SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 05:30 PM In NECK Kuwait AB#3 Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ഓർമ്മയാകുന്ന ഒരു വർഷം കൂടി.

    Post by: Simon Palatty John.
    അങ്ങനെ ഒരു വർഷം കൂടി നമ്മളെ കടന്നുപോകുകയാണ് ഇനി കുറച്ചു ദിവസം കൂടി അത് കഴിയുമ്പോൾ ഒരു പുതിയ വർഷം. എല്ലാ വർഷം നമ്മളെ കടന്നു മാറിയതുപോലെ അങ്ങനെ 2018 യാത്ര പറയാൻ സമയമായികഴിഞ്ഞിരിക്കുന്നു. ഈ വർഷത്തിന്റെ എല്ലാ അവസാന ദിവസത്തിൽ കൂടി അന്ന് നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നത് . നമ്മളെ വിട്ടു പോകുന്ന ഈ സമയങ്ങൾ നമുക്ക് ഒരിക്കൽപോലും നമുക്ക് അത് തിരിച്ചു കിട്ടാൻ പോകുന്നത് ഇല്ല. അങ്ങനെ വാസന നാളുകളിൽ കൂടിപോകാൻ എന്ത് രസംഅന്ന്. ഇനി ഒരിക്കലും തിരിച്ചുവരാത്ത നിമിഷങ്ങൾ അന്ന് എന്ന് അറിയുമ്പോൾ ഉള്ളിൽ ചെറിയ ഒരു വേദനകൾ ഉണ്ട് എങ്കിലും പുതിയ വർഷത്തെ സ്വികരിക്കാൻ നിൽക്കുകയാണ്. 2018  ഉണ്ടായിരുന്ന വിഷമങ്ങൾ ഒകെ മാറ്റി പുതിയ ഒരു തുടക്കത്തിന് ഒരുങ്ങുകയാണ് . ഉണ്ടായിരുന്ന വേദനകൾ എല്ലാം മനസ്സിൽ ഒരു വശത്തുഇരിക്കുന്നു. എന്നാൽ 2018 ഈ വർഷം എനിക്ക് ഗുണങ്ങളും ദോഷകകും ഉണ്ട്.




    എന്റെ ജീവിതത്തിൽ 2018 , എന്ന ഒരു വർഷം അത്ര ഒരു നല്ലതുഒന്നും അല്ല എന്റ്റെ ജീവിതത്തിൽ വിഷമങ്ങൾ എനിക്ക് സമ്മാനിച്ച ഒരു വർഷം കൂടി അങ്ങനെ കടന്നു പോകുകയാണ്. ഈ നാളുകൾ ഒകെ ഇനി വെറും ഒരു ഓർമ്മകൾ മാത്രമായി മാറുകയാണ്. ഇനി തിരിച്ചു ഇതിൽ കൂടി ഒന്ന് പോകണം എന്ന് വെച്ചാൽ ഒരിക്കലും സമയവും കാലവും അതിനു സമ്മതിക്കില്ല. കാരണം വേറെ ഒന്നും അല്ല ഒരിക്കൽ കഴിഞ്ഞു പോയ കാലവും സമയവും ഇനി ജീവിതത്തിൽ ഒരിക്കൽ മാത്രമേ കിട്ടു. അതിൽ കൂടി പോകാൻ ഒരു വഴി മാത്രം ഉള്ള അത് പഴയഓർമകളിലൂടെ ഒരു യാത്ര മാത്രം ആക്കും അത് ഒകെ. എന്റെ ജീവിതത്തിൽ നിന്ന് അകന്നു പോയതും വിഷമങ്ങൾ സമ്മാനിച്ചു അന്ന് ഈ വർഷം കടന്നു പുതുവർഷത്തെ നോക്കി കുതിച്ചു പോയികൊണ്ടു ഇരിക്കുന്നത്. ഈ വർഷത്തിന്റെ തുടകകാലത്തു ഞാൻ ഒരു തീരുമാനവും എടുത്തു അല്ല കേറിയത് അതുകൊണ്ടു തന്നെ അതിന്റെ ഒരു വിഷമവും എനിക്ക് ഇല്ല എന്നാൽ ഈ വർഷത്തിൽ അന്ന് ഞാൻ ഏറ്റവും കൊടുത്താൽ കിലോമീറ്ററുകൾ സഞ്ചരിച്ച വർഷം എന്ന് ഉള്ളത് മാത്രം അന്ന് എന്റെ ജീവിതത്തിൽ ഉള്ളത് ഈ അവസാന കാലത്തു എന്നെ തളർത്തിയ നിമിഴങ്ങളും അന്ന് വലിയ സന്തോഷങ്ങൾ ഒന്നും എനിക്ക് ഇല്ല എല്ലാം നഷ്ട്ടപെട്ടവൻ ആയി അന്ന് ഞാൻ പുതുവർഷത്തിൽ കയറുന്നതു. ആ ഓർമ്മകൾ മായാത്ത മുറിവ് പോലെ എന്നും എന്റെ ഹൃദയത്തിൽ കണ്ണും ആരും കാണാതെ ഞാൻ മാത്രം കണ്ണുംകയും വേദനിക്കുകയും ചെയുന്ന ആ നിമിഴങ്ങൾ. എല്ലാ ഓർമകളും ഒരിക്കലും അണയാത്ത ഒരു വിളക്കുപോലെ അത് എന്ന് എന്റെ കൂടെ കണ്ണും ആ വിളക്കിന്റെ  എരിയുന്ന തിരിയുടെ പ്രകാശം നില്ക്കണം എന്ന് ഉണ്ട് എങ്കിൽ എന്റെ ജീവൻ എന്റെ ശരീരത്തോട് വിട പറയുന്ന നിമിഴ്മാക്കും അത്. ഈ വർഷത്തിൽ മൺമറഞ്ഞു വിട വാങ്ങി പോയവർ ഏറെയാണ് അവര് ഒന്നും ഇനി പുതുവർഷത്തിൽ ഇല്ല. എന്ന് എങ്കിലും നമ്മളും ഇതുപോലെ വിട പറയും അന്നും നമുക്കു കണ്ണൻ പറ്റാത്ത നിമിഷങ്ങൾ കൂടിയാണ് ഒരു പുതുവര്ഷാരംഭം. അത് എല്ലാം ഇനി ഒറ്റക്കല്ലിൽ മാത്രം നിറഞ്ഞു നില്കും മരിക്കാത്ത ഓർമ്മകൾ അന്ന്. ഒരിക്കലും മരിക്കാത്തതും ഏതു സമയത്തും കാലത്തും സഞ്ചരിക്കാൻ പറ്റുന്നത് ഒന്ന് മാത്രം ഉള്ളു അത് അന്ന് നമുക്ക് നൽകിയ ഓർമ്മകൾ. നമ്മളെ ഓർക്കാൻ നമുക്കും ഒരു കൈയൊപ്പ്‌ വെക്കണം. നമ്മൾ ഇപ്പോൾ നില്കുന്നത് ഒരു ചുമന്ന വരയിൽ അന്ന് ഇത് വേറെ ഒന്നും അല്ല ഈ 2018 എന്ന ഈ വർഷം ഓർമ്മകളിക്കു പോക്കുവാൻ സമയം അടുത്തുതിരിക്കുന്നു എന്റെ ജീവിതത്തിൽ പലതും ഓർമ്മകൾ ആക്കുന്ന നിമിഴങ്ങൾ കൂടി അന്ന് ഇത്. വേദനകൾ ബാക്കിയാക്കി എന്നെയും കടന്നു വിടപറയുന്ന നിമിഷങ്ങൾ അന്ന് ഈ വർഷം. എല്ലാവരെയുംപോലെ ഞാനും പുതുവർഷത്തെ നോക്കി അങ്ങനെ പോകുകയാണ് എനിക്ക് എല്ലാദിവസവും കടന്നുപോകുന്നതുപോലെ അന്നും കടന്നു പോകും ..
    എല്ലാം ബാക്കിയാക്കി വിട പറഞ്ഞു പോകുന്ന ഈ വർഷം ഒരു ഓർമയായി എന്നും എന്റെ മനസ്സിൽ കണ്ണും .....


    എല്ലാവര്ക്കും 
    എന്റെ പുതുവർഷ ആശംസകൾ .
  • മൂന്നാറിന്റെ വിശേഷങ്ങൾ.



    ഇന്ന് ഒരു യാത്ര വിവരണം എഴുത്തുവാൻ അന്ന് ഞാൻ ആഗ്രഹിക്കുന്നതു . ഞാൻ സ്കൂളിലൊക്കെ പഠിച്ചു കൊണ്ടുയിരുന്ന സമയത്തു അന്ന് വലിയ അവധി ഒകെ കഴിഞ്ഞു വരുമ്പോൾ എല്ലാവരും വിശേഷം ഒകെ ചോദിക്കും അന്ന് മലയാള വിഷയത്തിൽ ഒരു വിഷയം ഒരു യാത്ര വിവരണം എഴുത്തുക എന്നത് അന്ന് ഒകെ അത് എഴുതുമായിരുന്നു. അത് ഞാൻ ഇവിടെ ഒന്ന് എഴുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നത്. അന്ന് എഴുതിയത് ഒന്ന് കോപ്പി പേസ്റ്റ് ചെയുന്നു.
    എന്റെ യാത്ര വിവരണം മൂന്നാർ എന്ന സ്ഥലത്തേക്ക് അന്ന്. കേരളത്തിൻറെ ഹൈറേഞ്ച് എന്ന് അറിയപ്പെടുന്ന ഇടുക്കിയിൽ ഉള്ള ഒരു മനോഹരവും വിനോദ സഞ്ചാര പ്രദേശമായ ഇടുക്കിയുടെ മണവാട്ടി എന്ന് അറിയപ്പെടുന്ന പച്ചപ്പ്‌ കൊണ്ട് നിറഞ്ഞ പ്രകൃതി രമണിയം ആയ ഒരു വിനോദസഞ്ചാര കേന്ദ്ര അന്ന് മൂന്നാർ. മൂന്നാറിന് മൂന്നാർ എന്ന് പേര് വരൻ കാരണം മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്. ഇടുക്കി ജില്ലയിലെ ഒരു ചെറിയ ഒരു പട്ടണം അന്ന് മൂന്നാർ. പണ്ടുകാലത്തെ ബ്രിട്ടീഷ്കാര് വന്നു തേയിലകൃഷിയാക്കി വികസിപ്പിച്ചുഎടുത്ത സ്ഥലാണ് നമ്മുടെ പ്രിയപ്പെട്ട മൂന്നാർ. കേരളസർക്കാർ 2000ത്തിൽ  അന്ന് മൂന്നാർ വിനോദസഞ്ചാര മേഖലയായി പ്രഖ്യാപിച്ചതു. മൂന്നാറിന്റെ റോഡിലൂടെ യാത്രചെയുമ്പോൾ ഉണ്ടാകുന്ന ആ ഒരു സുഖം ഒന്ന് വേറെതാനെ അന്ന് ഇരുവശങ്ങളിൽ ആയി നിറഞ്ഞു പടർന്നു കിടക്കുന്ന മൂന്നാറിന്റെ മനോഹാരിതയായ് തേയിലത്തോട്ടങ്ങൾ ഒന്ന് കണ്ണൻ വേറെതന്നെയാണ് കണ്ണിനെ കുളിർമകോരികുന്ന പച്ചപ്പുനിറഞ്ഞ പച്ചപ്പുപാടന്നു പന്തലിച്ചുകിടക്കുന്ന ആ മനോഹരമായ കാഴ്ച. എന്തുരസം അന്ന് തേയിലത്തോട്ടത്തിന്റെ നടുക്കുകൂടെ പോകുമ്പോൾ ചുറ്റും പച്ചനിറഞ്ഞ തേയിലത്തോട്ടത്തിന്റെ മലകളും താഴ്വാരങ്ങളും . നമ്മൾ നമ്മൾ യാത്ര ചെയുന്നത് ഓരോ തേയിലത്തോട്ടഭംഗിയുള്ള മലകൾ കയറി അന്ന് നമ്മൾ പോകുന്നത്. എന്ത് പറയണം എന്ന് അറിയില്ല. തേയിലത്തോട്ടത്തിന്റെ നടുവിൽ ഓറഞ്ച് മരങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട് മൂന്നാറിന്റെ കാലാവസ്ഥ സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്. സത്യത്തിൽ മൂന്നാറിന്റെ നമ്മുക്ക് ചായതേട്ടം എന്നും വിളിക്കാൻ പറ്റും. മൂന്നാർ എന്ന് പറയുന്നത് വെറും മൂന്നാർ എന്ന സ്ഥലം കൊണ്ട് ഒതുങ്ങുന്നതു അല്ല മൂന്നാർ.

    വട്ടവട
    മൂന്നാറില്‍ നിന്നും വട്ടവടയ്ക്ക് 45 കിലോമീറ്ററാണ് ദൂരം. മാട്ടുപെട്ടി, യെല്ലപ്പെട്ടി, ടോപ്പ് സ്റ്റേഷന്‍ പിന്നിട്ടാണ് വട്ടവട ഗ്രാമത്തില്‍ എത്തുക. കുറിഞ്ഞിപ്പൂക്കളും കുറിഞ്ഞിച്ചെടിയും അവയുടെ പരിസ്ഥിതിയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള കുറിഞ്ഞിമല സാങ്ച്വറിയില്‍ വട്ടവടയും ഉള്‍പ്പെടും. 

    കാന്തല്ലൂര്‍
    സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരം അടി ഉയരത്തില്‍ കിടക്കുന്ന കാന്തല്ലൂര്‍ അപൂര്‍വമായ പഴങ്ങളുടെ മാത്രമല്ല, പച്ചക്കറികളുടെ തോട്ടം കൂടിയാണ്. കേരളത്തിലെ ഏക ശിശിരഫലോത്പാദന കേന്ദ്രം.

    ഇരവികുളം
    കണ്ണന്‍ ദേവന്‍ കുന്നുകള്‍ക്കും ആനമുടിക്കും ഇടയിലാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശം നേരിടുന്ന വരയാടിനു (നീലഗിരി താര്‍) വേണ്ടിയുള്ള ലോകത്തെ ഏക ദേശീയോദ്യാനമാണ് ഇരവികുളം. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്‌ലസ് മോത്തിനെ ധാരാളമായി ഇവിടെ കാണാം. നീലക്കുറിഞ്ഞി പൂക്കുന്ന താഴ്‌വര. പുല്‍മേടുകളും ചോലവനങ്ങളും ഇഴയിടുന്ന ഭൂപ്രകൃതി.  97 ചതുരശ്ര കിലോമീററില്‍ വ്യാപിച്ചു കിടക്കുന്ന അപൂര്‍വ ജൈവമേഖല.

    മാട്ടുപ്പെട്ടി
    പിക്‌നിക്കിനു പറ്റിയ ശാന്തസുന്ദരമായ അന്തരീക്ഷം. ചോലവനങ്ങളും, പുല്‍മേടുകളും, ചായത്തോട്ടങ്ങളും ഒരുമിക്കുന്ന പ്രകൃതി. ആനമുടിയുടെ ഓരത്തുള്ള മാട്ടുപ്പെട്ടിയുടെ പ്രധാന ആകര്‍ഷണം മാട്ടുപ്പെട്ടി ഡാമിനോടു ചേര്‍ന്നുള്ള തടാകമാണ്. ഇവിടെ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. ഇന്തോ-സ്വിസ്സ് ലൈവ്‌സ്‌റ്റോക്ക് പ്രൊജക്റ്റിന്റെ ഭാഗമായുള്ള മാട്ടുപ്പെട്ടിയിലെ ഡയറി ഫാം വിഖ്യാതമാണ്. ഉയര്‍ന്ന പാലുത്പാദന ശേഷിയുള്ള അനേകമിനം സങ്കരയിനം പശുക്കളാണ ഫാമിലെ പ്രധാന ആകര്‍ഷണം.
    കുണ്ടള ഡാം
    മുന്നാറില്‍ നിന്ന് 20 കി.മീ. ദൂരെയാണ് കുണ്ടള ഡാം. സേതുപാര്‍വതീപുരം അണക്കെട്ട് തീര്‍ക്കുന്ന കൃത്രിമ തടാകം. ബോട്ട് സവാരിക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ കാശ്മീര്‍ ഷിക്കാരയിലെ ബോട്ടിങ് ആസ്വാദ്യകരമാണ്.
    അങ്ങനെ കിടക്കുന്നു മൂന്നാറിന്റെ ഓരോ സ്ഥലങ്ങൾ അതിമനോഹരമായി കിടക്കുന്നു.........
  • നീലക്കുറിഞ്ഞി പൂവിട്ട പാതകളിലൂടെ ഒരു യാത്ര.......


    പച്ചയിൽ നിന്നും പർപ്പിളിലേക്കൊരു നിറം മാറ്റം...12 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ നിറം മാറ്റത്തിന് മൂന്നാറും ലോകം മുഴുവനും ഒരേ മനസ്സോടെ കാത്തിരിക്കുകയാണ്. പ്രകൃതിയുടെ വിസ്മയമായി അടയാളപ്പെടുത്തിയിരിക്കുന്ന 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറി‍ഞ്ഞിയുടെ വസന്തോത്സവത്തിന് മൂന്നാർ

    പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന പ്രത്യേകതരം സസ്യവിഭാഗമാണ് നീലക്കുറിഞ്ഞി എന്നറിയപ്പെടുന്നത്. കുറിഞ്ഞിപ്പൂക്കളിൽ പ്രധാനിയായ നീലക്കുറിഞ്ഞി 12 വർഷത്തിലൊരിക്കലാണ് കൂട്ടത്തോടെ പൂവിടുക. പശ്ചിമഘട്ടത്തിൽ ചലവനങ്ങളും പുൽമേടുകളും ഇടകലർന്ന ആവാസ വ്യവസ്ഥയിലാണ് കുറിഞ്ഞി പൂവിടുക.

    എന്നും പച്ച പുതച്ചു നിൽക്കുന്ന മൂന്നാർ 12 വർഷത്തിലൊരിക്കൽ എത്തുന്ന നീലക്കുറിഞ്ഞിയുടെ വരവോടെ അടിമുടി മാറും. അതുവരെ പച്ചനിറത്തിൽ കണ്ടിരുന്ന മൂന്നാറിന്റെ നിറം മെല്ലെ ലാവൻഡറിലേക്ക് മാറും.

    മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു എന്നു കേട്ടിട്ട് ചാടി പുറപ്പെടാൻ വരട്ടെ. മൂന്നാറിന്റെ എല്ലാ ഭാഗങ്ങളിലും കുറിഞ്ഞി പൂക്കാറില്ല. നീലഗിരി കുന്നുകൾ, പളനി മലകൾ, മൂന്നാറിനു ചുറ്റുമുള്ള ഹൈറേഞ്ച് മലകൾ, എന്നിവിടങ്ങളിലാണ് കൂടുതലായി കുറിഞ്ഞി പൂക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിലും കടവരി, കാന്തല്ലൂർ, കമ്പക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലും നീലക്കുറിഞ്ഞി പൂക്കാറുണ്ട്.
    കേരളത്തിനു പുറത്ത് വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ് കുറിഞ്ഞി പൂക്കുന്നത്. തമിഴ്നാട്ടിൽ കൊടൈക്കനാലും പരിസര പ്രദേശങ്ങളും ഊട്ടി മുക്കൂർത്തി ദേശീയോദ്യാനവുമാണ് കേരളത്തിനു പുറത്ത് നീലക്കുറിഞ്ഞി പൂക്കുന്ന ഇടങ്ങൾ.
    ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ 40 ഇനം കുറിഞ്ഞികളാണ് കാണപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇനമായ സ്ട്രൊബലാന്തസ് കുന്തിയാനസ് എന്ന ഇനത്തിൽ പെട്ട നീലക്കുറിഞ്ഞിയാണ് 12 വർഷത്തിലൊരിക്കൽ പൂവിടുന്നത്. ഇതു കാണാനായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തുന്നത്.


  • ബാങ്ക് തട്ടിപ്പിന് പുതിയ രീതി: ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക


    POST : SIMON PALATTY JOHN.

    UPI ( യൂണിഫൈഡ് പേമെന്റ് ഇന്റർഫെയ്സ്) ആപ്ലിക്കേഷൻ മുഖാന്തിരം പണമിടപാടുകൾ നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയതരം തട്ടിപ്പ്. ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ‍ നിന്നും പണം തട്ടുന്നതിനായി തട്ടിപ്പുകാർ‍ മൊബൈൽ‍ ഫോണിലേക്ക് അയക്കുന്ന മെസേജുകള്‍ മറ്റൊരു നമ്പരിലേക്ക് അയക്കാൻ‍ നിർദ്ദേശിക്കുന്നതിനനുസരിച്ച് മെസേജ് ഫോർവേർഡ് ചെയ്യുന്നവരുടെ അക്കൗണ്ടിൽ‍ നിന്നും പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
    ഉപഭോക്താവ് മെസേജ് അയച്ചു കഴിഞ്ഞാൽ അയാളുടെ മൊബൈൽ‍ നമ്പരുമായി ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർ‍ത്തപ്പെടുകയും തുടർ‍ന്ന് ഡെബിറ്റ് കാർ‍ഡിൻ്റെ വിവരങ്ങളും ഉപഭോക്താവിൻ്റെ ഫോണിൽ‍ ലഭിക്കുന്ന ഒടിപി യും തട്ടിപ്പുകാർ‍ ചോദിച്ചറിയുകയും ചെയ്യും. തുടർ‍ന്ന് ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ‍ നിക്ഷേപവും തട്ടിപ്പുകാർ തട്ടിയെടുക്കുന്നതാണ് രീതി.
    സംസ്ഥാനത്ത് ഇത്തരത്തിൽ 10 ഓളം കേസുകളിലായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സാഹചര്യത്തിൽ കേരളാ പോലീസ് സൈബർ ഡോമിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുകയാണ്. ഇത്തരം തട്ടിപ്പിനെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. MPIN, OTP, ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, SMS എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
    തങ്ങൾ‍ തട്ടിപ്പ് ഇരയായെന്ന് ബോധ്യപ്പെട്ടാൽ‍ ഉടൻ തന്നെ ഏറ്റവും വേഗത്തിൽ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഫ്രീസ് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയും എം -പിൻ‍ നമ്പർ‍ മാറ്റുകയും വേണം.
    #keralapolice #keralapolicecyberdome #onlinefraud #otpfraud #mobilebanking #onlinecheating

  • എല്ലാ മൊബൈൽ കമ്പനികളും താരിഫ് ഒരേ രീതിയിലേക്ക് മാറിയിരിക്കുകയാണ്‌. (BSNL ഒഴികെ)


     


    ഐഡിയ വോഡാഫോൺ എയർടെൽ മറ്റുകമ്പ നികൾളും 20,30,50,100,200 എന്നീ റീചാർ ജുകളും വലിയ ഫുൾ ടോക്‌ ടൈം ഓഫറുകളും പിൻ വലിച്ചിരിക്കുന്നു

    വർക്ക് ചെയ്യുന്ന റീചാർജ്ജുകൾ
    35 രൂപ.65 രൂപ.95 രൂപ.കാലാവധി 28 ദിവസം.
    Rs245    84ദിവസം കാലാവധി29 മത്തെ ദിവസം തൊട്ട് ഈ റീചാർജുകളുടെ ബാലൻസ് വർക്ക് ചെയ്യുന്നതല്ല. എന്നാൽ ഒരു മാസ കാലാവധിക്ക് ശേഷം 15 ദിവസം വരെ മാത്രമെ ഇനി ഇൻകമിങ്ങ് ഉണ്ടായിരിക്കയുള്ളു.
    ശേഷം റീചാർജ് ചെയ്യാത്ത പക്ഷം ഇൻകമിങ്ങ് അതായത് ഇങ്ങോട്ടും കോൾ വരുന്നതല്ല.

    റീചാർജ് ചെയ്യുന്ന ഉപഭോക്താവ് ശ്രദ്ധിക്കുക
    ⭕ 35 രൂപക്ക് ലഭിക്കുന്ന ടോക് ടൈം 26 രൂപയാണ്.
    പക്ഷേ 2.5 സെക്കന്റിന് വരുന്നുണ്ട്. അതായത് മിനിറ്റിന് 1 രൂപ 30 പൈസ.
    ⭕ 65 രൂപക്ക് 55 രൂപ  സംസാര മൂല്യം ലഭിക്കും.പക്ഷേ മിനിറ്റിന് 60 പൈസ വെച്ച് ഈടാക്കുന്നതാണ്.
    ⭕ _95 രൂപക്ക് ഇന്നത്തെ ലവലിൽ 95 രൂപയും സംസാര മൂല്യം ലഭിക്കുന്നുണ്ട്. 28 ദിവസം വാലിഡിറ്റി,  കോൾ താരിഫ് മിനിറ്റിന് 30 പൈസയാണ്.
    ⭕_145 രൂപക്ക് 145 രൂപ ടോക്ക് ടൈം ഉണ്ട് 1 GB ഇന്റർ നെറ്റും കൂടെ കിട്ടും.ഈ 145 രൂപക്ക് മുഴുവൻ സംസാര മൂല്യവും മിനിറ്റിന് 30 പൈസ എന്ന രീതിയിൽ 42 ദിവസ കാലാവധി അനുവദിച്ചിരിക്കുന്നത്.
    ⭕245  രൂപ റീചാർജ്ജിൽ 245 രൂപ ടോക്‌ ടൈം,84 ദിവസം വാലിഡിറ്റി, കൂടെ 2 ജി ബി ഇന്റർ നെറ്റും കിട്ടും, കോൾ താരീഫ്‌ 30 പൈസ ഒരു മിനിറ്റിന്‌ എന്നിങ്ങ നെയാണ്‌.
    ഓർക്കുക...സിം വാലിഡിറ്റി അവസാനിച്ചാൽ  പൈസ ബാലൻസ് ഉണ്ടേലും ഉപയോഗിക്കാൻ കഴിയില്ല.വീണ്ടും വാലിഡിറ്റി റീചാർജ്ജ്‌ ചെയ് താൽ നിലവിലുള്ള ബാലൻസ്‌ ഉൾപടെ ഉപയോ ഗ്യസാധ്യമാകുന്നതാണ്

    നിങ്ങളുടെ വീട്ടിൽ കോൾ വരാൻ വേണ്ടി മാത്രം സിം കാർഡ്‌  ഉപ്യോഗിക്കുന്നുണ്ടെങ്കിൽ അതി ലേക്ക്‌ വാലിഡിറ്റി റീചാർജ്ജുകൾ ഇനി നിർബ ന്ദമായിരിക്കും
    വിദേശത്തുള്ളവർ പ്രവാസികൾക്ക്

    വിദേശ രാജ്യങ്ങളിൽ ഉള്ളവർ അവരുടെ സിം ക്യാൻസൽ ആയിപ്പോവാതെ നിലനിർത്താൻ  245 രൂപ റീചാർജ്‌ ചെയ്യുന്നതാവും നല്ലത്‌. 245 നു റീചാർജ്ജ്‌ ചെയ്യുമ്പോൾ മുകളിൽ വിവരിച്ചത്‌ പോലെ 240 ടോക്‌ ടൈം കൂടെ 84 ദിവസം കാലാവധിയും ലഭിക്കും.
    ഈ 84 ദിവസത്തിനു ശേഷം പുറത്തേക്കുള്ള കോളുകൾ കട്ടാവുന്നതും അതിനു 15 ശേഷം ഇൻ കമിംഗ്‌  കാളുകളും (ഇങ്ങോട്ട്‌ വരുന്ന കാളുകൾ) കട്ട്‌ ആവുന്നതും ശേഷം 90 ദിവസം സിം ഗ്രൈസ്‌ പിരിയഡിൽ ആവുന്നതും 90ആം ദിവസത്തിനുശേഷം ഓരോമാസങ്ങളിലും ബാലൻസിൽ നിന്ന് 20 രൂപ ഈടാക്കി സിം കട്ട്‌ ആയി പോവാതെ നില നിൽകുന്നു.( Rs 20×12മാസം =240)
    🛑ശ്രദ്ധിക്കുക
    നമ്പറിൽ പൈസ പിടിക്കുന്ന സർവ്വീസുകൾ ഒന്നും ആക്ടീവായി കിടക്കുന്നില്ല എന്ന് ഉറപ്പ്‌ വരുത്തുക.
    ബാലൻസ്‌ തീരുന്നതിനു മുൻപ്‌ തന്നെ  റീചാർജ്ജ്‌ ചെയ്ത്‌ മാസത്തേക്ക്‌ വേണ്ട 20 രൂപ അക്കൗണ്ടിൽ ഉണ്ട്‌ എന്ന് ഉറപ്പ്‌ വരുത്തുക. ഈ അവസരത്തിൽ ബാലൻസ്‌ ഇല്ലാതെ വന്നാൽ നമ്പർ ക്യാൻസലായി പോവും.
    ഇങ്ങിനെ ചെയ്യുന്ന കണക്ഷൻ നിങ്ങൾ നാട്ടിലേക്ക്‌ വരിക യാണേൽ വരുന്നതിനു മുൻപ്‌ തന്നെ മുകളിൽ പറഞ്ഞ വാലിഡിറ്റി റീചാർജ്ജ്‌ ചെയ്ത്‌ പോരുക (മിനിമം Rs 35)._
    അല്ലെങ്കിൽ എയർപ്പോർട്ടിൽ ഇറങ്ങി സിം ഇട്ടാലും നെറ്റ്‌ വർക്ക്‌ ഉണ്ടാവില്ല.  വിളിക്കാനും സാധിക്കില്ല.

    മറ്റ്‌ എന്ത്‌ സംശയങ്ങൾക്കും കസ്റ്റമർ കെ യർ നമ്പറായ 198ൽ വിളിക്കുക.  (നാട്ടിലുള്ളവരോട്‌ വിളിച്ച്‌ ചോദിക്കാൻ പറയുക)
    NB: മുകളിൽ വിവരിച്ച വിവരങ്ങളിൽ മാറ്റം വരുത്താനുള്ള അധികാരം അതാത്‌ നെറ്റ്‌ വർക്ക്‌ കമ്പനികളിൽ  നിക്ഷിപ്തമാണ്‌.
  • ഹൃദ്രോഗങ്ങള്‍ക്കും മറവിക്കും കേള്‍വിക്കുറവിനും എന്തിന്‌ ക്യാന്‍സറിനെപോലും തടയാന്‍ ഈ ദിവ്യ ഔഷധം.




    മലയാളിയുടെ പ്രിയപ്പെട്ട മത്തി, ആസ്‌മ കേള്‍വിക്കുറവ്‌ തുടങ്ങിയ തടയാനുള്ള ദിവ്യ ഔഷധമാണെന്ന്‌ അമേരിക്കയില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കന്‍ ആരോഗ്യമാസികയായ ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ്‌ ലേഖനം പ്രത്യക്ഷപ്പെട്ടത്‌.

    അമേരിക്കയില്‍ നടന്ന പഠനമാണ്‌ ഇങ്ങനെയൊരു കണ്ടെത്തലിലെത്തിയത്‌. 1991 മുതല്‍ 2009 വരെ, 65215 നഴ്സുമാര്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പരിശോധിച്ചാണ്‌ അമേരിക്കയിലെ ഏതാനും ശാസ്‌ത്രജ്ഞര്‍ ഉപസംഹാരത്തിലെത്തിയത്‌. ഇക്കാലയളവില്‍, കേള്‍വിക്കുറവുമായി ബന്ധപ്പെട്ട്‌ 11,606 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

    വളരെ അപൂര്‍വമായി മാത്രം മത്സ്യം ഭക്ഷിച്ചിരുന്നവരും സ്ഥിരമായി കഴിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആഴ്‌ചയില്‍ കുറഞ്ഞത്‌ രണ്ട്‌ തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരില്‍, കേള്‍വിക്കുറവിന്‍റെ പ്രശ്‌നം 20 ശതമാനത്തോളം കുറവാണെന്ന്‌ കണ്ടെത്തുകയായിരുന്നു.
    മത്തി പോലെ, എണ്ണയുടെ അളവ്‌ കൂടുതലുള്ള മത്സ്യങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്കും മറവിക്കും എന്തിന്‌ ക്യാന്‍സറിനെ പോലും തടയാന്‍ പ്രാപ്‌തമാണെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു.

    പ്രായമാകുമ്പോഴുണ്ടാകുന്ന, ഒഴിച്ചുകൂടാനാവാത്ത ഒരു പ്രശ്‌നമാണ്‌ കേള്‍വിക്കുറവ്‌. എന്നാല്‍ ഈയൊരു കണ്ടെത്തല്‍, പ്രശ്‌നത്തെ ചിലപ്പോള്‍ പൂര്‍ണമായി ദൂരീകരിക്കാനും കുറഞ്ഞ പക്ഷം കേള്‍വിക്കുറവ്‌ വരുന്നത്‌ താമസിപ്പിക്കാനെങ്കിലും സഹായിക്കുമെന്നാണ്‌ ലേഖികയും ബോസ്റ്റണിലെ പ്രമുഖ ഡോക്‌ടറുമായ ഷാരോണ്‍ ക്യൂരാന്‍ പറഞ്ഞത്‌.

    2008ല്‍ നടന്ന പഠനങ്ങള്‍ പ്രകാരം, പ്രായമാകുമ്പോള്‍ ഉണ്ടാകാറുള്ള പേശിസംബന്ധമായ പ്രശ്‌നങ്ങളെ കുറയ്ക്കുന്നതിനും എണ്ണ നിറഞ്ഞ മത്സ്യങ്ങള്‍ക്ക്‌ സാധിക്കുമെന്ന്‌ കണ്ടെത്തിയിരുന്നു.

  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346