SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • എല്ലാം തകരുന്നു, ചൈനയ്ക്ക് വേണ്ടാത്ത യുദ്ധവിമാനം പാക്കിസ്ഥാനു തലവേദന!

    ജെഎഫ്–17 യുദ്ധവിമാനങ്ങള്‍

    അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ചൈനയും പാക്കിസ്താനും സംയുക്തമായി നിര്‍മ്മിച്ച ജെഎഫ്–17 യുദ്ധവിമാനങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും തലവേദനയാകുന്നു. കളിപ്പാട്ടം തകർന്നു വീഴുന്നതു പോലെയുള്ള ചൈനീസ് വിമാനങ്ങൾ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പാക്ക് വ്യോമസേന തന്നെ ആരോപിച്ചിരുന്നു. നാലാം തലമുറയില്‍പെട്ട യുദ്ധവിമാനം നിർമിക്കുകയെന്ന ചൈനയുടേയും പാക്കിസ്ഥാന്റേയും സംയുക്ത ശ്രമമാണ് ജെഎഫ് 17ന്റെ പിറവിക്ക് കാരണമായത്. എന്നാല്‍ ഇരുരാജ്യങ്ങളുടേയും പ്രതീക്ഷക്കനുസരിച്ചുള്ള യുദ്ധവിമാനമാകാന്‍ ജെഎഫ് 17ന് സാധിച്ചില്ലെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    എക്കാലത്തേയും പാക്കിസ്ഥാന്റെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ചൈന. അമ്പതുകളുടെ തുടക്കത്തില്‍ കമ്മ്യൂണിസത്തിനു എതിരായെന്ന പേരില്‍ അമേരിക്കയുമായി പാക്കിസ്ഥാന്‍ അടുത്തിരുന്നു. എന്നാല്‍ എഴുപതുകളുടെ തുടക്കം മുതല്‍ ചൈനയുമായുള്ള പാക്കിസ്ഥാന്റെ ബന്ധം ദൃഡമായി മാറി. ഇന്ത്യയുമായുള്ള ബന്ധം വഷളായതോടെ ശത്രുവിന്റെ ശത്രു മിത്രമെന്ന മന്ത്രമാണ് പാക്കിസ്ഥാനെ ചൈനയുടെ അടുത്ത അനുയായിയാക്കി മാറ്റിയത്. ചൈനയാകട്ടെ ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള ബന്ധത്തെ പ്രതിരോധിക്കാനുള്ള തന്ത്രമായാണ് പാക്കിസ്ഥാനുമായുള്ള ബന്ധത്തെ കാണുന്നത്.

    പാക്കിസ്ഥാന്‍ ചൈനീസ് സംയുക്ത സംരംഭമായ ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ രൂപത്തിലും ഭാവത്തിലും വലിയ തോതില്‍ റഷ്യന്‍ യുദ്ധവിമാനമായ എസ്‌യു 27ല്‍ നിന്നും കടം കൊണ്ടിട്ടുള്ളവയാണ്. എന്നാല്‍ പ്രഹര ശേഷിയുടെ കാര്യത്തില്‍ റഷ്യന്‍ യുദ്ധവിമാനത്തിന്റെ അടുത്തെത്തില്ലെന്നതാണ് പ്രധാന പോരായ്മ. തണ്ടര്‍ എന്ന് വിളിപ്പേരുള്ള ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ഭാഗമാണെങ്കിലും ചൈനീസ് സൈന്യം ഇവ വാങ്ങാന്‍ തയ്യാറായിട്ടില്ല.

    അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ ഇരട്ട നയം നടപ്പാക്കുന്നുവെന്ന സംശയത്തില്‍ അമേരിക്കയുമായുള്ള ബന്ധം ഉലഞ്ഞിരുന്നു. ഇതോടെ എഫ്–16 യുദ്ധവിമാനങ്ങളുടെ കൈമാറ്റം അമേരിക്ക തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ജെഎഫ്–17 യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതേ ശ്രേണിയില്‍ പെട്ട യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴുള്ള ജെഎഫ് 17ന്റെ പോരായ്മകളാണ് പാക്കിസ്ഥാനെ കുഴയ്ക്കുന്നത്.

    28 മില്യണ്‍ ഡോളറാണ് ജെഎഫ് 17ന് കണക്കാക്കുന്ന വില. ഇത് എഫ് 16നെ അപേക്ഷിച്ച് പകുതിയേ വരൂ എങ്കിലും പ്രകടനത്തിന്റെയും ശേഷിയുടേയും കാര്യത്തില്‍ ജെഎഫ് 17 ഏറെ പിന്നിലാണ്. ഒരേസമയം രണ്ട് ലക്ഷ്യങ്ങളിലേക്ക് ചുരുങ്ങുന്ന സംഹാര ശേഷിയും ആധുനികമല്ലാത്ത റഡാറും ജെഎഫ് 17ന്റെ ന്യൂനതയാണ്. 
  • ബ്രിട്ടനിൽ വിദേശ വിദ്യാർഥികൾക്കു പ്രവേശനം മികച്ച കോഴ്സിനു മാത്രം, വിദേശ റിക്രൂട്ട്മെന്റിനും നിയന്ത്രണം


    ലണ്ടൻ∙ കുടിയേറ്റം മാത്രം ലക്ഷ്യമിട്ടു സാധാരണവും നിലവാരമില്ലാത്തതുമായ കോഴ്സുകളിൽ പ്രവേശനം തേടുന്ന വിദേശ വിദ്യാർഥികൾക്കു കർശന നിയന്ത്രണമേർപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ ഒരുങ്ങുന്നു. അവിദഗ്ധ തൊഴിലാളികളെ വിദേശത്തുനിന്നും റിക്രൂട്ട് ചെയ്യുന്നതിനും വിലക്കേർപ്പെടുത്തും. പകരം ബ്രിട്ടീഷുകാർക്കു കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു നൽകാൻ കമ്പനികൾ ശ്രമിക്കണമെന്നും സർക്കാർ നിർദേശിക്കും. ബർമിങ്ഹാമിൽ നടക്കുന്ന കൺസർവേറ്റീവ് പാർട്ടിയുടെ വാർഷിക പൊതുയോഗത്തിലാണു കുടിയേറ്റത്തിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിന്നതിനുള്ള പുതിയ നടപടികളും നിർദേശങ്ങളും ആഭ്യന്തര സെക്രട്ടറി അംബർ റുഡ് പ്രഖ്യാപിച്ചത്.

    ബ്രിട്ടനിലെ അപൂർവം ചില തൊഴിൽ മേഖലകളിൽ നിലവിലുള്ള പ്രഫഷണലുകളുടെയും വിദഗ്ധ തൊഴിലാളുകളുടെയും ഒഴിവ് നികത്തുന്നതിനു മാത്രമാകണം വിദേശ റിക്രൂട്ട്മെന്റ് തൊഴിൽ മേഖലയിലെ ഈ വിടവു നികത്താൻ ഉതകുന്നവരാണു തിരഞ്ഞെടുക്കപ്പെടുന്നതെന്നു കമ്പനികൾ ഉറപ്പുവരുത്തണം. ബ്രിട്ടീഷുകാർക്കു ചെയ്യാവുന്ന ജോലികൾ വിദേശികൾക്കു ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകരുത്. സർക്കാർ നിർദേശിക്കുന്ന നിയന്ത്രണ നടപടികൾ പേരിനു മാത്രം പൂർത്തിയാക്കി വിദേശ റിക്രൂട്ട്മെന്റിനായി പോകരുതെന്നും ഇവിടെയുള്ളവർക്കു തന്നെ പരിശീലനം നൽകി ജോലി ലഭ്യത ഉറപ്പുവരുത്താൻ കമ്പനികൾ ശ്രമിക്കണമെന്നും ഹോം സെക്രട്ടറി നിർദേശിച്ചു.

    നിലവാരമില്ലാത്ത സർവകലാശാലകൾ പലതും ഇപ്പോൾ ഏതു വിദ്യാർഥിക്കും എന്തെങ്കിലും കോഴ്സിനുചേർന്ന് ഇവിടെവന്നു പഠിക്കാവുന്ന സാഹചര്യമാണു സൃഷ്ടിക്കുന്നത്. പഠനത്തിനുശേഷം ഇവിടെ ജോലി ചെയ്യാമെന്ന പ്രതീക്ഷയാണു കുട്ടികളെ ഇങ്ങനെ വരാൻ പ്രേരിപ്പിക്കുന്നത്. കോഴ്സുകളുടെയും സ്ഥാപനങ്ങളുടെയും നിലവാരം ഉറപ്പുവരുത്തിയാകും ഭാവിയിൽ സ്റ്റുഡന്റ് വീസകൾക്ക് അനുമതി നൽകുക.

    ഫ്രാൻസിലെ അതിർത്തി തുറമുഖ നഗരമായ കാലെയിലെ അഭയാർഥി ക്യാംപിൽ ബ്രിട്ടനിലേക്കു പ്രവേശനം കാത്തു കഴിയുന്ന അനാഥകുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ സർക്കാരിനു നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവർ വ്യക്തമാക്കി. ബ്രിട്ടനിൽ ബന്ധുക്കളോ മാതാപിതാക്കളോ ഉള്ള നാനൂറോളം കുഞ്ഞുങ്ങളാണു കാലെയിലെ ക്യാംപിൽ അലഞ്ഞുതിരിയുന്നത്.

    ഡിസംബർ മുതൽ അനധികൃത കുടിയേറ്റക്കാർക്കു വീടു വാടകയ്ക്കു നൽകുന്നതും ജോലി നൽകുന്നതും ജയിൽശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കും.

    ടാക്സി ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഇനിമുതൽ എമിഗ്രേഷൻ പരിശോധനകൾ കൂടി പൂർത്തിയാക്കേണ്ടിവരും. അനധികൃത കുടിയേറ്റക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ജോലിയാണു ടാക്സി സർവീസ്.

    അനധികൃത കുടിയേറ്റക്കാർക്കു ബാങ്കിങ് സേവനങ്ങൾ നൽകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അടുത്ത വർഷം മുതൽ ബാങ്കുകൾ പതിവായ പരിശോധനകൾ ആരംഭിക്കണമെന്നും ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു.

    ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന നിയമ വിദഗ്ധരെയും അക്കൗണ്ടന്റുമാരെയും ലക്ഷ്യമിട്ടുള്ള നിയമഭേദഗതിയും സർക്കാർ പരിഗണനയിലുണ്ട്. അനധികൃത കുടിയേറ്റക്കാർക്കു ഹൗസിങ് ആനുകൂല്യങ്ങളും മറ്റും നൽകുന്നതു തടയാൻ പ്രാദേശിക ഭരണകൂടങ്ങൾക്കു നിർദേശം നൽകുമെന്നും അനധികൃത കുടിയേറ്റ നിയന്ത്രണത്തിനുള്ള മാർഗങ്ങൾ വിവരിച്ചുകൊണ്ടു മന്ത്രി പറഞ്ഞു.

  • ഐഎസ് സംഘം കനകമലയിൽ നടത്തിയതു മൂന്നാമത്തെ യോഗം

    ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ കണ്ണൂരിലെ കനകമലയിൽ അറസ്റ്റിലായ പ്രതികൾ
    രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ കണ്ണൂരിലെ കനകമലയിൽ അറസ്റ്റിലായ പ്രതികൾ നടത്തിയതു മൂന്നാമത്തെ യോഗമെന്നു വിവരം. നേരത്തേ രണ്ടു യോഗങ്ങൾ ചേർന്നത് കേരളത്തിനു പുറത്താണ്. ഇതിന്റെ വിവരങ്ങൾ എൻഐഎയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചുവരികയാണ്. ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽനിന്ന് ഈ ഗ്രൂപ്പുമായി ബന്ധം സ്ഥാപിച്ചവരുമുണ്ട്. കനകമലയിൽ പിടിയിലായ മലപ്പുറം സ്വദേശി പി.സഫ്‌വാൻ 2007ലെ കോട്ടയ്ക്കൽ പൊലീസ് സ്‌റ്റേഷൻ ആക്രമണക്കേസിൽ 11ാം പ്രതിയാണ്.

    താനൂർ സ്വദേശി ലക്ഷ്മണൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടർന്നായിരുന്നു ആക്രമണം. പിടിയിലായ മൻസൂദിന്റെ വ്യാജൻ എന്നു കരുതുന്ന സമീർ അലിയുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടിൽ പോസ്റ്റുകൾ ഇന്നലെ വീണ്ടും പ്രത്യക്ഷപ്പെട്ടു. പോരാട്ടം തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നു വ്യക്തമാക്കുന്ന പോസ്റ്റിൽ മതപ്രബോധനങ്ങളും ഖിലാഫ മലയാളത്തിന്റെ പേജും കാണാം. തിരുനെൽവേലിയിൽ പിടിയിലായ സുബ്ഹാനിയുടെ മൊബൈൽ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഫോൺ തകരാറിലായതിനെ തുടർന്നു നന്നാക്കാനായി ഇയാൾ തൊടുപുഴയിലുള്ള ബന്ധുവിനു നൽകിയിരുന്നു. ഇത് എൻഐഎ ഉദ്യോഗസ്ഥർ കണ്ടെടുത്തു. സുബ്ഹാനിയുടെ തൊടുപുഴയിലെ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി. തമിഴ്നാട്ടുകാരാണു സുബ്ഹാനിയുടെ മാതാപിതാക്കൾ.

    ഇതേസമയം, അറസ്റ്റിലായവരിൽനിന്നു പിടിച്ചെടുത്ത 12 ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധനയ്ക്ക് അയച്ചതായി കൊച്ചി റിപ്പോർട്ടിൽ പറയുന്നു. സി ഡാക്കിലെ സൈബർ ഫൊറൻസിക് വിദഗ്ധർ രണ്ടു ദിവസം കൊണ്ടു പരിശോധന പൂർത്തിയാക്കും. രഹസ്യവിവരങ്ങൾ കൈമാറാനുള്ള മൊബൈൽ ആപ്പുകൾ ഉപയോഗിച്ചതിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ. സമൂഹമാധ്യമങ്ങളിൽ പ്രതികൾ പ്രചരിപ്പിച്ച ദേശവിരുദ്ധ പോസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ 12 ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്ത 10 പ്രതികളെയാണ് എൻഐഎ കണ്ടെത്താൻ ശ്രമിക്കുന്നത്.

    കോടതിയിൽ ഹാജരാക്കിയ ആറു പേർക്കു പുറമെ എത്രപേരെ തിരിച്ചറിഞ്ഞതായി അന്വേഷകർ വെളിപ്പെടുത്തിയിട്ടില്ല. ഇവർ സ്ഫോടനം നടത്താൻ പദ്ധതിയിട്ട സ്ഥലങ്ങൾ നിരീക്ഷണത്തിലാണ്. കൊല്ലം സിവിൽ സ്റ്റേഷനിൽ അടക്കം സമീപകാലത്തുണ്ടായ രണ്ടു സ്ഫോടനങ്ങളുടെ രാസപരിശോധനാ ഫലങ്ങളും എൻഐഎ പരിശോധിക്കും. കൊല്ലം സ്ഫോടനത്തിൽ പ്രതികൾക്കുള്ള പങ്ക് സംശയിക്കുന്നുണ്ട്. പ്രതികൾ അക്രമിക്കാൻ ലക്ഷ്യമിട്ട രണ്ടു ഹൈക്കോടതി ജഡ്ജിമാർ, രണ്ടു രാഷ്ട്രീയ നേതാക്കൾ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇവരെ എങ്ങനെ എവിടെ വച്ചാണ് ആക്രമിക്കാൻ പദ്ധതിയിട്ടതെന്ന വിവരം പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. രണ്ടു പ്രതികളെ കൂടി ഇന്നു കോടതിയിൽ ഹാ‍ജരാക്കും.

  • മിന്നലാക്രമണം: ദൃശ്യങ്ങൾ പുറത്തുവിടുന്നതിനു സൈന്യത്തിന്റെ പച്ചക്കൊടി

    പാക്ക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങൾ മിന്നലാക്രമണത്തിൽ തകർത്ത നടപടിയുടെ വിഡിയോ പുറത്തുവിടുന്നതിനു സൈന്യത്തിന്റെ പച്ചക്കൊടി. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫിസാണ്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അനൗദ്യോഗികമായി ഇക്കാര്യങ്ങൾ സംസാരിച്ചെന്നു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മിന്നലാക്രമണം നടന്നെന്ന റിപ്പോർട്ടിനെതിരെ പ്രതിപക്ഷ കക്ഷികളുടേതുൾപ്പെടെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണു വിഡിയോ പുറത്തുവിടുന്നതിൽ തങ്ങൾക്കു കുഴപ്പമില്ലെന്നു സൈന്യം അറിയിച്ചത്.

    ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന വാദം പാക്കിസ്ഥാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത്തരത്തിൽ രാജ്യാന്തരതലത്തിൽ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. ഇത് അവസാനിക്കണമെങ്കിൽ ആക്രമണം നടത്തിയതിനു തെളിവ് സർക്കാർ പുറത്തുവിടണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ആവശ്യപ്പെട്ടിരുന്നു.

    ഉറിയിലെ സൈനിക കേന്ദ്രത്തിൽ പാക്ക് പിന്തുണയോടെ സെപ്റ്റംബർ 18ന് ഭീകരർ നടത്തിയ ആക്രമണത്തിനു പത്തു ദിവസങ്ങൾക്കുശേഷം ഇന്ത്യ നൽകിയ മറുപടിയായിരുന്നു നിയന്ത്രണരേഖ മറികടന്നുള്ള മിന്നലാക്രമണം. സൈന്യം നടത്തിയ ഈ നടപടിക്ക് രാജ്യമെങ്ങും പ്രശംസ ലഭിച്ചിരുന്നു. 
  • പാക്ക് പ്രകോപനം തുടരുന്നു; അതിർത്തിയിൽ വെടിവയ്പും മോർട്ടാർ ആക്രമണവും


    അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാക്ക് സൈന്യം. നൗഷേറ സെക്ടറിലെ സേനാ പോസ്റ്റുകൾക്കുനേരെ മോർട്ടാർ ഷെല്ലാക്രമണവും വെടിവയ്പും നടത്തി. ഇന്നു പുലർച്ചെയായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. സേനയുടെ ഭാഗത്തുനിന്നുണ്ടായ തിരിച്ചടിയെത്തുടർന്ന് പാക്ക് സൈന്യം പിൻവാങ്ങിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

    നിയന്ത്രണരേഖയിൽ ഇന്നലെ പാക്കിസ്ഥാൻ നാലുവട്ടം വെടിനിർത്തൽ ലംഘിച്ചിരുന്നു. പൂഞ്ച് ജില്ലയിലെ സേനാ പോസ്റ്റുകൾക്കും ജനവാസകേന്ദ്രങ്ങൾക്കും നേരെ മോർട്ടാർ ബോംബുകളും തോക്കുകളും ഉപയോഗിച്ചു കനത്ത ആക്രമണമാണു പാക്ക് പട്ടാളം നടത്തിയത്. ഇന്ത്യൻ സേനയും പ്രത്യാക്രമണം നടത്തി. പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സേന കമാൻഡോ ആക്രമണം നടത്തിയതിനു ശേഷം വിവിധ ദിവസങ്ങളിലായി 10 വട്ടമാണു പാക്ക് സേന വെടിനിർത്തൽ ലംഘിച്ചത്.

    നിയന്ത്രണരേഖയിൽ ഇന്ത്യ–പാക്ക് സംഘർഷം കുറയ്ക്കാൻ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്കിസ്ഥാന്റെ നസീർ ജാൻജുവയും തമ്മിൽ ഫോൺ വഴി നടത്തിയ സംഭാഷണത്തിൽ ധാരണയായിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനമുണ്ടായത്. 
  • ഡല്‍ഹി ആരോഗ്യമന്ത്രി 25,000 രൂപ പിഴയടക്കണമെന്ന് സുപ്രീം കോടതി

    സുപ്രീം കോടതി

    ഉത്തരവ് അനുസരിക്കാത്ത ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ 25,000 രൂപ പിഴയടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. കോടതി ആവശ്യപ്പെട്ട സമയത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് പിഴ.
    ഡല്‍ഹിയില്‍ പടര്‍ന്ന് പിടിച്ച ചിക്കന്‍ ഗുനിയയും ഡങ്കിപ്പനിയും തടയാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് സത്യേന്ദ്ര ജയിന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി ജയിനിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പട്ടിക നല്‍കാതിരുന്നതാണ് സുപ്രീം കോടതിയെ പ്രകോപിപ്പിച്ചത്.

    ജനങ്ങളിവിടെ മരിക്കുകയാണ്. വിവരം ലഭ്യമാക്കാന്‍ നിങ്ങള്‍ക്ക് 24 മണിക്കൂര്‍ പോലും വേണ്ട. കോടതി ചൂണ്ടിക്കാട്ടി.
    രോഗപ്രതിരോധത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ ലഫ്.ഗവര്‍ണര്‍ക്ക് ഫയല്‍ അയക്കാനാണ് ശ്രമിക്കുന്നതെന്ന് സത്യേന്ദ്ര ജയിന്‍ സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഈ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ മുദ്രവെക്കാത്ത കവറില്‍ സമര്‍പ്പിക്കാന്‍ കോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
    മന്ത്രി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നിങ്ങളെ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ ആരാണെന്ന് വെളിപ്പെടുത്തണം. ഡല്‍ഹിയിലെ ജനങ്ങള്‍ ചിക്കന്‍ ഗുനിയയും ഡങ്കിയും മൂലം മരിക്കുകയാണ്. ജനങ്ങളോട് അത്തരത്തില്‍ പെരുമാറാനാകില്ല. കോടതി വ്യക്തമാക്കി.
    ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്നതില്‍ കേന്ദ്രവും ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. തങ്ങള്‍ക്ക് അധികാരമില്ലെന്നും അധികാരം ആസ്വദിക്കുന്ന പ്രധാനമന്ത്രിയും ലഫ്. ഗവര്‍ണറും മറുപടി പറയട്ടെ എന്നും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346