SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • കുഞ്ഞുങ്ങൾ ഛർദ്ദിക്കുന്നതിന്റെ കാരണം!


    ഒരു വീട്ടിൽ ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞാൽ പിന്നെ ആ വീട്ടിലുള്ളവരുടെ ലോകം അവനു/അവൾക്കു ചുറ്റുമായി ചുരുങ്ങും.കുഞ്ഞിന്റെ ചിരിയും കരച്ചിലും മാത്രമായിരിക്കും പിന്നെ അവരെ അലട്ടുന്ന കാര്യങ്ങൾ.കുഞ്ഞൊന്നു ഛർദിച്ചാലോ? പിന്നെ അതാകും പേടി. കുഞ്ഞുങ്ങൾ ചര്ധിക്കുന്നതിനു എല്ലായ്പ്പോഴും പേടിക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.എന്നാൽ തീരെ അവഗണിക്കാനും പാടില്ല.

    ജനിച്ചു ആദ്യത്തെ ആഴ്ചകളിൽ കുഞ്ഞു ഛർദിക്കുന്നത് സാധാരണമാണ്.മുലപ്പാൽ കുടിക്കുന്നതിനോട് പൊരുത്തപ്പെടാൻ കുഞ്ഞിന്റെ ശരീരത്തിന് ഈ സമയം വേണ്ടിവരും.എന്നാൽ  പരിധിയിൽ കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദേശം തേടുന്നതായിരിക്കും നല്ലത്.ജനിച്ചു  മണിക്കൂര് മുതൽ  24  മണിക്കൂർ വരെയുള്ള സമയത്തിനിടയിൽ കുഞ്ഞു ഛര്ദിക്കാൻ തുടങ്ങാം.എന്നാൽ ഇത് പേടിച്ചു പാല് കൊടുക്കാതെയിരിക്കുന്നത് വിപരീതഫലമേ ഉണ്ടാക്കൂ.പാൽ കൊടുക്കാതെയിരുന്നാൽ കുഞ്ഞിന്റെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാൻ ഇടയാക്കും.ആദ്യത്തെ മാസങ്ങളിൽ കുഞ്ഞു ഛർദ്ദിക്കുന്നത് മിക്കപ്പോഴും വയർ പരിധിയിൽ കൂടുതൽ നിറഞ്ഞതുകൊണ്ടാവും.കുഞ്ഞിന് അമിതമായി പാല് കൊടുക്കുന്നതുകൊണ്ട് വിപരീതഫലമേ ഉണ്ടാകൂ.കുഞ്ഞിന് ആവശ്യമുള്ളത്രയും പാല് സ്വാഭാവികമായി കുടിച്ചുകൊള്ളും.കുറഞ്ഞ ഇടവേളകളിലായി പാൽ കൊടുക്കുന്നതാവും നല്ലത്.ഓരോ പ്രാവശ്യവും പാല് നൽകിയതിന് ശേഷം തോളിൽ കമഴ്ത്തി കിടത്തി പുറത്തു പതിയെ തട്ടികൊടുക്കുന്നത് ഗ്യാസ് പോകാൻ സഹായിക്കും.

    കുഞ്ഞു ഛർദ്ദിക്കുന്നത് പേടിക്കേണ്ടത് എപ്പോഴൊക്കെയാണ്?

    പെട്ടെന്ന് ഒരു ദിവസം മുതൽ കുഞ്ഞു ഛർദ്ദിക്കാൻ തുടങ്ങുകയാണെങ്കിൽ അണുബാധ മൂലമാകാൻ സാധ്യത ഉണ്ട്.ഉടനെ ചികിത്സിച്ചില്ലെങ്കിൽ ഇത് ഡയറിയയ്ക്കു കാരണമാകാം.മറ്റു ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിയ കുഞ്ഞുങ്ങൾ ആണെങ്കിൽ അലര്ജി മൂലവും ഛർദ്ദി ഉണ്ടാകാം.പനി,ചെവിയിലെ അണുബാധ,മൂത്രാശയ അണുബാധ തുടങ്ങിയവയും ഛർദ്ദിക്കു കാരണമാകാം.ഛർദിയിൽ രക്തം കണ്ടാലും ഉടൻ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

    ഉടൻ ചെയ്യേണ്ടതെന്തൊക്കെ?

    ഛർദിക്കുമ്പോൾ മുതിർന്നവരെ പോലെ തന്നെ കുഞ്ഞിന്റെ ശരീരത്തിൽ നിർജലീകരണം നടക്കുന്നു.ഛർദിച്ചു അല്പം കഴിഞ്ഞു ഒന്നോ രണ്ടോ സ്പൂൺ ചൂടുവെള്ളം കൊടുക്കുക.ഉടൻ താനെ പാല് കൊടുക്കുന്നത് വീണ്ടും ഛര്ദിക്കാന് ഇടയാക്കും. ഡോക്ടറുടെ ഉപദേശമനുസരിച്ചു ഇടക്കിടെ ORS ലായനി കൊടുക്കുന്നത് നന്നായിരിക്കും.ഫോർമുല മിൽക്ക് കൊടുക്കുന്ന കുഞ്ഞുങ്ങൾക്ക് കുറഞ്ഞ അളവിൽ അതും നൽകാവുന്നതാണ്.അടുത്ത 12 മണിക്കൂറിൽ വീണ്ടും ഛർദ്ദിക്കാതിരുന്നാൽ കുഞ്ഞിന്റെ പഴയ ഭക്ഷണക്രമത്തിലേക്കു തിരിച്ചു പോകാവുന്നതാണ്.പഴച്ചാറുകളും സോഫ്റ്റ് ഡ്രിങ്കുകളും ഒരു കാരണവശാലും നൽകാൻ പാടില്ല.ഇതിനെല്ലാമുപരി കുഞ്ഞിനെ നന്നായി ഉറങ്ങാൻ അനുവദിയ്ക്കേണ്ടത് അത്യാവശ്യമാണ്.ഉറക്കം ഒരു പരിധി വരെ നല്ലൊരു മരുന്നാണ്.
  • HOW THINGS WENT WRONG.


    The first people disobey God
    Genesis 3.1-15,20-23
    Now the snake was the most cunning animal that the LORD God had made. The snake asked the woman, “Did God really tell you not to eat the fruit of any tree in the garden?”
    The woman answered, “ we may eat the fruit of any tree in the garden, but not from the tree in th middle of it. God told us not eat its fruit or even touch it. If we do, we willdie.”
    The snake replied, “that’s not true. You will not die. God said because he knows that when eat it, you will be like God. You will know good and evil.”
    The woman thought, “what a beautiful tree! It would be good to eat its fruit. How wonderful it world be to become wise.” So she took some of the fruit and ate it. Then she gave some to her husband. He also ate it. At once they knew they could undeerstand good and evil. They knew they were naked. So they sewed fig leves together and covered themselves.
    That evening they heard the LORD God walking in the garden. They hid from him among the trees. But the LORD God called out to the man, “ Adam, where are you?”
    He answered, “I heaed the LORD God walking in the garden , I was afraid and hid from you , because I was naked.”
    “who told you that you were naked?” God asked. “ Did you eat the fruit that I told you not to eat?”
    The man answered, “The woman you put here with me gave me the fruit,and I ate it.”
    The LORD God asked the woman, “Why did you do this?”
    She replied, “The snake made me believe. So I ate it.”
    then the LORD God said to the snake, “you will be punished for this. Of all the animals, you alone will be cursed. From now on you will crawl on you belly.you will have to eat dust as  you and the woman hate each other. Her children and your offspring will also be enemies. Her child will crush your head. You will bite his heel.”
    Adam named his wife Eve,because she was the mother of all human beings. The LORD God made cloths out of animal skins for adam and Eve. And he clothed them.
    Then the LORD God said,  “now the man has become like one of us , for he knows good and evil. We must not let him eat the fruit of the tree that givens life , if he done, he will live forever. “ so the LORdGod sent him out of the garden of Eden. From then on he had to work hard and geow his own food in the ground from which God had made him.
  • THE STORY OF CREATION


     Genesis  1.1-2.3
    In the begining god made the universe.The earth had no shape.there was no life on it.there was darkness everywhere.stormy waters coverd everything. gods power moved over the waters.Then god said,Let there be light.god was happy with what he saw.then he seprated yhe light from the darkness.evening passed and morning came.that was the first day.
             Then god said ,Let there be the sky.it was done.so god made the sky, evening passed and morning came.That was the second day.
    Then god said ,"Let the water below the sky come together in one place.and let the land be seen."It was done.he named the land "Earth " and the water sea.this made god happy.then god said Let all kids of the plans grow on earth.some with grain and some with fruits.It was done.this made god happy.evening passed morning came.That was the third day
    Then god said Let there be lights in the sky to separate day from night.let them shine in the sky to give light to the earth.let them also show the days, years ,season .It was done evening passed and morning came.That was fourth day.
    Then god said,Let there be many kids of living things in the water.Let there be all kids of birds in the air.It was done.each living thing in the sea and each bird had young ones like themselves.god wanted the best for them evening pass and morning came that was fifth day.
    so god made all kids of animals,and he was happy.
    Then god said ,henow we will make people.they will be like us.they will power over the fish and the birds.They will also have power over all large and small animals,the tame ones and the wild ones.so god made people to be like himself.he made them man and women.he blessed them and said ,have many childern let them live everywhere on earth and look after it .iam putting you in charge of the fish,the birds and all the animals.i have given you all kids of grain and fruits to eat.all the animals and birds will have grass and plants as food.and it was done.god looked at everything he had made,and he was every pleased.evening passed and morning came.it was sixth day.
    So the whole world was completed.by the seventh day god had finished making everything.Then he rested,he made the seventh day special and a day of rest......................................
  • വിവാഹേതരം ലൈംഗികേതരം.


    ചില പ്രതികരണങ്ങള്‍ ചര്‍ച്ച അവസാനിക്കുന്നില്ല എന്ന തോന്നലാണുണ്ടാക്കിയത്. എത്ര ചര്‍ച്ച ചെയ്താലും എങ്ങുമെത്താത്ത ഒരു വിഷയമാണിത് എന്നു തോന്നുന്നു. കാരണം, എല്ലാവര്‍ക്കും എല്ലാം അറിയാം. എന്നാല്‍ അറിയാവുന്ന യാഥാര്‍ഥ്യങ്ങള്‍ക്കു മുകളില്‍ കാല്‍പനികമായ ചില സംഗതികള്‍ വലിച്ചിട്ട് തങ്ങള്‍ പ്രത്യേക വ്യക്തികളാണെന്നു ഭാവിക്കുന്നവരാണ് കൂടുതലും.
    അതായത്, സോള്‍മേറ്റ് എന്ന പ്രതിഭാസം എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ല എന്ന നാട്യം. പരപുരുഷനു(പരസ്ത്രീ)യുമായുള്ള ആത്മബന്ധം ശരിക്കും ഉള്ളതാണെന്നും അത് ദിവ്യമാണെന്നും ഉള്ള വാദം വെള്ളം തൊടാതെ വിഴുങ്ങുകയാണെങ്കില്‍ പോലും ഇത്തരം ബന്ധങ്ങളെ പവിത്രമെന്നു വിശേഷിപ്പിക്കുന്ന ഇതിന്റെ ഇരകളൊഴികെ മറ്റുള്ളവരൊക്കെ ഇത് ഉള്‍ക്കൊള്ളാന്‍ കഴിവില്ലാത്ത പഴഞ്ചന്‍ ആളുകളാണെന്ന് സോള്‍മേറ്റ്സിമൊരു വിചാരമുണ്ട്, അതാണ് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്ത സംഗതി. എന്തിനാണ് ഈ നാട്യം ?
    ഏത് ബന്ധവും കാലത്തിന്റെ കണക്കെടുപ്പിനു വിധേയമാകുന്ന ഒരു ദിവസമുണ്ട്. അന്നറിയാം ഓരോരുത്തരും എവിടെ നില്‍ക്കുന്നു എന്ന്. അത്തരം ചില ദിവസങ്ങളിലാണ് ചില ഭാര്യമാര്‍ കാമുകനോടൊപ്പം ദിവ്യപ്രണയത്തിന് ഭര്‍ത്താവിനെ ബലിയര്‍പ്പിക്കുന്നത്. കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്ന സ്ത്രീ നമ്മളെ സംബന്ധിച്ചിടത്തോളം നികൃഷ്ടയായ ഒരു കൊലപ്പുള്ളിയായിരിക്കും. എന്നാല്‍ എന്താണ് അവരുടെ സ്ഥിതി ? തീര്‍ത്തും പവിത്രമായ, ദൈവികമായ ലക്ഷ്യത്തിനു വേണ്ടി, ദിവ്യപ്രണയത്തിന്റെ സാക്ഷാത്കാരതിനു വേണ്ടി ബോധപൂര്‍വമെങ്കിലും ഏറെ വേദനയോടെയാവും അവര്‍ ആ കൊലപാതകം ചെയ്തിട്ടുണ്ടാവുക.
    വിവാഹദിവസവും ആദ്യരാത്രിയും ആദ്യത്തെ കുഞ്ഞുണ്ടായ ദിവസവും അങ്ങനെ ഒരിക്കലും മറക്കാനാവാത്ത തന്റേത് മാത്രമായ അനേകം ഓര്‍മകള്‍ ആ കൊലപാതകത്തിനു മുമ്പും ആ സ്ത്രീയുടെ മനസ്സിലൂടെ കടന്നുപോവും. എന്നിട്ടും അവര്‍ അത് ചെയ്യാന്‍ തയ്യാറാവുന്നത് എന്തിനു വേണ്ടിയാണ് ? മറ്റൊരു പുരുഷനില്‍ നിന്ന് കിട്ടുന്ന എന്തൊക്കെയോ സംഗതികള്‍ക്കു വേണ്ടി ?
    എനിക്കു തോന്നുന്നില്ല. അത്തരത്തില്‍ ഭര്‍ത്താവിനെ കൊല ചെയ്യുന്നതൊക്കെ ഒറ്റപ്പെട്ട സംഭവമല്ലേ, അതൊക്കെ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ എന്നൊക്കെ തോന്നാം. സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ കൊല ചെയ്യുന്നത് ഒരു സാധാരണസംഭവമായിക്കഴിഞ്ഞാല്‍ പിന്നെ അത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. താളപ്പിഴകളുള്ള ജീവിതത്തില്‍ നിന്ന് രക്ഷ നേടാനുള്ള ആഗ്രഹം സ്ത്രീയ്ക്കും പുരുഷനും ഒരു പോലെയാണ്.
    ചിലര്‍ ആഗ്രഹം വച്ചു പുലര്‍ത്തിക്കൊണ്ട് തന്നെ, പക്ഷെ, രക്ഷപെടാന്‍ ശ്രമിക്കാതെ ഭീതിയും ആശങ്കകളും തിന്ന് ജീവിതം ജീവിച്ചു തീര്‍ക്കും. മറ്റ് ചിലരാണ് ഉള്ള ജീവിതം ഇനിയും തടവിലിടുന്നത് ബുദ്ധിയല്ല എന്നു കരുതി അതില്‍ നിന്നു പുറത്തു കടക്കാന്‍, ഒരു പക്ഷേ, ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്യ്രത്തിന്റെ, സ്നേഹത്തിന്റെ മേഖലകളിലേക്ക് രക്ഷപെടാന്‍ കൊലപാതകം ചെയ്യാന്‍ പോലും ചെയ്യാന്‍ മടിക്കാത്തത് .
    കൊലപാതകത്തിനു ശേഷം ഈ സ്ത്രീ പോകുന്നത് തീര്‍ച്ചയായും അവള്‍ ആഗ്രഹിച്ച സ്വര്‍ഗത്തിലേക്കായിരിക്കില്ല എന്നുറപ്പാണ്, എങ്കിലും കുറ്റബോധമില്ലാതെ അവള്‍ ജയിലിലേക്കു പോകുന്നു, ഭൂമിയില്‍ അവള്‍ക്കുള്ള എല്ലാവരെയും ശത്രുക്കളാക്കിക്കൊണ്ട്. എങ്ങനെ ഇതു സാധിക്കുന്നു ?
    മറ്റൊരുത്തന്റെ കൂടെപ്പോകാന്‍ വേണ്ടി നടത്തിയ കൊലപാതകം എന്നു വിശേഷിപ്പിക്കപ്പെടുമെങ്കിലും അത് തനിക്ക് സാക്ഷാത്കരിക്കാന്‍ സാധിക്കാതെ പോയ, നേടാന്‍ കഴിയാതെ പോയ, എന്തിലേക്കോ ഉള്ള ചൂണ്ടുപലകയായി, കാലം അറിഞ്ഞോ അറിയാതെയോ തന്റെ പെണ്‍മനസ്സിനോടു ചെയ്ത ക്രൂരതകള്‍ക്കുള്ള പ്രതികാരമായി അവളെ ശേഷകാലം സ്വസ്ഥയാക്കിയേക്കാം.
    വിവാഹേതര ബന്ധങ്ങള്‍ അപകടകരമാവുന്നത് തങ്ങള്‍ക്കിടയില്‍ പ്രണയമാണ് എന്നു രണ്ടു പേരും തിരിച്ചറിയുകയോ സമ്മതിക്കുകയോ ചെയ്യമ്പോഴാണ്. പരസ്പരം സമ്മതിക്കുന്ന ഇക്കാര്യം സ്വന്തം ഭര്‍ത്താവിനോടോ ഭാര്യയോടോ കൂടി വെളിപ്പെടുത്താന്‍ സോള്‍മേറ്റുകള്‍ ധൈര്യം കാണിക്കാത്തതെന്തുകൊണ്ടാണ് ? അത് ഒളിപ്പിച്ചു വയ്ക്കുന്നത് തങ്ങള്‍ ചെയ്യന്നത് തെറ്റാണോ എന്നൊരു സംശയം ഉള്ളിന്റെ ഉള്ളില്‍ ഉള്ളതു കൊണ്ടല്ലേ ?
    ഭര്‍ത്താവിന് അദ്ദേഹത്തെ അറിയാം, അവര്‍ സംസാരിക്കാറുണ്ട്, ഒന്നിച്ച് മദ്യപിക്കാറുണ്ട് എന്ന് ചില സ്ത്രീകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഏത് നിലയ്ക്കാണ് ഭര്‍ത്താവിന് നിങ്ങളുടെ സോള്‍മേറ്റിനെ അറിയാവുന്നത് ? സുഹൃത്തെന്ന നിലയില്‍ ? ഇത് എന്റെ ഭാര്യയുടെ സോള്‍മേറ്റാണ് എന്ന ബോധ്യത്തോടെ ഒരു ഭര്‍ത്താവും ഒരു പുരുഷന്റെയും സഹൃത്തായിരിക്കുമെന്നു തോന്നുന്നില്ല.
    വിവാഹേതര ബന്ധം എന്നു വിശേഷിപ്പിക്കമ്പോള്‍ അത് ലൈംഗികേതരം ആണ് എന്നു ചിലര്‍ പ്രത്യേകം എടുത്തു കാണിച്ച് അതിനെ പവിത്രമായി ചിത്രീകരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. നോക്കൂ, ലൈംഗികത ഇല്ലാതെ ഞാനൊരു പുരുഷനെ സ്നേഹിക്കുന്നു എന്നു പറയുന്നതില്‍ എന്തോ ഉണ്ട്. ഇത് രണ്ട് കാഴ്ചപ്പാടുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒന്ന്- ലൈംഗികത എന്നു പറയുന്നത് സ്ത്രീക്കും പുരുഷനുമിടയിലുള്ള കുറ്റകരമായ പ്രവണതയാണ്. രണ്ട്- ലൈംഗികമായി ബന്ധപ്പെടുന്നില്ലെങ്കില്‍ സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ ഉള്ളത് എന്തു ബന്ധമാണെങ്കിലും ശരി, അത് പവിത്രമാണ്, ദൈവികമാണ്.
    എന്നാല്‍ ഈ രണ്ട് വാദങ്ങളും ശരിയല്ലെന്നു പറയുന്നു സാമൂഹിക-മനശാസ്ത്ര വിദഗ്ധര്‍. ലൈംഗികതയടെ കാര്യം പറയേണ്ടതില്ലല്ലോ. ലൈംഗികത ഇല്ലെങ്കില്‍ ഒരു ബന്ധം പവിത്രമാണ് എന്നു പറയുന്നത് പഴഞ്ചന്‍ ചിന്താഗതിയാണ്. മാനസികമായി എല്ലാത്തരത്തിലും എല്ലാം പങ്കുവച്ച രണ്ടുപേര്‍ക്കിടയില്‍ പിന്നെ ലൈംഗികത ഉണ്ടോ ഇല്ലയോ എന്നൊരന്വേഷണത്തിനു പോലും പ്രസക്തിയില്ലത്രേ.
    നിര്‍ണായകമായ സാഹചര്യത്തില്‍ തങ്ങളുടെ ബന്ധം ലൈംഗികേതരമാണെന്ന് ചൂണ്ടിക്കാണിക്കാറുണ്ട് ചിലര്‍. എന്നാല്‍ ഇടുങ്ങിയ ആ പാലം ഉപയോഗിച്ച് സോള്‍മേറ്റുകള്‍ തങ്ങളടെ ദാമ്പത്യം രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ന്യായീകരിക്കുന്നില്ല വിദഗ്ധര്‍.
    ലൈംഗികസ്വാതന്ത്യ്രമല്ല മറിച്ച് ഓണ്‍ലൈന്‍ സ്വാതന്ത്യ്രമാണ് സോള്‍മേറ്റുകളെ ഉണ്ടാക്കുന്നത് എന്നൊരു നിരീക്ഷണം വളരെ പ്രസക്തമായി തോന്നുന്നു. ഓണ്‍ലൈന്‍ സ്വാതന്ത്യ്രവും സ്വകാര്യതയും വഴി ലഭിക്കുന്ന അയഥാര്‍ത്ഥമായ സ്വാതന്ത്യ്രത്തെയും കപടപ്രതിഭകളായ വ്യക്തിത്വങ്ങളെയും വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്തതാണ് ഇത്തരം ബന്ധങ്ങളിലേക്ക് നയിക്കുന്നതെന്ന് പറയാം.
    നിങ്ങളെ പൂര്‍ണമായി മനസ്സിലാക്കുന്ന, നിങ്ങളുടെ ഗുണവും ദോഷവും അറിയുന്ന ഒരാളെക്കാള്‍ നിങ്ങള്‍ ഓണ്‍ലൈന്‍ ആകമ്പോള്‍ മാത്രം ഓണ്‍ലൈന്‍ ആകുന്ന പരാതികളും പരിഭവങ്ങളും രോഗങ്ങളും വേദനകളും (ഉള്ളത് കാല്‍പനികത മുറ്റി നില്‍ക്കുന്ന ആത്മവേദനകളാണല്ലോ) ഇല്ലാത്ത നിങ്ങളെ നിങ്ങള്‍ കാണിച്ചു കൊടുക്കുന്ന പോലെ മാത്രം മനസ്സിലാക്കുന്ന ഒരു വ്യക്തി തീര്‍ച്ചയായും ആര്‍ഷകമായ കഥാപാത്രമാണ്. മിക്കവാറും ബന്ധങ്ങളിലും സോള്‍മേറ്റ്സില്‍ രണ്ടുപേരില്‍ ഒരാള്‍ക്ക് മറ്റെയാളോട് ആരാധനയാണ് എന്നതാണ് ഒരു വസ്തുത.
    ഓണ്‍ലൈന്‍ സ്വകാര്യത നല്ലതു തന്നെ. എന്നാല്‍ അതിന്റെ മായികമായ നിഗൂഢതയെയും കംപ്യൂട്ടര്‍ വിന്‍ഡോയിലൂടെ തുറന്നു കിട്ടുന്ന അതീവ വിശാലമായ ലോകത്തെയും ദുരുപയോഗിക്കുന്നില്ല എന്ന് എത്രപേര്‍ക്കു സമ്മതിക്കാന്‍ കഴിയും ?
    തന്റെ ഇന്‍ബോക്സില്‍ ഭര്‍ത്താവ് (ഭാര്യ) കാണരുതാത്ത മെയിലകള്‍ ഒന്നുമില്ല എന്ന് പറയാന്‍ (കൃത്യമായി ഡിലീറ്റ് ചെയ്തു സൂക്ഷിക്കുന്നവരുടെ കാര്യമല്ല) എത്ര ര്‍ക്കു കഴിയും ?
    അങ്ങനെയെങ്കില്‍ നിങ്ങളുടെ യൂസര്‍നെയിമും പാസ്വേര്‍ഡും ഭര്‍ത്താവിന് (ഭാര്യയ്ക്ക്) നല്‍കാന്‍ ധൈര്യമുണ്ടോ ? (സ്വകാര്യതയ്ക്കു വേണ്ടി രഹസ്യമായി പുതിയ ഐഡി സൃഷ്ടിക്കുന്ന, ഈ ഐഡി ഇടയ്ക്കിടെ ഐഡി മാറ്റിക്കൊണ്ടിരിക്കുന്നവരോടല്ല ചോദ്യം)
  • വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ.


    വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത്‌ ഒരു 100 രോഗത്തിൽ നിന്ന് രക്ഷപ്പെടാ. നമ്മുടെ ശരീരത്തിലെ വാത, പിത്ത, കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം. ഈ വാത, പിത്ത, കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമം, ഇത് എന്റേതല്ല വാഘ്ബടൻ മഹർഷിയുടെതാണ്. അദ്ദേഹം തന്റെ രണ്ടു ഗ്രന്ഥത്തിൽ (അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം) ഏഴായിരം സൂത്രങ്ങൾ (നിയമങ്ങൾ) എഴുതിവെച്ചിട്ടുണ്ട്. മനുഷ്യൻ തന്റെ നിത്യ ജീവിതത്തിൽ ആരോഗ്യത്തോടെ ജീവിക്കാൻ പാലിക്കേണ്ട നിയമങ്ങൾ, അതിൽ 4 നിയമങ്ങൾ പറയാം. നല്ലതാണെന്ന് തോന്നിയാൽ സ്വയംപാലിക്കുക.മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കുക.

    അതിൽ ഒന്നാമത്തെ നിയമം- ഭക്ഷണം കഴിക്കുമ്പോഴും, കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക. വാഘ്ബട്ട മഹർഷി പറയുന്നു "ഭോജനാന്തേ വിഷംവാരി" ഭക്ഷണത്തിന് ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിന്തുല്യമാണെന്ന്. നിങ്ങൾ ചോദിക്കും എന്താണ് കാരണം? ഞാൻ സരളമായ ഭാഷയിൽ പറയാം. നാം കഴിക്കുന്ന ഭക്ഷണം മുഴുവൻ നമ്മുടെ ശരീരത്തിൽ ഒരു സ്ഥലത്ത് പോയി കേന്ദ്രീകരിക്കും. അതിന്
  • ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വ്യത്യസ്‍തമായ ഒരു യാത്ര !!

    ഒരു യാത്ര കുറിപ്പ്:
    Author: AKARSH K THANKACHAN






    ബാംഗ്ലൂർ – ഓഗസ്റ്റ് 16 : കോഴിക്കോട്ടേക്കായാലും കൊച്ചിക്കായാലും നേർവഴിക്ക് തിരിച്ചു പോരില്ല എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. അത് കൊണ്ട് തന്നെ ബാംഗ്ലൂർ – കോയമ്പത്തൂർ – പാലക്കാട് – കൊച്ചി റൂട്ടും ബാംഗ്ലൂർ – സുൽത്താൻ ബത്തേരി – കോഴിക്കോട് റൂട്ടും ആദ്യമേ പടിക്ക് പുറത്തായി. ബാംഗ്ലൂർ ലെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴും ഏത് വഴി പോകണം എന്ന് തീരുമാനിച്ചില്ലായിരുന്നു.



    ഇന്ദിരാനഗറിൽ നിന്ന് മെട്രോ ട്രെയിൻ കയറി സാറ്റലൈറ്റ് ബസ് സ്റ്റേഷന്റെ അടുത്ത് ഇറങ്ങി. ചെന്ന് കയറിയ ഉടനെ ദേ കിടക്കുന്നു ബാംഗ്ലൂർ – വിരാജ്‌പേട്ട ബസ്. ആ ബസിൽ കയറി ഗോണിക്കുപ്പ ഇറങ്ങിയാൽ ഇരുപ്പ് – കുട്ട – മാനന്തവാടി വഴി കേരളത്തിലെത്താം. പെട്ടെന്ന് ഒരു കുപ്പി വെള്ളവും കുറച്ചു ബിസ്കറ്റും ഒരു ചോക്ലേറ്റും വാങ്ങി ബസിൽ കയറി. മുൻപൊരിക്കൽ പോയ വഴി ആണെങ്കിലും ആ റൂട്ട് തന്നെ മതി എന്ന് ഉറപ്പിച്ചു ബസിൽ കയറി ഗോണിക്കുപ്പക്ക് ടിക്കറ്റ് എടുത്തു (360 രൂപ – എസി ബസ്).



    ബാംഗ്ലൂർ – മാൻഡ്യാ – മൈസൂർ – ഹുൻസൂർ – ഗോണിക്കുപ്പ – വിരാജ്‌പേട്ട; ഇതാണ് ബസിന്റെ റൂട്ട്. മുൻപൊരിക്കൽ പോയ വഴിക്ക് ഒരിക്കൽ കൂടെ പോണോ എന്ന് വീണ്ടും വീണ്ടും മനസ്സിൽ ചോദിച്ചിരുന്നു. അങ്ങനെ കുറച്ചു വഴികളൊക്കെ മാപ്പിൽ തപ്പുകയും അച്ഛനോടും ചില കൂട്ടുകാരോടും അന്വേഷിക്കുകയും ചെയ്തപ്പോൾ ഗോണിക്കുപ്പക്കു മുൻപേ ഹുൻസൂർ ഇറങ്ങിയാൽ നാഗർഹോളെ വനത്തിന്റെ ഉള്ളിലൂടെ കുട്ടയിലെത്തുന്ന ഒരു വീതി കുറഞ്ഞ വഴി ഉണ്ടെന്നറിഞ്ഞു.



    ഇങ്ങനൊരു വഴി മുൻപ് കേട്ടിരുന്നെങ്കിലും പാടെ മറന്നുപോയിരുന്നു. ഹുൻസൂർ വഴി തന്നെ അല്ലെ ബസ് പോകുക എന്ന് കണ്ടക്ടറോട് ഒരിക്കൽ കൂടെ ചോദിച്ചു. ഏകദേശം 5.30 ആകുമ്പോൾ ഹുൻസൂർ എത്തും, അവിടുന്ന് കുട്ടക്കോ മാനന്തവാടിക്കോ ബസ് കിട്ടിയാൽ അർദ്ധരാത്രിയിൽ കേരളത്തിൽ എത്തും, അതായിരുന്നു പ്ലാൻ. കുട്ട എത്തി കിട്ടിയാൽ ഒന്നുമില്ലെങ്കിലും തോൽപ്പെട്ടി വഴി മാനന്തവാടി വരെ സർവീസ് നടത്തുന്ന ജീപ്പുകൾ എങ്കിലും കിട്ടും, അങ്ങനെ ഓരോന്ന് ഓർത്തങ്ങനെ ബസിൽ ഇരുന്നു.



    നോട്ട്: ഗോണിക്കുപ്പ – ഇരുപ്പ് വഴിയും ഹുൻസൂർ – നാഗർഹോളെ വഴിയും കുട്ടയിൽ ആണ് ഒത്തു ചേരുക.



    മൈസൂർ എത്തിയപ്പോൾ ഒരു ധൈര്യത്തിന് പോയി കുട്ടക്ക് അവിടുന്ന് ബസ് ഉണ്ടോ എന്ന് ചോദിച്ചു, അപ്പോൾ ഗോണിക്കുപ്പ വഴി ഉണ്ട് എന്ന് പറഞ്ഞു. നാഗർഹോളെ റൂട്ടിൽ ബസ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവർക്ക് വലിയ പിടി ഇല്ല.അപ്പോഴേക്കും ബസ് ഹോണടി തുടങ്ങി. കണ്ടക്ടർ എന്നോട് മൈസൂർ ആണോ, ഹുൻസൂർ ആണോ, ഗോണിക്കുപ്പ ആണോ എവിടെ എങ്കിലും ഒന്ന് ഉറപ്പിക്കാൻ പറഞ്ഞു. അവസാനം ഞാൻ ഹുൻസൂർ ഇറങ്ങും എന്ന് പറഞ്ഞു ബസിൽ തിരിച്ചു കയറി. മൈസൂർ – ഹുൻസൂർ റൂട്ട് മനോഹരമാണ്. മൈസൂർ നിന്നും HD കോട്ടെ – ബാവലി വഴി മാനന്തവാടിക്ക് മറ്റൊരു റൂട്ട് ഉണ്ട്. അതും മുൻപൊരിക്കൽ പോയതിനാൽ വേണ്ടെന്നു വെച്ചിരുന്നു. സായാഹ്‌ന സൂര്യന്റെ വെളിച്ചത്തിൽ ഹുൻസൂർ റൂട്ടിന്റെ ഭംഗി ഒക്കെ ആസ്വദിച്ച് അങ്ങനെ പോയി. 5.45 ആയപ്പോൾ ഹുൻസൂർ എത്തി.



    ഹുൻസൂർ ബസ് സ്റ്റാൻഡിലെ അന്വേഷണ കൗണ്ടറിൽ ഓടി ചെന്ന് കുട്ടക്കോ മാനന്തവാടിക്കോ നാഗർഹോളെ വഴി ഇനി ബസ് എപ്പഴാ എന്ന് ചോദിച്ചു. ഡെസ്പ് ഉത്തരമാണ് കിട്ടിയത്. ലാസ്റ്റ് ബസ് 4.30 ക്ക് പോയത്രേ; ഇനി അടുത്ത ദിവസം രാവിലെ 7.30 നെ ഉള്ളുവത്രേ. വൈകീട്ട് 6 മുതൽ രാവിലെ 6 വരെ വനപാത അടച്ചിടും, അതാണ് കാര്യം. രാത്രി ഹുൻസൂർ തങ്ങേണ്ടി വരും. ചുറ്റും നോക്കിയപ്പോൾ പൊളിഞ്ഞു വീഴാറായ കുറച്ച് ലോഡ്ജുകൾ കണ്ടു. വിഷമം തീർക്കാൻ ഒരു റെസ്റ്റോറണ്ടിൽ കയറി 3 പൊറോട്ടയും ഒരു പീസ് തണ്ടൂരി ചിക്കനും കട്ടൻ ചായയും ഓർഡർ ചെയ്തു. 80 രൂപക്ക് കാര്യം കഴിഞ്ഞു. അവിടത്തെ കാഷ്യർ ഒരു കൊള്ളാവുന്ന ലോഡ്ജിനെ പറ്റി പറഞ്ഞു. VAM Arcade – സിംഗിൾ റൂമിനു 450 രൂപ.

    റൂമിൽ കയറിയിട്ടും വിഷമം അങ്ങ് മാറിയില്ല; 4.30 ന്റെ ബസിൽ പോയിരുന്നെങ്കിൽ ഇപ്പൊ നാഗർഹോളെ കാട്ടിലെ മൃഗങ്ങളെ ഒക്കെ കണ്ടു അങ്ങനെ പോകാമായിരുന്നു. നാഗർഹോളെ വനത്തിൽ കടുവ, കരടി, പുലി, കാട്ടുപോത്ത്, ആന, തുടങ്ങി ധാരാളം മൃഗങ്ങൾ ഉണ്ട്. ഒന്ന് കുളിച്ചിട്ട് ഹുൻസൂർ അങ്ങാടി ഒക്കെ ഒന്ന് ചുറ്റി കണ്ടു. ആളുകളൊക്കെ ചെറുതായിട്ട് ശ്രദ്ധിക്കുന്നതായി തോന്നി. ഹുൻസൂരിൽ അങ്ങനെ യാത്രികർ ഒന്നും അധികം ഉണ്ടാവാറില്ല. ലോഡ്ജിൽ മുറിയെടുക്കുന്നവർ തടി കച്ചവടക്കാർ ആയിരിക്കും മിക്കവാറും, എന്റെ അച്ഛന് അങ്ങനെ ആണ് ഈ സ്ഥലം പരിചയം. നാഗർഹോളെ ട്രെക്കിങ്ങിനു പോകുന്നവർ വനത്തിനടുത്ത് റൂം എടുക്കാറാണ് പതിവ്. ഒന്ന് ചുറ്റി വന്നിട്ട് നേരത്തെ തന്നെ കിടന്നുറങ്ങി.



    ഹുൻസൂർ – ഓഗസ്റ്റ് 17 : രാവിലെ നേരത്തെ എഴുന്നേറ്റ്‌ റെഡി ആയി ബസ് സ്റ്റാൻഡിലേക്ക് പോയി.

    പെട്ടെന്ന് 2 ഇഡ്‌ഡലിയും കട്ടൻ ചായയും കഴിച്ചു. കൃത്യം 7.30 ക്ക് ബസ് എത്തി. ഹുൻസൂരിൽ നിന്ന് നാഗർഹോളെ വനത്തിന്റെ തുടക്കം വരെ ഏകദേശം 20 കി.മി ദൂരമുണ്ട്. യാത്രയുടെ തുടക്കത്തിൽ ആകെ 3 – 4 പേരെ ബസിൽ ഉണ്ടായിരുന്നുള്ളു. ഞാൻ ഡ്രൈവറുടെ തൊട്ടു പിറകിലുള്ള സീറ്റിൽ മുന്നോട്ടേക്കു നന്നായി കാണുന്ന വിധത്തിൽ ഇരുന്നു. ലേഡീസ് സീറ്റ് ആയതിനാൽ ചെലപ്പോ എഴുന്നേൽക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. അങ്ങനെ വന്നാൽ മുൻപിൽ ഡോറിന്റെ അടുത്ത് നിൽക്കാം എന്ന് വിചാരിച്ചു.


    കാണാൻ നല്ല ചന്തമുള്ള ഒരു യുവതിയായിരുന്നു ബസിന്റെ കണ്ടക്ടർ. സ്ഥലങ്ങൾ കാണാൻ വേണ്ടിയാണു ഞാൻ മുന്പിലിരിക്കുന്നത് എന്നും വേണ്ടി വന്നാൽ എഴുന്നേൽക്കാം എന്നും ഞാൻ അവരോട് പറഞ്ഞു. തിരക്ക് ഉണ്ടാവില്ലെന്നും എഴുന്നേൽക്കേണ്ടി വരില്ലെന്നും അവരുടെ മറുപടി. അവരെ പരിചയപ്പെട്ടപ്പോൾ അവർ ഏതാനും മാസങ്ങളായി ഈ റൂട്ടിലെ ബസ് കണ്ടക്ടർ ആണെന്നും, ധാരാളം മൃഗങ്ങളെ അടുത്ത് കണ്ടിട്ടുണ്ടെന്നും പറഞ്ഞു. ശരിക്കും പേടിച്ച നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോൾ ശീലമായി എന്നും അവർ പറഞ്ഞു. ഹുൻസൂർ – നാഗർഹോളെ റൂട്ടിലുള്ള വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ ആണ് അവരുടെ വീട്. നല്ല ഉയരം ഉണ്ടായിരുന്ന ആ സ്ത്രീ ശരിക്കും വളരെ സുന്ദരിയായിരുന്നു.



    ഹുൻസൂർ നിന്നും നങ്ങ്യ വഴി നല്ലൂർ പാലാ എന്ന സ്ഥലത്തു എത്തി. അവിടുന്ന് ഇടത്തോട്ട് പോയാൽ HD കോട്ടെ, വലത്തോട്ട് പോയാൽ നാഗർഹോളെ (12 കിമി). ഈ സ്ഥലത്തു കുറച്ചു റിസോർട്ടുകൾ ഒക്കെ കണ്ടു. റോഡിലൂടെ കുറെ മയിലുകൾ നടക്കുന്നതും കാണാമായിരുന്നു. വഴിയിൽ നിന്നൊക്കെ കുറച്ചു ആദിവാസികൾ ബസിൽ കയറുന്നുണ്ടായിരുന്നു. മുൻപിൽ തന്നെ ഫോൺ കാമറ പിടിച്ച് ഒരുത്തൻ ഇരിക്കുന്നതിലെ കൗതുകം അവർ മറച്ചുവെച്ചില്ല. എനിക്ക് അങ്ങനെ നല്ല ഫോട്ടോസ് ഒന്നും കിട്ടിയില്ല എന്നത് വേറെ കാര്യം. ഒരു ബസിനു മാത്രം കടന്നു പോകാൻ വീതിയുള്ള റോഡിലൂടെ ഡ്രൈവർ പറപ്പിച്ചു വിടുകയാണ്.



    ഒപ്പമോ എതിരെയോ പോകാൻ മറ്റു വാഹനങ്ങൾ ഒന്നും തന്നെ ആ വഴിക്ക് ഇല്ല. കടകളും ഒന്നും കാര്യമായി കണ്ടില്ല. പോകെ പോകെ വഴിയുടെ വന്യതയും സൗന്ദര്യവും കൂടി കൂടി വന്നു. പതിയെ പതിയെ റോഡരികിൽ മാനുകളെ കണ്ടു തുടങ്ങി, ശരിക്കും വല്ല സമ്മേളനവും നടക്കുന്ന പോലെ. വീരനഹോസഹള്ളി ചെക്ക്പോസ്റ്റിനു മുൻപായി ഒരു തട്ടുകട കണ്ടു – ഹോട്ടൽ അജ്‌മീർ. വനത്തിനുള്ളിൽ കയറും മുൻപ് ഭക്ഷണം കഴിക്കണമെങ്കിൽ ഇത് പരിഗണിക്കാവുന്നതാണ്. ഇതേ സമയം ഒരു ജീപ്പ് ഓവർടേക്ക് ചെയ്തു മുൻപിൽ കയറി. ആദിവാസികളായിരുന്നു അതിൽ മുഴുവൻ. ജീപ്പിൽ വിറക് ശേഖരവും അരിച്ചാക്കുകളും വാഴക്കുലകളും ഉണ്ടായിരുന്നു.



    അല്പദൂരം പിന്നിട്ടപ്പോൾ മൂർക്കൽ എന്ന സ്ഥലത്തു എത്തി. അവിടെ ഒരു ഫോറസ്റ്റ് ഓഫീസ് പോലുള്ള കെട്ടിടം കണ്ടു. അവിടുന്ന് ഇടത്തോട്ട് ഇരുണ്ട ഘോരവനത്തിലേക്കെന്ന പോലെ തോന്നിക്കുന്ന ഒരു വഴി കണ്ടു. കണ്ടക്ടർ ചേച്ചിയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞതും അത് തന്നെ. അവിടുന്ന് കുറച്ചു സ്കൂൾ കുട്ടികൾ ബസിൽ കയറി. അന്നേരം വരെ ഒഴിഞ്ഞു കിടന്നിരുന്ന എന്റെ സീറ്റിൽ, അവിടുന്ന് കയറിയ ഒരാൾ വന്നു വിൻഡോ സൈഡിൽ ഇരുന്നു. അവിടെയും ഒരു മാൻകൂട്ടത്തെ കണ്ടു. വീരനഹോസഹള്ളിക്കു ശേഷം, മൂർക്കൽ ഒഴികെ ഉള്ള സ്ഥലങ്ങൾ ഒട്ടുമിക്കതും ഇരുണ്ട, യഥാർഥ വനത്തിന്റെ പ്രതീതി ഉളവാക്കുന്നതായിരുന്നു.



    റോഡരികിലെല്ലാം മാനുകളുടെ അയ്യരുകളി ആയിരുന്നു. വൈകാതെ കാട്ടുപോത്തുകളെയും റോഡിൽ നിന്നും അല്പം മാറി കണ്ടു. അകലത്തിൽ ആനകൾ നിൽക്കുന്നത് കണ്ടെങ്കിലും റോഡിൽ ഒന്നിനെയും കണ്ടില്ല. ഇടക്കൊക്കെ മുൻപിലായി നേരത്തെ പറഞ്ഞ ജീപ്പ് കാണാമായിരുന്നു. അല്പദൂരം കഴിഞ്ഞപ്പോൾ വലത്ത് വശത്തേക്ക് ഒരു റോഡ് കണ്ടു; കുറച്ചു ഇരുട്ട് പിടിച്ചതും കയറ്റം ഉള്ളതുമായ ആ കാട്ടുപാത കാർമാട് എന്ന സ്ഥലത്തേക്കാണെന്നു മനസ്സിലായി. നേരത്തെ പറഞ്ഞ ജീപ്പ് അങ്ങോട്ട് തിരിഞ്ഞു.



    നാഷണൽ പാർക്ക് എത്തുന്നതിനു മുൻപായി കുറച്ച് സ്കൂൾ കുട്ടികൾ ബസിൽ കയറി. കൂട്ടത്തിൽ ഏറ്റവും ചെറിയവൻ എൻറ്റടുത്ത് വന്നിരുന്നു. ഫോൺകാമറ കണ്ട ആശാൻ പിന്നെ വിട്ടില്ല. അവസാനം അവനു കുറെ ഫോട്ടോസൊക്കെ കാണിച്ചു കൊടുക്കേണ്ടി വന്നു, അവന്റെ കുറച്ചു ഫോട്ടോസും എടുത്തു. അത് കഴിഞ്ഞപ്പോൾ അടുത്ത ആവശ്യം എത്തി; ഫോണിൽ ഗെയിം കളിക്കണം. എന്റെ ഫോണിൽ ഗെയിം ഇല്ലെന്നു പറഞ്ഞു ഒരുവിധം ഊരി. അവന്റെ കയ്യിലുള്ള ബാഗ് കൊടുക്കാമോന്ന് ചോദിച്ച് കണ്ടക്ടർ ചേച്ചി അവനെ കളിയാക്കുന്നുണ്ടായിരുന്നു. ഇടക്ക് അവൻ ചേച്ചിയെ ഇടിക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുന്നത് കണ്ടു.



    അല്പദൂരം കഴിഞ്ഞു ഒരു ട്രെക്കിങ്ങ് ക്യാമ്പ് കണ്ടു. അവിടെയാണ് കുറെ നേരത്തിനു ശേഷം കുറച്ചു വാഹനങ്ങൾ കണ്ടത്. ബസ് കുറച്ചുനേരം അവിടെ നിർത്തി. അവിടെ ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. അവിടുന്ന് കുറച്ച മുന്നോട്ടു പോയാൽ പിന്നെ വാഹനങ്ങൾ നിർത്താനോ പുറത്തിറങ്ങാനോ പാടില്ല. ദൂരെ ആനക്കൂട്ടത്തെയും കാട്ടുപോത്തുകളെയും മാനുകളെയും ഒക്കെ കണ്ടു. കടുവകൾക്കു പേരുകേട്ട സ്ഥലമാണെങ്കിലും ഒന്നിനെയും കണ്ടില്ല. നാഷണൽ പാർക്ക് കഴിഞ്ഞു വളരെ കുറച്ചു ദൂരമേ കുട്ടക്ക് ഉള്ളു. യാത്ര തീരാറായതിന്റെ ഒരു വിഷമം തോന്നി.



    അങ്ങനേ പോയി ഒരു ഒൻപതര മണിയോടെ ബസ് കുട്ട സ്റ്റാൻഡിൽ എത്തി.കുട്ട കുടക് ജില്ലയിലുള്ള ഒരു അതിർത്തി ഗ്രാമമാണ്. ഒരു കുഞ്ഞു ബസ് സ്റ്റാൻഡും ഒരു സ്കൂളും കുറച്ചു കടകളും അവിടെ ആ കവലയിൽ കണ്ടു. ആ സ്കൂളിലേക്കുണ്ടായിരുന്ന പിള്ളേരെയാണ് ഞാൻ ബസിൽ കണ്ടത്. അവിടെന്നു തോൽപ്പെട്ടി വഴി കേരളത്തിൽ കടക്കാൻ 5 മിനിറ്റ് യാത്രയേ ഉള്ളു. ഞാൻ ബസ്റ്റാൻഡിന്റെ അടുത്തുള്ള കടയിൽ നിന്ന് ഒരു കട്ടൻചായയും സവാളവടയും കഴിച്ചു.



    കുട്ട ബസ്റ്റാന്റിൽ നിൽക്കുന്നവരോട് അന്വേഷിച്ചപ്പോൾ മാനന്തവാടിക്കുള്ള ബസ് അല്പം കഴിഞ്ഞേ ഉള്ളുവെന്ന് അറിയാൻ കഴിഞ്ഞു. ഞാൻ അവിടെയൊക്കെയൊന്ന് ചുറ്റിനടന്നു, കുറച്ചു ഫോട്ടോസൊക്കെ എടുത്തു. പെട്ടെന്നാണ് തിരുനെല്ലി എന്ന ആശയം തലയിൽ ഉദിച്ചത്. പെട്ടെന്ന് തന്നെ തിരുന്നെല്ലിക്ക് വല്ല ജീപ്പും ഉണ്ടോയെന്ന് അന്വേഷിച്ചു. ആ സമയത്ത് ജീപ്പൊന്നുമില്ലാന്നും തിരുന്നെല്ലി പോണമെങ്കിൽ മാനന്തവാടി ബസിൽ കയറി തന്നെ പോണമെന്നും അറിയാൻ കഴിഞ്ഞു. 10 മണിയോടെ മാനന്തവാടിക്കുള്ള കേരള സ്റ്റേറ്റ് ബസ് എത്തി. ഞാൻ അതിൽ കയറി തെറ്റ് റോഡിലേക്കുള്ള ടിക്കറ്റ് എടുത്തു – 18 രൂപ.



    ബസ് തോൽപ്പെട്ടി എത്തിയപ്പോൾ ഒരു excise ഉദ്യോഗസ്ഥൻ ബസിൽ കയറി ചിലരുടെ സഞ്ചികളൊക്കെ പരിശോധിക്കാൻ തുടങ്ങി. എന്റെ ബാക്ക്പാക്ക് ഗിയർബോക്സിന്റെ അരികിലായിരുന്നു. അതിനടുത്തെത്തിയ ഉദ്യോഗസ്ഥൻ അതാരുടേതാണെന്നു ചോദിച്ചപ്പോൾ ഞാൻ എണീറ്റ് ചെന്നു. ബാഗിൽ തുണികളാണെന്നും ബാംഗ്ലൂർ നിന്നും കൊച്ചിക്ക് പോകുകയാണെന്നും ഞാൻ അയാളോട് പറഞ്ഞു. അയാൾ വീണ്ടും ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ഞാൻ സ്ഥലങ്ങൾ കണ്ടു പതുക്കെ പോകാൻ വേണ്ടി ഇറങ്ങിയതാണെന്നു പറഞ്ഞു. ഒന്ന് ചിരിച്ചിട്ട് അയാൾ ഇറങ്ങിപ്പോയി. അല്പം കഴിഞ്ഞു ഒരു കൂട്ടം ബസിൽ കയറി. കൂട്ടുകുടുംബം ആണെന്ന് തോന്നുന്നു.



    കുറെ പെണ്ണുങ്ങളും പാത്രവും ഒച്ചയും ബഹളവും എല്ലാം കൂടി മുഴുവൻ ഓളമായി. ആരാണീ ബസിന്റെ ഉള്ളിൽ കൂളിംഗ് ഗ്ലാസ് ഇട്ടു ഇരിക്കുന്നത് എന്നൊരു കമന്റും കൂട്ടച്ചിരിയും കേട്ടു. അത് എന്നെ തന്നെ ഉദ്ദേശിച്ചാണെന്നു എനിക്ക് മനസ്സിലായി. പിന്നെയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത് കേട്ടു, ഞാൻ ഒന്നും കേൾക്കാത്ത മട്ടിൽ പുറത്തേക്ക് നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞു കണ്ടക്ടർ തെറ്റ് റോഡ് എന്ന് വിളിച്ചു പറഞ്ഞപ്പോ ഞാൻ എണീറ്റു. അപ്പോൾ ദേ കൂളിംഗ് ഗ്ലാസ് പോകുവാണല്ലോ എന്നൊക്കെ പറയുന്നത് കേട്ടു. ഞാനൊരു ഇളിഞ്ഞ ചിരിയും ചിരിച്ച് ബസിറങ്ങി.



    തെറ്റ്റോഡിലെത്തി ആദ്യം ചെയ്ത കാര്യം ഉണ്ണിയപ്പം കഴിക്കലാണ്. ഉള്ളത് പറയാലോ ഇത്രയും രുചിയുള്ള ഉണ്ണിയപ്പം വേറെ കഴിച്ചിട്ടില്ല. പണ്ടത്തെ അതേ രുചി ഇപ്പോഴും നിലനിൽക്കുന്നു, കൂടിയൊന്നേ സംശയം ഉള്ളു. ഈ ഉണ്ണിയപ്പക്കട വളരെ പ്രസിദ്ധമാണ്. ചൂട് ഉണ്ണിയപ്പങ്ങൾ ഇങ്ങനെ വലിയൊരു കുട്ടകത്തിൽ കൊണ്ട് വന്നിടും. ആവശ്യമുള്ളത് കഴിച്ചു അവിടൊക്കെ ചുറ്റി നടന്നു കണ്ടു, പോകുമ്പോ നമ്മൾ തന്നെ എണ്ണം പറഞ്ഞു കാശ് കൊടുത്താൽ മതി. ഒന്നിന് 6 രൂപയാണ് ഇപ്പോൾ. ഇരുന്നു കഴിക്കാൻ ബെഞ്ചുകളും സിമന്റ് കെട്ടും ഉണ്ട്. ഞാൻ സിമന്റ് കെട്ടിൽ, റോഡിലേക്ക് കാലും നീട്ടിയാണ് ഇരുന്നത്.



    ഒരു ഉണ്ണിയപ്പം കഴിച്ചോണ്ട് അവിടെയൊക്കെ ഒന്ന് ചുറ്റിനടക്കുകയും ചെയ്തു. അവിടുന്ന് ഒരു വയസ്സായ ഇക്കാക്കയെയും ഒരു സ്വാമിയെയും പരിചയപ്പെട്ടു, കുറച്ചു നേരം സംസാരിച്ചിരുന്നു. അവർ കുട്ടിക്കാലം മുതലേ സുഹൃത്തുക്കൾ ആയിരുന്നത്രേ. അവരുടെ അടുത്ത സുഹൃത്തായിരുന്നത്രെ ഉണ്ണിയപ്പക്കട തുടങ്ങിയ നായര് ചേട്ടൻ. ആ കടയിൽ ടോയ്ലറ്റ് സൗകര്യം ഒക്കെ ഇപ്പോളുണ്ട്. അടുത്തു തന്നെ ഒരു കരകൗശല വസ്തുക്കൾ വിൽക്കുന്ന കടയും ഉണ്ട്. 11 മണിയോടെ തിരുനെല്ലിക്കുള്ള ബസ്സെത്തി. ടിക്കറ്റ് ചാർജ് – 14 രൂപ. ഞാൻ ഏറ്റവും പിറകിലുള്ള സീറ്റിൽ ആയിരുന്നു.



    തിരുനെല്ലി പോകുന്ന വഴിക്ക് അപ്പപ്പാറ പരിസരത്ത് കനത്ത ആന ശല്യമാണെന്നു കണ്ടക്ടർ പറഞ്ഞു. ഒരു തകർന്ന ഓല മേഞ്ഞ കെട്ടിടം തെളിവായി നിന്നിരുന്നു. തിരുനെല്ലി എത്തുമ്പോഴേക്കും സാമാന്യം നല്ല മഴ ഉണ്ടായിരുന്നു. ബസ്സിറങ്ങി ക്ഷേത്രത്തിന്റെ വഴിയേ നടന്നു. നടയ്ക്കു മുൻപിൽ നിന്ന് കുറച്ചു നേരം കണ്ണടച്ചു നിന്നു. പിന്നെ പടികളിറങ്ങി പാപനാശിനി വഴിയിലേക്കു തിരിച്ചു. വലിയ വഴുക്കൊന്നുമില്ലായിരുന്നെങ്കിലും സൂക്ഷിച്ചാണു നടന്നത്. ഭാര്യാഭർത്താക്കന്മാരായും കുടുംബങ്ങളായും കുറെ പേരെ കണ്ടു.



    മഴ കനത്തു തുടങ്ങിയെങ്കിലും പതിയെ പാറകളൊക്കെ അള്ളിപ്പിടിച്ചു പാപനാശിനിയിലേക്ക് കയറി. അപ്പോൾ മാത്രം ബാക്ക്പാക്കിന്റെ ഭാരം ശരിക്കുമൊരു ഭാരമായി തോന്നി. വലിയ ബാഗും കൊണ്ട്, 4 കാലിൽ, കുടയൊന്നുമില്ലാതെ, പാറപുറത്തൂടെ നടക്കുന്ന എന്നെ നോക്കി ചിലരൊക്കെ ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ നല്ല ഭംഗിയായിട്ട് നനഞ്ഞു കുതിർന്നു. പാപനാശിനിയിലെ തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകി. പിന്നെ അവിടുന്ന് തിരിച്ചു നടന്നു ഗണ്ഡികാ ശിവ ക്ഷേത്രത്തിലും പോയി. തിരിച്ചു വരുന്ന വഴി പഞ്ചതീർത്ഥത്തിന്റെ അടുത്ത് കുറച്ചു നേരം ഇരുന്നു.



    ക്ഷേത്രത്തിനു സമീപത്തു നിന്ന് കുറച്ചു ചെമ്പക തൈലവും മുല്ലപ്പൂ തൈലവും വാങ്ങി. ബസ് സ്റ്റോപ്പിലെത്തിയപ്പോഴേക്കും ഒരു മാനന്തവാടി ബസ് കണ്ടു. അതിൽ കയറി ബാക്ക്പാക്ക് അതിൽ വെച്ചു. പുറത്തിറങ്ങി ഒരു കട്ടൻ ചായ കൂടെ കുടിച്ചു. ഒരു 45 മിനിട്ട് യാത്രയിൽ ബസ് മാനന്തവാടി എത്തി. അപ്പോഴേക്കും വിശന്നിട്ട് ഒരു വഴി ആയിരുന്നു. ബിരിയാണി ഒഴികെ മറ്റൊന്നിനും എന്നെ തൃപ്തിപ്പെടുത്താൻ പറ്റില്ല എന്ന് ഉറപ്പായിരുന്നതിനാൽ, നല്ലൊരു ചിക്കൻ ബിരിയാണി തന്നെയങ്ങു കഴിച്ചു. അവിടത്തെ സോഫയിൽ ഇരുന്നു കുറച്ചു നേരം ഞാൻ മയങ്ങി പോയി. എഴുന്നേറ്റപ്പോഴേക്കും ആർത്തലച്ചു പെയ്യുന്ന മഴ. മഴ ഒന്നു കുറയുന്ന വരെ കടകളിലൊക്കെ കയറിനിന്നു സമയം കളഞ്ഞു. പിന്നെയും ഇറങ്ങി നടന്നു.



    കോഴിക്കോട്ടേക്ക് ബസ് കയറിയാലോ എന്ന ചിന്തയിൽ നിൽക്കുമ്പോൾ ആണ് പെരിക്കല്ലൂരോ പാടിച്ചിറയോ പോയാലോന്ന് മറ്റൊരു ചിന്ത വന്നത്. പാതിരി കാട് വഴി ഒരു റൂട്ടും കണ്ടു. വൈകുന്നേരം ആവുന്നേയുള്ളു. ഇത്ര നേരത്തെ കോഴിക്കോട്ടേക്ക് പോയിട്ട് വലിയ വിശേഷം ഒന്നുല്ല. പിന്നെ ഒന്നും ആലോചിച്ചില്ല പുൽപ്പള്ളിക്ക് ബസ് കയറി. പാതിരി വഴിയുള്ള യാത്ര അതിമനോഹരമായിരുന്നു. ഏകദേശം ഒരു മണിക്കൂറിലധികമെടുത്തു പുൽപ്പള്ളി എത്താൻ. പുൽപ്പള്ളി എത്തിയ ഉടനെ സീതാമൗണ്ട് എന്ന സ്ഥലത്തേക്ക് പോകുന്ന ബസ് കണ്ടു. പേര് കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു, ഓടി ബസിൽ കയറി. കയറുമ്പോൾ തന്നെ കണ്ടക്ടർ പറഞ്ഞു, തിരിച്ചു പുൽപ്പള്ളിക്ക് വരാനാണെങ്കിൽ ആ ബസിൽ തന്നെ വരേണ്ടി വരുമെന്ന്. എന്തായാലും വഴിയൊക്കെ ഒന്ന് കാണാമെന്നു വെച്ച് ബസിൽ കയറി.



    ആ റൂട്ടിൽ മുള്ളൻകൊല്ലി വരെ മുൻപൊരിക്കൽ പോയിട്ടുണ്ട്; നല്ല ഭംഗിയുള്ള പാതയാണ്. അവിടെ ശിശുമല എന്ന സ്ഥലത്ത് കുന്നിന്റെ മുകളിൽ ഒരു പള്ളിയുമുണ്ട്. അങ്ങനെ മുള്ളൻകൊല്ലി – പാടിച്ചിറ വഴി സീതാമൗണ്ട് എത്തി. ശരിക്കും വയനാടിന്റെ ഗ്രാമീണത്തനിമ ആസ്വദിക്കാം ആ യാത്രയിൽ. സീതാമൗണ്ടിൽ എത്തിയപ്പോൾ കണ്ടക്ടർ പറഞ്ഞു, 5 – 10 മിനിട്ടുകൾക്കുള്ളിൽ ബസ് തിരിച്ചു പോകുമെന്ന്, അല്ലെങ്കിൽ പിന്നെ പാടിച്ചിറ വരെ ഓട്ടോയിൽ പോയാൽ, അവിടുന്ന് ബസ് കിട്ടുമെന്ന്. ഞാനൊന്നു നടന്നിട്ട് തിരിച്ചുവരാമെന്നു പറഞ്ഞു ബസിറങ്ങി. സീതാമൗണ്ട് കർണാടകയോട് ചേർന്ന് നിൽക്കുന്ന സ്ഥലമാണ്. കവലയിൽ ഒന്ന് ചുറ്റിക്കറങ്ങി നടന്നു, തിരിച്ചു ബസിൽ കയറി.



    തിരിച്ചു പുൽപ്പള്ളി എത്തി ബസിറങ്ങിയപ്പോൾ ദേ കിടക്കുന്നു കോട്ടയത്തേക്കുള്ള സൂപ്പർ ഡീലക്സ് ബസ്. പെരിക്കല്ലൂരിൽ നിന്ന് വന്നു പുല്പള്ളിയിൽ നിർത്തിയിട്ടേക്കുന്ന ബസ്സാണ്. ടിക്കറ്റ് ഉണ്ടോന്നു ചോദിച്ചപ്പോ ഇഷ്ടം പോലെ ഉണ്ടെന്നു പറഞ്ഞു.ഒരു വിന്ഡോ സീറ്റിൽ കയറി ബാഗ് വെച്ചിട്ട് പുറത്തിറങ്ങി വെള്ളവും, ഒരു ചോക്കലേറ്റും, കപ്പലണ്ടിയും വാങ്ങി. പുൽപ്പള്ളി യിൽ നിന്ന് സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് വഴിയാണ് ബസ്. പുൽപ്പള്ളി – ബത്തേരി റൂട്ട് മാരകമാണ്‌. പ്രത്യേകിച്ചും ബത്തേരി എത്താറാകുമ്പോ ഉള്ള കുപ്പാടി (ഒരു തടികൂപ്പ് ഉണ്ടിവിടെ) എന്ന സ്ഥലവും പരിസരവും. അങ്ങനെ വിന്ഡോ സീറ്റിലിരുന്നു, നേരിയ ചാറ്റൽമഴയൊക്കെ കണ്ടു, തണുപ്പൊക്കെ കൊണ്ട് രാത്രിയോടെ കോഴിക്കോടെത്തി. അവിടുന്ന് ചില സുഹൃത്തുക്കളെയൊക്കെ മുഖം കാണിച്ചു അർദ്ധരാത്രിക്കു കൊച്ചിക്കും ബസ് കയറി.



    ഈ യാത്ര പോയപ്പോൾ കണ്ടതും, മുൻപൊരിക്കൽ കണ്ടതും, കേട്ടറിഞ്ഞതുമായ ചില സ്ഥലങ്ങൾ റെക്കമൻഡ് ചെയ്യുന്നു: കുട്ട പരിസരത്ത് – കുട്ട, ഇരുപ്പു വെള്ളച്ചാട്ടം, തോൽപ്പെട്ടി, മാനന്തവാടി പരിസരത്ത് – കാട്ടിക്കുളം, അപ്പപ്പാറ, തിരുന്നെല്ലി, ബാവലി, പുൽപ്പള്ളി പരിസരത്ത് – മുള്ളൻകൊല്ലി, ശിശുമല, സീതാമൗണ്ട്, ബത്തേരി പരിസരത്ത് – കുപ്പാടി, പിന്നെ ദേവർഷോല (ബത്തേരി – ഗുഡല്ലൂർ റോഡ്).
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346