിക്കുക..3,പോപ്അപ്പ് ബ്ളോക് ചെയ്യുക4,നല്ല ആന്‍റിവയറസ്സുകള്‍ ഉപയോഗിക്കുക..നാംവിവേചന ബുദ്ധിയോടെ സകലതിനേയും സമീപിക്കുക..അന്ത്യകാല അരക്ഷിതാവസ്ഥയുടെ ലക്ഷണം പോലും പല സംഭവങ്ങളും കാട്ടിത്തരുന്നു..വിവേകത്തോടെ കാലത്തെ നോക്കാം..


    Care fully handling in your computer and mail everything . save your computer and data's

  • യേശുവിന്റെ കുരിശുമരണം ശാസ്ത്രീയമായി തെളിയിച്ചു…പുതിയ പരിശോധനാ ഫലങ്ങള്‍ മൂര്‍സിയ യൂണിവേഴ്സിറ്റി പുറത്തുവിട്ടു !

    യേശുവിന്റെ കുരിശുമരണം ശാസ്ത്രീയമായി തെളിയിച്ചുകൊണ്ട് പുതിയ പരിശോധനാ ഫലങ്ങളുമായി മൂര്‍സിയ യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം. മരണശേഷം യേശുവിന്റെ മുഖവും ശിരസ്സും മറക്കുവാന്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന ഒവീഡോയിലെ തുവാലയും ടൂറിനിലെ തിരുകച്ചയും ഒരാളെ തന്നെ പൊതിയുവാന്‍ ഉപയോഗിച്ചിരുന്നതാണെന്നു ഗവേഷക സംഘം കണ്ടെത്തി. സ്പെയിനിലെ മൂര്‍സിയ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഫോറന്‍സിക്ക് പരിശോധനയിലാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ കണ്ടെത്തിയത്.

    കുരിശില്‍ കിടന്ന യേശു മരിച്ചോ ഇല്ലയോ എന്ന് പരിശോധിക്കുന്നതിനായി റോമന്‍ പടയാളി യേശുവിന്റെ പാര്‍ശ്വത്ത് കുന്തം കൊണ്ട് കുത്തിയതായി യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്ന ഭാഗം ശാസ്ത്രീയമായും ശരിയാണെന്നും പുതിയ പരിശോധനാ ഫലങ്ങള്‍ ചൂണ്ടികാണിക്കുന്നു. കുന്തമുനകൊണ്ട് മുറിവേറ്റതിന്റെ അടയാളങ്ങള്‍ ടൂറിനിലെ കച്ചയില്‍ ഉണ്ടെന്ന് സംഘം കണ്ടെത്തിയിട്ടുണ്ട്.

    യു‌സി‌എ‌എം യൂണിവേഴ്സിറ്റി ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്‌ വഴി രക്തകറയെ കുറിച്ചും ശീലകളില്‍ ഉണ്ടായിരുന്ന ജൈവപരവും അല്ലാത്തതുമായ വസ്തുക്കള്‍, ചണനാരുകള്‍ തുടങ്ങിയവയില്‍ നടത്തിയ പരീക്ഷണങ്ങളും, താരതമ്യ പഠനങ്ങളും വഴിയാണ് നിഗമനത്തില്‍ എത്തിയത്‌. ഒന്നാം നൂറ്റാണ്ടില്‍ യൂദന്മാര്‍ മൃതസംസ്കാരങ്ങളില്‍ ഉപയോഗിച്ചിരുന്ന സുഗന്ധ ചെടിയുടെ ബീജമൂലം ആണ് ഈ കച്ചയില്‍ ഉള്ളത് എന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
    ഇതേ സസ്യബീജമൂലം തന്നെ ടൂറിനിലെ കച്ചയിലും കണ്ടെത്തിയിട്ടുണ്ട്. ഇവ രക്തത്തില്‍ ഒട്ടിപ്പിടിച്ച നിലയിലാണ് ഉള്ളത്. അതിനാല്‍ തന്നെ പില്‍ക്കാലത്ത്‌ വ്യാജമായി ചേര്‍ത്തതാണ് എന്ന വാദം പൂര്‍ണ്ണമായും തെറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തില്‍ ടൂറിനിലെ കച്ചയും, ഒവീഡോയിലെ തുണിയും ഒരേ കാലഘട്ടത്തില്‍ ഉള്ളതാണെന്നും, അവ രണ്ടും ഒരാളെ തന്നെ പൊതിഞ്ഞിരുന്നതാണെന്നും തെളിയിക്കുന്ന ഫോറന്‍സിക്‌ റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നതെന്നും ഗവേഷക പദ്ധതിക്കു നേതൃത്വം വഹിച്ച അല്‍ഫോണ്‍സോ സാഞ്ചസ് ഹെര്‍മോസില്ല പറഞ്ഞു.

    “ഒവീഡോയിലെ ശീലയിലെ രക്തക്കറളെ കുറിച്ച് ഞങ്ങള്‍ക്ക് അറിവില്ലായിരിന്നു. എന്നാല്‍ ഞങ്ങള്‍ വളരെ സൂക്ഷ്മമായി പഠനങ്ങള്‍ നടത്തിയപ്പോള്‍ ആ പാടുകള്‍ അപ്പോഴും അവിടെ തന്നെ ഉണ്ടായിരിന്നു. പക്ഷേ ആരും അത് ശ്രദ്ധിച്ചില്ല. ഇതുവരെ ഞങ്ങള്‍ നടത്തിയ പഠനങ്ങളില്‍ നിന്നും ചമ്മട്ടികൊണ്ടുള്ള പ്രഹരത്തിന്റെ അടയാളങ്ങളാണ് അവ എന്നാണു മനസ്സിലാക്കുവാന്‍ കഴിയുന്നത്”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ടൂറിനിലെ കച്ചയെയും ഒവീഡോയിലെ ശീലയെ കുറിച്ചു നിരവധി വാദപ്രതി വാദങ്ങള്‍ നടന്നു വരുന്ന സാഹചര്യത്തില്‍ പുതിയ റിപ്പോര്‍ട്ട് വഴിത്തിരിവായിരിക്കുകയാണ്. നേരത്തെ ടൂറിനിലെ കച്ചയിലെ രക്തകറ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ AB ഗ്രൂപ്പിലുള്ള മനുഷ്യരക്തമാണെന്ന് തെളിഞ്ഞിരിന്നു. ഇതേ ബ്ലഡ് ഗ്രൂപ്പ് ത്തന്നെയാണ് ഒവീഡോയിലെ ശീലയിലും കണ്ടെത്താനായത്.

    തിരുക്കച്ച വ്യാജമാണന്ന് തെളിയിക്കാൻ ഗവേഷണ സംഘത്തിൽ ചേർന്ന ബാരി ഷ്വോർറ്റ്സ് എന്ന ശാസ്ത്രജ്ഞന്‍ ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞ തിരുക്കച്ച സത്യമാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു.
  • വേദങ്ങളും ഉപനിഷുത്തുക്കളും 'യേശു ലോകരക്ഷകൻ' എന്ന് സാക്ഷ്യപ്പെടുത്തുന്നു


    ആരാണ് യേശുക്രിസ്തു? ഈ ചോദ്യം ക്രിസ്തുവിന്റെ ജനനം മുതൽ തന്നെ ലോകം ചോദിച്ചിരുന്നു. ഇതു മനസ്സിലാക്കിയ ക്രിസ്തു ശിഷ്യൻമാരോട് ചോദിക്കുന്നു ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് പറഞ്ഞു "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌"(Mt 16:13-16). ക്രിസ്തുവിന്റെ ജനനത്തിന് മുൻപ് തന്നെ പഴയ നിയമത്തിൽ പ്രവാചകൻമാർ അവനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു.

    ബൈബിൾ മാത്രമല്ല ക്രിസ്തുവിനെക്കുറിച്ച് നമ്മോട് പറയുന്നത്; ക്രിസ്തുവിന് മുൻപ് എഴുതപ്പെട്ട ഹൈന്ദവ വേദങ്ങളും ഉപനിഷുത്തുക്കളും ക്രിസ്തു ലോകരക്ഷകനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

    യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം

    വേദങ്ങളും ഉപനിഷത്തുകളും യേശുവിന്റെ അവതാര രഹസ്യത്തെ പറ്റി നിരവധി തെളിവുകള്‍ നല്കുന്നുണ്ട്. ദൈവം ഒരു കന്യകയില്‍ നിന്നും മനുഷ്യനായി അവതരിക്കുമെന്നും കറപുരളാത്ത ജീവിതം നയിക്കുകയും ഒടുവില്‍ മരണം വഴി തന്റെ ലക്ഷ്യം നിറവേറ്റുമെന്നും സാമവേദത്തില്‍ വ്യക്തമായി പ്രവചിക്കപ്പെട്ടിട്ടുണ്ട്.

    സാമവേദത്തിൽ ഇപ്രകാരമാണ് പറയുന്നത് "ലിവ്ഹ്യ ഗോപ്ത്ത്രം മഹക്യൗ ദാധിന കുറയന്തി ഹവ്യയാനാ പരയ തസീൻ, പ്രജ പതിർതെ വേഭയം അത്മാനം യാഗനം കൃത്വാ പ്രായശ്ചിത് " ഈ ശ്ലോകത്തിന്റെ അര്‍ത്ഥമിതാണ് 'ലോകരക്ഷകന്‍ ഒരു കാലിത്തൊഴുതില്‍ കന്യകയുടെ മകനായി അവതാരമെടുക്കും, ലോകത്തിന്റെ മുഴുവനായ അവന്‍ തന്റെ ജനത്തിന്റെ പാപപരിഹാരത്തിനായി (yagna), തന്റെ ശരീരത്തെ തന്നെ ദാനമാക്കി അനുവദിച്ചിരിക്കുന്നു. ലോകം മുഴുവന്റെയും രക്ഷ യേശുവിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂയെന്ന് സാമവേദത്തിലെ ഈ ശ്ലോകം ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു.

    സാമവേദത്തിന്റെ രണ്ടാം ഭാഗമായ തണ്ട്യ മഹാബ്രാഹ്മണത്തില്‍ (Thanddiya Maha Brahmanam) പരാമര്‍ശിക്കുന്നത് ഇങ്ങനെ:- "യജ്ഞൊവ ആപതേ, പ്രദാഃമണി ധര്‍മണി" അതായത് ബലികൊണ്ട് മാത്രമേ രക്ഷ സാധ്യമാവുകയുള്ളു എന്നും ബലിയര്‍പ്പണം നമ്മുടെ പരമപ്രധാനമായ കര്‍ത്തവ്യമാണെന്നും ഈ വേദവാക്യം വ്യക്തമാക്കുന്നു. ഇത്കൂടാതെ ആര്യന്മാര്‍ എപ്പോഴും ഉരുവിട്ടുകൊണ്ടിരിന്ന ഒരു ജപമായിരിന്നു "അഹം യജ്ഞോസ്മി" (Aham Yagnosmi). ഇതിന്റെ അര്‍ത്ഥമിതാണ് 'പരിശുദ്ധരില്‍ പരിശുദ്ധനായ ദൈവം സ്വയം ബലിവസ്തുവാകാതെ നമ്മുക്ക് മോക്ഷം സാദ്ധ്യമല്ല' എന്നാണ്.

    തണ്ട്യ മഹാഃബ്രാഹ്മണത്തില്‍ തന്നെ പ്രതിപാദിക്കുന്ന മറ്റൊരു ശ്ലോകമാണ് 'സര്‍വ്വപാപ പരിഹാരോ രക്തപ്രോക്ഷനഃ മാവാഷകം'. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ കേള്‍വി, കാഴ്ച, ചിന്ത, പ്രവര്‍ത്തികള്‍, സ്വഭാവം തുടങ്ങിയവ വഴിയായി നാം ചെയ്യുന്ന പാപങ്ങളില്‍ നിന്നും മനുഷ്യന് മോചനം ലഭിക്കണമെങ്കില്‍, രക്തം ചിന്തപ്പെടേണ്ടത് അനിവാര്യമാണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ തന്നെ ക്രിസ്തുവിന്റെ കുരിശിലെ ബലിയെ സാധൂകരിക്കുന്ന വാക്യങ്ങളാണ് സാമവേദത്തിലുള്ളതെന്ന് നിസംശയം പറയാന്‍ നമ്മുക്ക് സാധിക്കും.

    ബി‌സി 700-ല്‍ സംസ്കൃതത്തില്‍ എഴുതപ്പെട്ട "ഭവിഷ്യ പുരാണത്തിലെ" (Bhavishaya Purana) 'ഭാരത കാണ്ഡ'(Bharath Khand) ത്തില്‍ 'പ്രതിസര്‍ഗ്ഗ്' (Pratisarg) എന്ന അദ്ധ്യായത്തില്‍ രക്ഷകന്റെ അവതാരത്തെ പറ്റി പറയുന്നത് ഇങ്ങനെയാണ്.

    "യീശ് മൂര്ത്തി പ്രാപ്തഃ നിത്യ ശുദ്ധ ശിവകാരി, യീശ മശി ഈറ്റിചഃ മാം നമ പ്രതിഷ്ഠതം". അര്‍ഥമിതാണ്, "നമ്മുടെ ഹൃദയത്തില്‍ വസിക്കുന്ന ദൈവം പരിശുദ്ധനും, കരുണയുള്ളവനുമാണെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. അവന്റെ പേരാണ് 'യീശാ മസ്സി' (യേശു ക്രിസ്തു)". ഭാരത കാണ്ഡത്തിലെ ഈ ഭാഗം ക്രിസ്തുവിനെ സ്പഷ്ടമായി സാക്ഷ്യപ്പെടുത്തുന്നു എന്ന കാര്യത്തില്‍ നിസ്തര്‍ക്കമാണ്.

    പുരാണങ്ങളില്‍ ദൈവീക അവതാരമായ രക്ഷകനെ പ്രധാനമായും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്, "ബല്‍വാന്‍ രാജ ഗൌരങ് ശ്വേഠഃ വസ്ത്രകം, പുരുഷ ശൂഭം, യീശ്പുത്ര, കുമാരി ഗര്‍ഭസംഭവം, സത്യാ വരാത പരഃയായനം എന്നിവയാണ്. വ്യക്തമാക്കി പറഞ്ഞാല്‍ തൂവെള്ള വസ്ത്രധാരിയും പാപരഹിതനും കുറ്റമറ്റവനുമായ പരിശുദ്ധ മനുഷ്യന്‍,ദൈവത്തിന്റെ പുത്രന്‍, കന്യകയില്‍ നിന്നും ജനിച്ചവന്‍,സത്യത്തിന്റെ പാതയിലൂടെ മാത്രം ചരിക്കുന്നവന്‍ എന്നൊക്കെയാണ് ഇതിന്‍റെ വാച്യാര്‍ദ്ധം.

    യേശുക്രിസ്തുവിന്റെ കുരിശിലെ ബലി

    രക്ഷകനെ കുറിച്ചും അവിടുത്തെ ബലിയര്‍പ്പെണത്തെ പറ്റിയും ഭഗവത്ഗീതയില്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്‌ എന്നു കൂടി നമ്മുക്ക് നോക്കാം.

    "സഹായജ്ഞഃ പ്രജസൃഷ്ട്വാ പുരോവച പ്രജാപതിഹ് അനേന പ്രസവിശ്യദ്ധ്വം ഈശവ്വോസ്ട്വിഷ്ട കമദുഖ്” – അര്‍ത്ഥമിതാണ് "മനുഷ്യന്റെ സൃഷ്ടിക്കൊപ്പം ദൈവം ബലിയര്‍പ്പണവും സ്ഥാപിച്ചു, എന്നിട്ടവരോട് പറഞ്ഞു "ഇതുവഴി നിങ്ങളുടെ ഹൃദയത്തിന്റെ അഭിലാഷങ്ങള്‍ നിറവേറുമാറാകട്ടെ."

    യജ്ഞക്ഷപിതാകള്‍മാസഃ – “ബലിയാല്‍ ആരുടെയൊക്കെ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടുവോ."

    നയം ലോകോസ്ട്യായജ്ഞസ്വഃ കുടനയാഹ് കുരുസറ്റമ (Nayam lokostyayagnasvah kutanayah kurusattama)” – “അല്ലയോ, ശ്രേഷ്ടനായ ഗുരുവേ, ഇപ്പറഞ്ഞ ബലികളില്‍ ഒന്നുപോലും നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത ഒരാള്‍ക്കും ഈ ലോകത്ത് സ്ഥാനമില്ല എന്നിരിക്കെ, അവന്‍ എങ്ങിനെ സ്വര്‍ഗ്ഗം പ്രാപിക്കും?" ദിവ്യബലിയുടെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്ന നിരവധി വാക്യങ്ങള്‍ ഭഗവത് ഗീതയില്‍ ഉണ്ടെന്ന് മുകളില്‍ നല്കിയിരിക്കുന്ന വാക്ക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

    കൂടാതെ മുണ്ടാകോപനിഷത്തില്‍ (Mundakopanishad) പറയുന്നതിങ്ങനെയാണ് "ബലിയര്‍പ്പിക്കുമ്പോള്‍ ബലിവസ്തു മരത്തോലുകള്‍ പോലെ നിശബ്ദമായിരിക്കും."(പ്ലവഃ ഹ്യേരെ അദൃദയജ്ഞരാപഃഹ്). ലോകത്തിന്‍റെ രക്ഷക്കായി ക്രൂശില്‍ മരണം ഏറ്റുവാങ്ങിയ യേശു വേദനകളെ നിശബ്ദതയോടെയാണ് സ്വീകരിച്ചത് എന്നു വെളിപ്പെടുത്തുന്ന വാക്യങ്ങളാണ് മുണ്ടോകോപനിഷത്തില്‍ പറയുന്നത്.

    ഇതേ കാര്യം തന്നെ സ്കന്ദപുരാണത്തിലെ 7-മത്തെ അദ്ധ്യായത്തില്‍ മറ്റൊരു രീതിയില്‍ വിവരിക്കുന്നുണ്ടെന്ന് നമ്മുക്ക് കാണാന്‍ സാധിയ്ക്കും. വാക്യമിതാണ് "പ്ലവ എയെറ്റെ സൂറ യജ്ഞ അദൃധശെഃ ന സംശയഃ" – “ദൈവത്തിനുള്ള ബലിയര്‍പ്പണം മരത്തോലുകള്‍ക്ക് സമാനമാണ്; അവ നിശബ്ദമാണ് എന്ന കാര്യത്തില്‍ സംശയമില്ല".

    'തണ്ട്യ മഹാ ബ്രാഹ്മണം (Tandya Maha Brahmanam) ത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു “ബലികൊണ്ട് മാത്രമേ നമുക്ക് രക്ഷപ്രാപിക്കുവാന്‍ കഴിയുകയുള്ളൂ എന്നും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് യഥാര്‍ഥ ബലിയുടെ നിഴല്‍ മാത്രമാണെന്നും സാക്ഷ്യപ്പെടുത്തുന്നു."(ശ്രുഃ യജ്ഞോത അവതി തസ്യചഃഹായ ക്രിയാതെ). ഇത് വലിയ ഒരു സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്രിസ്തുവിന്‍റെ ബലിയര്‍പ്പണത്തിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് അര്‍പ്പിക്കപ്പെട്ട ബലികള്‍ അപൂര്‍ണ്ണമാണെന്നും (സാമവേദം എഴുതപ്പെട്ടത് ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന് ഏറെ മുന്‍പാണ്) യഥാര്‍ത്ഥ ബലിയര്‍പ്പണം ഇനിയും നടന്നിട്ടില്ലയെന്നും ഇത് മനസിലാക്കി തരുന്നു. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ ബലിയിലൂടെ മാത്രമേ രക്ഷ പൂര്‍ത്തികരിക്കപ്പെടുകയുള്ളേന്നും ആ കാലഘട്ടങ്ങളില്‍ അര്‍പ്പിച്ച ബലികള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇത് എടുത്തുകാണിക്കുന്നു.

    ഋഗ്വേദത്തിലും ഇതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ സാധിയ്ക്കും: ശ്രുഃ അത്മാദ ബലധാഹ് യാസ്യ ഛായാ മൃതം യാസ്യ മൃതുഹ് (Atmada baladah yasya chhaya-mrutam yasya mruatyuh) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍, “അവന്റെ നിഴലും, മരണവും പൂന്തേന്‍ പോലെ ആയിരിക്കും, അവന്റെ നിഴലാലും മരണത്താലും നമുക്ക് ആത്മാവും, ബലവും ദാനമായി ലഭിച്ചു". യേശുവിന്‍റെ യാഗബലി വഴി ലോകത്തിന് ലഭിച്ച അനുഗ്രഹങ്ങളെയാണ് ഈ വാക്യം അവതരിപ്പിക്കുന്നത്.

    മേല്പറഞ്ഞ ഹൈന്ദവ വേദവാക്യങ്ങളില്‍ നിന്ന് 'ബലികള്‍ അര്‍പ്പിക്കുന്നത് വഴി മോക്ഷം സാദ്ധ്യമല്ലയെന്നും, മറിച്ച് അവയെല്ലാം ഒരു മഹത്തായ ബലിയര്‍പ്പണത്തിന്റെ നിഴലുകളാണ്'എന്നും പ്രതിപാദിക്കുന്നു.' മുന്‍പേ സൂചിപ്പിച്ചതുപോലെ ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന് ഏറെ മുന്‍പ് എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്, ക്രിസ്തുവിന്‍റെ കുരിശിലെ ബലിയുടെ പൂര്‍ത്തീകരണം വഴിയായി മാത്രമേ മോക്ഷം സാധ്യമാകുകയുള്ളൂയെന്നതാണ്.

    സത്പാദ ബ്രാഹ്മണത്തില്‍ (Satpatha Brahmanam) "ഒരേ സമയം നശ്വരനും അനശ്വരനുമായ ദൈവം സ്വയമേ ഒരു ബലിയാണെന്നും അവന്‍ തന്നില്‍ മനുഷ്യത്വവും ദൈവത്വവും സ്വാംശീകരിച്ചിരിക്കുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാന്‍ സാധിക്കും. (തസ്യ പ്രജാപതിരാര്‍ദ്ദമേവ മര്‍ത്യമാസിദ്ധര്‍ദ്ധമൃതം).

    കൂടാതെ സാമവേദത്തിലെ 'തണ്ട്യ മഹാ ബ്രാഹ്മണത്തില്‍ “ദൈവം തന്നെ തന്നെ ബലിവസ്തുവായി അര്‍പ്പിച്ച് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും.” എന്ന ഭാഗവും നമ്മുക്ക് കാണാന്‍ സാധിയ്ക്കും.

    പുരുഷ സൂക്തത്തില്‍ (Purusha Sukta) നിന്നും തെളിവാകുന്നത് വലിയ ഒരു യഥാര്‍ത്ഥ്യമാണ്; ഈ ലോകത്തിന്റെ പരമാധികാരിയായ യേശു നശ്വരതയും അനശ്വരതയും ഒരുപോലെ കൂട്ടി ചേര്‍ത്ത് മനുഷ്യാവതാരമെടുക്കുകയും നമ്മുടെ പാപമോചനത്തിനായി സ്വയം ബലിമൃഗമായി മാറിയ, അവിടുന്ന് അര്‍പ്പിക്കപ്പെട്ട ബലിയാണ് യഥാര്‍ത്ഥ ബലി.

    ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്

    ബലിമൃഗത്തെ കുറിച്ച് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നത് എന്തൊക്കെയാണെന്ന് നമ്മുക്ക് പരിശോധിക്കാം.

    I. അത് കൊഴുപ്പില്ലാത്ത മുട്ടനാടായിരിക്കണം.

    II. അതിന്റെ തലക്ക് ചുറ്റുമായി വള്ളികളും, മുള്ളുകളും കൊണ്ടുള്ള കിരീടം ധരിപ്പിച്ചിരിക്കണം.

    III. ബലിമൃഗത്തെ ബലി സ്തൂപത്തില്‍ ബന്ധിച്ചിരിക്കണം.

    IV. അതിന്റെ നാല് കാലുകളില്‍ രക്തം ചിന്തുന്നത് വരെ ആണികള്‍ തറക്കണം.

    V. ആടിനെ പുതപ്പിച്ചിരിക്കുന്ന തുണി നാല് പുരോഹിതന്മാരും പുതക്കണം.

    VI. ബലിയര്‍പ്പിക്കപ്പെടുന്ന ആടിന്റെ ഒരെല്ലുപോലും ഒടിയുവാന്‍ ഇടവരരുത്.

    VII. ബലിയര്‍പ്പിക്കുന്ന ആടിനെ സോമരസം കുടിപ്പിച്ചിരിക്കണം.

    VIII. ബലിക്ക് ശേഷം അത് തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരും.

    IX. അതിന്റ മാംസം ഭക്ഷിക്കണം

    മേല്പറഞ്ഞിരിക്കുന്ന വിവരങ്ങളില്‍ നിന്നും, യേശു ക്രിസ്തു കാല്‍വരിയില്‍ അര്‍പ്പിച്ച ബലിയുടെ എല്ലാ സ്വഭാവസവിശേതകളും നമ്മുക്ക് കാണാന്‍ സാധിക്കും. യേശുവിന്‍റെ മനുഷ്യാവതാരവും അവിടുത്തെ മരണം വഴിയായി പാപികളുടെ രക്ഷയും, വ്യക്തമായി ഋഗ്ഗ്വേതത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നു വലിയ ഒരു യാഥാര്‍ഥ്യമാണ്.

    നമ്മുടെ രാജ്യത്തെ അവതാര ഐതിഹ്യങ്ങളിലും, ശാസ്ത്രങ്ങളിലും ഇപ്രകാരമുള്ള ബലിയെ കുറിച്ചുള്ള പരാമര്‍ശങ്ങളൊന്നും കാണുവാന്‍ സാധിക്കുകയില്ല. അവയിലൊന്നും മനുഷ്യനായി അവതരിച്ച്, സ്വയം ബലിവസ്തുവായി തീര്‍ന്ന് പാപികളെ അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്ന ദൈവത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതായി കാണാന്‍ സാധിക്കില്ല.

    എന്നാല്‍, പശ്ചിമേഷ്യയിലെ മെഡിറ്ററേനിയന്‍ തീരത്തുള്ള പലെസ്തീന്‍ എന്ന രാജ്യത്ത്‌, ലോകത്തിലെ ഒരു വലിയ ജനവിഭാഗത്തിന്റെ നടുവില്‍ പരിശുദ്ധ കന്യകയുടെ ഗര്‍ഭത്തിലൂടെ ദൈവം മനുഷ്യനായി അവതരിച്ചു, ദൈവീക മനുഷ്യനെ കുറിച്ചുള്ള മുകളില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരണങ്ങളും പൂര്‍ത്തിയാക്കി കൊണ്ട് തന്നെ.

    അതിനാലാണ് അവന്‍ ഒരുപോലെ ദൈവവും, മനുഷ്യനുമാണെന്ന് പറയുന്നത്. തുടക്കം മുതലേ തന്നെ യേശു, മനുഷ്യരുടെ പാപമോചനത്തിനായുള്ള തന്റെ മരണത്തെ കുറിച്ചും, മരണത്തിന് മേല്‍ വിജയം വരിച്ചുകൊണ്ടുള്ള തന്റെ പുനരുത്ഥാനത്തെ കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

    തന്റെ പ്രബോധനങ്ങളെ വെറുക്കുന്നവരും, അവന്റെ ജീവന് വേണ്ടി ദാഹിക്കുന്നവരുമായ ദുഷ്ടന്മാരുടെ കൈകളില്‍ തന്‍റെ ജീവന്‍ നല്കാന്‍ അവിടുന്ന് മടികാണിച്ചില്ല. യേശു വധിക്കപ്പെട്ട രീതി പരിശോധിച്ചാല്‍ പുരുഷ സൂക്തത്തില്‍ പരാമര്‍ശി‍ച്ചിരിക്കുന്ന 'ബ്രഹ്മ' ദൈവത്തെ ബലിയര്‍പ്പിച്ചതിനു സമാനമാണെന്ന് കാണാന്‍ സാധിയ്ക്കും. ഋഗ്വേദത്തില്‍ ബലിമൃഗത്തെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ഈ ദൈവീക-മനുഷ്യനിലും താഴെ പറയുന്ന വിധം സമാനതപുലര്‍ത്തിയിരിക്കുന്നു :

    I. അവന്‍ പാപരഹിതനായ ദൈവീക മനുഷ്യനായിരുന്നു (I Pet 2:22).

    II. അവന്റെ തലയില്‍ മുള്‍ക്കിരീടം ധരിപ്പിക്കപ്പെട്ടു (I Pet 2:22).

    III. അവന്‍ കുരിശില്‍ തറക്കപ്പെട്ടു (ബലി സ്തൂപം) (John 19:18).

    IV. കുരിശില്‍ കൈകളിലും, കാലുകളിലും ആണികളാല്‍ തറക്കപ്പെട്ടു (Matt 27:35)

    V. അവനെ കുരിശില്‍ തറച്ചവര്‍ അവന്റെ മേലങ്കി പങ്കിട്ടെടുത്തു (Matt 27:35).

    VI. അവന്റെ ഒരെല്ലു പോലും ഒടിയുകയുണ്ടായില്ല (John 19:36).

    VII. അവന് കുടിക്കുവാന്‍ കയ്പ് നീര്‍ നല്കി (സോമ രസം) (Matt 27:34).

    VIII. അവന്‍ മരണത്തിനുമേല്‍ വിജയം വരിച്ചുകൊണ്ട് പിന്നീട് ഉത്‌ഥാനം ചെയ്തു (Matt 28:5-6).

    IX. തന്റെ മരണത്തിനു മുന്‍പ്, അപ്പവും വീഞ്ഞും കൈകളില്‍ എടുത്ത് കൊണ്ട് ഇത് തന്റെ ശരീരവും, രക്തവുമാകുന്നുവെന്നും, ലോകത്തിന്റെ പാപമോചനത്തിനായി നിങ്ങളെല്ലാവരും തന്റെ ശരീരമാകുന്ന അപ്പം ഭക്ഷിക്കുകയും, തന്റെ മാംസമാകുന്ന രക്തം പാനം ചെയ്യുകയും വേണമെന്ന് തന്റെ ശിക്ഷ്യന്മാരോട് ആവശ്യപ്പെടുന്നു. ഇതിന്റെ ഓര്‍മ്മക്കായി ഒരു വിശുദ്ധ കൂദാശ സ്ഥാപിക്കുകയും, ലോകമുള്ളിടത്തോളം കാലം ഇത് തുടരുകയും വേണമെന്ന് പറഞ്ഞു. യേശുവിന്‍റെ ഈ ആഹ്വാനം പൂര്‍ണമായി അംഗീകരിച്ച് കൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുദിനം 5 ലക്ഷത്തോളം വിശുദ്ധ കുര്‍ബ്ബാനകൾ അര്‍പ്പിക്കപ്പെടുന്നു.

    വേദങ്ങളും ഉപനിഷത്തുകളും യേശുക്രിസ്തു ലോക രക്ഷകനാണ് എന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ ഖുറാനും ഇതു തന്നെയാണ് വെളിപ്പെടുത്തുന്നത്. മുസ്ലിം പണ്ഡിതനും ഇമാമുമായിരുന്ന മൗലവി സുലൈമാൻ ഖുറാനിൽ വെളിപ്പെടുത്തുന്ന ലോകരക്ഷകനായ യേശുക്രിസ്തുവിനെ തിരിച്ചറിഞ്ഞ് ക്രിസ്തുമതം സ്വീകരിച്ചത് പ്രവാചക ശബ്ദം റിപ്പോർട്ട് ചെയ്തിരുന്നല്ല്ലോ. ഈ വസ്തുതകളെല്ലാം ഒരേ ഒരു സത്യത്തിലേക്കാണ് മാനവകുലത്തെ നയിക്കുന്നത്- ക്രിസ്തു എന്ന സനാതന സത്യത്തിലേക്ക്.

    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, ഈ നാമത്തിന്റെ മുമ്പിൽ എല്ലാ മുട്ടുകളും മടങ്ങുമെന്നും എല്ലാ നാവുകളും ഈ ദൈവനാമത്തെ പുകഴ്ത്തുമെന്നുമുള്ള സത്യം മനസ്സിലാക്കുവാൻ നമുക്ക് കഴിയട്ടെ (Cf: Acts 4:12, Rom 14:11).
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346