2018 - SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ഒരു അവസാനവും ഒരു തുടക്കവും.

    ഒരു അവസാനവും ഒരു തുടക്കവും.

    Post by:- Simon Palatty John.

    അങ്ങനെ ഇതാ ഈ വർഷത്തിന്റെ അവസാനദിനവും അവസാന മണിക്കൂറുകളും നമ്മളെ തേടിവന്നു ഇരിക്കുന്നു. അങ്ങനെ ഒരു വർഷംകൂടി നമ്മളെ എല്ലാവരെയുംവിട്ടു പോകുകയാണ് ഇനി ഏതാനും മണിക്കൂറുകഴിയുമ്പോൾ നമ്മെ വിട്ടു 2018 യാത്രപറച്ചിൽ അന്ന്. കുറെ ഓർമ്മകൾ ഒകെ സമ്മാനിച്ചു നമ്മളെ വേര്പിരിഞ്ഞുപോകുകയാണ്. ഇനി ഏതാനും മണിക്കൂറുകൾ അല്ലെങ്കിൽ കുറച്ചു മിനിറ്റ് കഴിയുമ്പോളേക്കും ഈ വര്ഷം പോകും. നല്ല വിഷമങ്ങൾ ഒകെ നൽകിയാണ് ഈ വർഷം എന്നോട് യാത്ര പറഞ്ഞു പോകുന്നെ എന്റെ ജീവിതത്തിൽ അങ്ങനെ ഒരു വർഷം കൂടി കടന്നുപോകുന്ന നിമിഷങ്ങൾ ആയി മാറിയിരിക്കുന്ന്  എനിക്ക് ഈ വർഷത്തിന്റെ അവസാനം അന്ന് എന്റെ കൂടുതൽ താങ്ങാൻ പറ്റാത്ത സങ്കടങ്ങൾ ഒകെ നൽകി എന്നോട് യാത്ര പറഞ്ഞു പോകുന്നത്.  ഒരു വർഷം നമ്മെ വിട്ടുപോകുമ്പോൾ ഓർമ്മിക്കാൻ പല കാരണങ്ങൾ ഉണ്ട്. പലർക്കും വിഷമിക്കാനും കാരണങ്ങൾ നൽകിയയാണ് പോകുന്നത്. ഈ വർഷത്തിന്റെ തുടക്കം കണ്ടവരിൽ ചിലർ ഈ പുതിയ വർഷം കണ്ണൻ നമ്മുടെ കൂടെ ഇല്ല അതുപ്പോകെ ഒരു ഓർമ്മകളായി മാറിക്കഴിഞ്ഞു . ഇനി ഏതാനം മണിക്കൂറുകൾ മാത്രം അല്ലെങ്കിൽ ഏതാനും മിനിറ്റുകൾ മാത്രം ഈ വർഷം നമ്മളോട് വിട പറയാൻ ഇന്ന് എല്ലാവരും ആഘോഷിക്കുമ്പോൾ . ഒരു ആഘോഷവും ഇല്ലാതെ ഞാൻ എനിക്ക് തന്ന സങ്കടത്തിന്റെ ആയിരിക്കും ഇത് ... .... എല്ലാവര്ക്കും പുതുവർഷത്തിൽ ഏറ്റവും നല്ല നന്മകൾ വരട്ടെ തുടകത്തിനേക്കാൾ അവസാനം നല്ലതു എന്ന് പറയുന്നത് പോലെ ഈ വരുന്ന പുതു വർഷത്തിന്റെ അവസാനം എല്ലാവര്ക്കും നല്ലതു വന്നു എന്ന് പറയട്ടെ. അനുഗ്രഹങ്ങൾ കിട്ടി എന്ന നല്ലവർത്തമാനം കേൾക്കാനായി നമുക്ക് കത്തയിരികം. 

      എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.
  • ഓർമ്മയാകുന്ന ഒരു വർഷം കൂടി.

    ഓർമ്മയാകുന്ന ഒരു വർഷം കൂടി.

    Post by: Simon Palatty John.
    അങ്ങനെ ഒരു വർഷം കൂടി നമ്മളെ കടന്നുപോകുകയാണ് ഇനി കുറച്ചു ദിവസം കൂടി അത് കഴിയുമ്പോൾ ഒരു പുതിയ വർഷം. എല്ലാ വർഷം നമ്മളെ കടന്നു മാറിയതുപോലെ അങ്ങനെ 2018 യാത്ര പറയാൻ സമയമായികഴിഞ്ഞിരിക്കുന്നു. ഈ വർഷത്തിന്റെ എല്ലാ അവസാന ദിവസത്തിൽ കൂടി അന്ന് നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നത് . നമ്മളെ വിട്ടു പോകുന്ന ഈ സമയങ്ങൾ നമുക്ക് ഒരിക്കൽപോലും നമുക്ക് അത് തിരിച്ചു കിട്ടാൻ പോകുന്നത് ഇല്ല. അങ്ങനെ വാസന നാളുകളിൽ കൂടിപോകാൻ എന്ത് രസംഅന്ന്. ഇനി ഒരിക്കലും തിരിച്ചുവരാത്ത നിമിഷങ്ങൾ അന്ന് എന്ന് അറിയുമ്പോൾ ഉള്ളിൽ ചെറിയ ഒരു വേദനകൾ ഉണ്ട് എങ്കിലും പുതിയ വർഷത്തെ സ്വികരിക്കാൻ നിൽക്കുകയാണ്. 2018  ഉണ്ടായിരുന്ന വിഷമങ്ങൾ ഒകെ മാറ്റി പുതിയ ഒരു തുടക്കത്തിന് ഒരുങ്ങുകയാണ് . ഉണ്ടായിരുന്ന വേദനകൾ എല്ലാം മനസ്സിൽ ഒരു വശത്തുഇരിക്കുന്നു. എന്നാൽ 2018 ഈ വർഷം എനിക്ക് ഗുണങ്ങളും ദോഷകകും ഉണ്ട്.




    എന്റെ ജീവിതത്തിൽ 2018 , എന്ന ഒരു വർഷം അത്ര ഒരു നല്ലതുഒന്നും അല്ല എന്റ്റെ ജീവിതത്തിൽ വിഷമങ്ങൾ എനിക്ക് സമ്മാനിച്ച ഒരു വർഷം കൂടി അങ്ങനെ കടന്നു പോകുകയാണ്. ഈ നാളുകൾ ഒകെ ഇനി വെറും ഒരു ഓർമ്മകൾ മാത്രമായി മാറുകയാണ്. ഇനി തിരിച്ചു ഇതിൽ കൂടി ഒന്ന് പോകണം എന്ന് വെച്ചാൽ ഒരിക്കലും സമയവും കാലവും അതിനു സമ്മതിക്കില്ല. കാരണം വേറെ ഒന്നും അല്ല ഒരിക്കൽ കഴിഞ്ഞു പോയ കാലവും സമയവും ഇനി ജീവിതത്തിൽ ഒരിക്കൽ മാത്രമേ കിട്ടു. അതിൽ കൂടി പോകാൻ ഒരു വഴി മാത്രം ഉള്ള അത് പഴയഓർമകളിലൂടെ ഒരു യാത്ര മാത്രം ആക്കും അത് ഒകെ. എന്റെ ജീവിതത്തിൽ നിന്ന് അകന്നു പോയതും വിഷമങ്ങൾ സമ്മാനിച്ചു അന്ന് ഈ വർഷം കടന്നു പുതുവർഷത്തെ നോക്കി കുതിച്ചു പോയികൊണ്ടു ഇരിക്കുന്നത്. ഈ വർഷത്തിന്റെ തുടകകാലത്തു ഞാൻ ഒരു തീരുമാനവും എടുത്തു അല്ല കേറിയത് അതുകൊണ്ടു തന്നെ അതിന്റെ ഒരു വിഷമവും എനിക്ക് ഇല്ല എന്നാൽ ഈ വർഷത്തിൽ അന്ന് ഞാൻ ഏറ്റവും കൊടുത്താൽ കിലോമീറ്ററുകൾ സഞ്ചരിച്ച വർഷം എന്ന് ഉള്ളത് മാത്രം അന്ന് എന്റെ ജീവിതത്തിൽ ഉള്ളത് ഈ അവസാന കാലത്തു എന്നെ തളർത്തിയ നിമിഴങ്ങളും അന്ന് വലിയ സന്തോഷങ്ങൾ ഒന്നും എനിക്ക് ഇല്ല എല്ലാം നഷ്ട്ടപെട്ടവൻ ആയി അന്ന് ഞാൻ പുതുവർഷത്തിൽ കയറുന്നതു. ആ ഓർമ്മകൾ മായാത്ത മുറിവ് പോലെ എന്നും എന്റെ ഹൃദയത്തിൽ കണ്ണും ആരും കാണാതെ ഞാൻ മാത്രം കണ്ണുംകയും വേദനിക്കുകയും ചെയുന്ന ആ നിമിഴങ്ങൾ. എല്ലാ ഓർമകളും ഒരിക്കലും അണയാത്ത ഒരു വിളക്കുപോലെ അത് എന്ന് എന്റെ കൂടെ കണ്ണും ആ വിളക്കിന്റെ  എരിയുന്ന തിരിയുടെ പ്രകാശം നില്ക്കണം എന്ന് ഉണ്ട് എങ്കിൽ എന്റെ ജീവൻ എന്റെ ശരീരത്തോട് വിട പറയുന്ന നിമിഴ്മാക്കും അത്. ഈ വർഷത്തിൽ മൺമറഞ്ഞു വിട വാങ്ങി പോയവർ ഏറെയാണ് അവര് ഒന്നും ഇനി പുതുവർഷത്തിൽ ഇല്ല. എന്ന് എങ്കിലും നമ്മളും ഇതുപോലെ വിട പറയും അന്നും നമുക്കു കണ്ണൻ പറ്റാത്ത നിമിഷങ്ങൾ കൂടിയാണ് ഒരു പുതുവര്ഷാരംഭം. അത് എല്ലാം ഇനി ഒറ്റക്കല്ലിൽ മാത്രം നിറഞ്ഞു നില്കും മരിക്കാത്ത ഓർമ്മകൾ അന്ന്. ഒരിക്കലും മരിക്കാത്തതും ഏതു സമയത്തും കാലത്തും സഞ്ചരിക്കാൻ പറ്റുന്നത് ഒന്ന് മാത്രം ഉള്ളു അത് അന്ന് നമുക്ക് നൽകിയ ഓർമ്മകൾ. നമ്മളെ ഓർക്കാൻ നമുക്കും ഒരു കൈയൊപ്പ്‌ വെക്കണം. നമ്മൾ ഇപ്പോൾ നില്കുന്നത് ഒരു ചുമന്ന വരയിൽ അന്ന് ഇത് വേറെ ഒന്നും അല്ല ഈ 2018 എന്ന ഈ വർഷം ഓർമ്മകളിക്കു പോക്കുവാൻ സമയം അടുത്തുതിരിക്കുന്നു എന്റെ ജീവിതത്തിൽ പലതും ഓർമ്മകൾ ആക്കുന്ന നിമിഴങ്ങൾ കൂടി അന്ന് ഇത്. വേദനകൾ ബാക്കിയാക്കി എന്നെയും കടന്നു വിടപറയുന്ന നിമിഷങ്ങൾ അന്ന് ഈ വർഷം. എല്ലാവരെയുംപോലെ ഞാനും പുതുവർഷത്തെ നോക്കി അങ്ങനെ പോകുകയാണ് എനിക്ക് എല്ലാദിവസവും കടന്നുപോകുന്നതുപോലെ അന്നും കടന്നു പോകും ..
    എല്ലാം ബാക്കിയാക്കി വിട പറഞ്ഞു പോകുന്ന ഈ വർഷം ഒരു ഓർമയായി എന്നും എന്റെ മനസ്സിൽ കണ്ണും .....


    എല്ലാവര്ക്കും 
    എന്റെ പുതുവർഷ ആശംസകൾ .
  • മൂന്നാറിന്റെ വിശേഷങ്ങൾ.

    മൂന്നാറിന്റെ വിശേഷങ്ങൾ.



    ഇന്ന് ഒരു യാത്ര വിവരണം എഴുത്തുവാൻ അന്ന് ഞാൻ ആഗ്രഹിക്കുന്നതു . ഞാൻ സ്കൂളിലൊക്കെ പഠിച്ചു കൊണ്ടുയിരുന്ന സമയത്തു അന്ന് വലിയ അവധി ഒകെ കഴിഞ്ഞു വരുമ്പോൾ എല്ലാവരും വിശേഷം ഒകെ ചോദിക്കും അന്ന് മലയാള വിഷയത്തിൽ ഒരു വിഷയം ഒരു യാത്ര വിവരണം എഴുത്തുക എന്നത് അന്ന് ഒകെ അത് എഴുതുമായിരുന്നു. അത് ഞാൻ ഇവിടെ ഒന്ന് എഴുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നത്. അന്ന് എഴുതിയത് ഒന്ന് കോപ്പി പേസ്റ്റ് ചെയുന്നു.
    എന്റെ യാത്ര വിവരണം മൂന്നാർ എന്ന സ്ഥലത്തേക്ക് അന്ന്. കേരളത്തിൻറെ ഹൈറേഞ്ച് എന്ന് അറിയപ്പെടുന്ന ഇടുക്കിയിൽ ഉള്ള ഒരു മനോഹരവും വിനോദ സഞ്ചാര പ്രദേശമായ ഇടുക്കിയുടെ മണവാട്ടി എന്ന് അറിയപ്പെടുന്ന പച്ചപ്പ്‌ കൊണ്ട് നിറഞ്ഞ പ്രകൃതി രമണിയം ആയ ഒരു വിനോദസഞ്ചാര കേന്ദ്ര അന്ന് മൂന്നാർ. മൂന്നാറിന് മൂന്നാർ എന്ന് പേര് വരൻ കാരണം മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്. ഇടുക്കി ജില്ലയിലെ ഒരു ചെറിയ ഒരു പട്ടണം അന്ന് മൂന്നാർ. പണ്ടുകാലത്തെ ബ്രിട്ടീഷ്കാര് വന്നു തേയിലകൃഷിയാക്കി വികസിപ്പിച്ചുഎടുത്ത സ്ഥലാണ് നമ്മുടെ പ്രിയപ്പെട്ട മൂന്നാർ. കേരളസർക്കാർ 2000ത്തിൽ  അന്ന് മൂന്നാർ വിനോദസഞ്ചാര മേഖലയായി പ്രഖ്യാപിച്ചതു. മൂന്നാറിന്റെ റോഡിലൂടെ യാത്രചെയുമ്പോൾ ഉണ്ടാകുന്ന ആ ഒരു സുഖം ഒന്ന് വേറെതാനെ അന്ന് ഇരുവശങ്ങളിൽ ആയി നിറഞ്ഞു പടർന്നു കിടക്കുന്ന മൂന്നാറിന്റെ മനോഹാരിതയായ് തേയിലത്തോട്ടങ്ങൾ ഒന്ന് കണ്ണൻ വേറെതന്നെയാണ് കണ്ണിനെ കുളിർമകോരികുന്ന പച്ചപ്പുനിറഞ്ഞ പച്ചപ്പുപാടന്നു പന്തലിച്ചുകിടക്കുന്ന ആ മനോഹരമായ കാഴ്ച. എന്തുരസം അന്ന് തേയിലത്തോട്ടത്തിന്റെ നടുക്കുകൂടെ പോകുമ്പോൾ ചുറ്റും പച്ചനിറഞ്ഞ തേയിലത്തോട്ടത്തിന്റെ മലകളും താഴ്വാരങ്ങളും . നമ്മൾ നമ്മൾ യാത്ര ചെയുന്നത് ഓരോ തേയിലത്തോട്ടഭംഗിയുള്ള മലകൾ കയറി അന്ന് നമ്മൾ പോകുന്നത്. എന്ത് പറയണം എന്ന് അറിയില്ല. തേയിലത്തോട്ടത്തിന്റെ നടുവിൽ ഓറഞ്ച് മരങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട് മൂന്നാറിന്റെ കാലാവസ്ഥ സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്. സത്യത്തിൽ മൂന്നാറിന്റെ നമ്മുക്ക് ചായതേട്ടം എന്നും വിളിക്കാൻ പറ്റും. മൂന്നാർ എന്ന് പറയുന്നത് വെറും മൂന്നാർ എന്ന സ്ഥലം കൊണ്ട് ഒതുങ്ങുന്നതു അല്ല മൂന്നാർ.

    വട്ടവട
    മൂന്നാറില്‍ നിന്നും വട്ടവടയ്ക്ക് 45 കിലോമീറ്ററാണ് ദൂരം. മാട്ടുപെട്ടി, യെല്ലപ്പെട്ടി, ടോപ്പ് സ്റ്റേഷന്‍ പിന്നിട്ടാണ് വട്ടവട ഗ്രാമത്തില്‍ എത്തുക. കുറിഞ്ഞിപ്പൂക്കളും കുറിഞ്ഞിച്ചെടിയും അവയുടെ പരിസ്ഥിതിയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള കുറിഞ്ഞിമല സാങ്ച്വറിയില്‍ വട്ടവടയും ഉള്‍പ്പെടും. 

    കാന്തല്ലൂര്‍
    സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരം അടി ഉയരത്തില്‍ കിടക്കുന്ന കാന്തല്ലൂര്‍ അപൂര്‍വമായ പഴങ്ങളുടെ മാത്രമല്ല, പച്ചക്കറികളുടെ തോട്ടം കൂടിയാണ്. കേരളത്തിലെ ഏക ശിശിരഫലോത്പാദന കേന്ദ്രം.

    ഇരവികുളം
    കണ്ണന്‍ ദേവന്‍ കുന്നുകള്‍ക്കും ആനമുടിക്കും ഇടയിലാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശം നേരിടുന്ന വരയാടിനു (നീലഗിരി താര്‍) വേണ്ടിയുള്ള ലോകത്തെ ഏക ദേശീയോദ്യാനമാണ് ഇരവികുളം. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്‌ലസ് മോത്തിനെ ധാരാളമായി ഇവിടെ കാണാം. നീലക്കുറിഞ്ഞി പൂക്കുന്ന താഴ്‌വര. പുല്‍മേടുകളും ചോലവനങ്ങളും ഇഴയിടുന്ന ഭൂപ്രകൃതി.  97 ചതുരശ്ര കിലോമീററില്‍ വ്യാപിച്ചു കിടക്കുന്ന അപൂര്‍വ ജൈവമേഖല.

    മാട്ടുപ്പെട്ടി
    പിക്‌നിക്കിനു പറ്റിയ ശാന്തസുന്ദരമായ അന്തരീക്ഷം. ചോലവനങ്ങളും, പുല്‍മേടുകളും, ചായത്തോട്ടങ്ങളും ഒരുമിക്കുന്ന പ്രകൃതി. ആനമുടിയുടെ ഓരത്തുള്ള മാട്ടുപ്പെട്ടിയുടെ പ്രധാന ആകര്‍ഷണം മാട്ടുപ്പെട്ടി ഡാമിനോടു ചേര്‍ന്നുള്ള തടാകമാണ്. ഇവിടെ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. ഇന്തോ-സ്വിസ്സ് ലൈവ്‌സ്‌റ്റോക്ക് പ്രൊജക്റ്റിന്റെ ഭാഗമായുള്ള മാട്ടുപ്പെട്ടിയിലെ ഡയറി ഫാം വിഖ്യാതമാണ്. ഉയര്‍ന്ന പാലുത്പാദന ശേഷിയുള്ള അനേകമിനം സങ്കരയിനം പശുക്കളാണ ഫാമിലെ പ്രധാന ആകര്‍ഷണം.
    കുണ്ടള ഡാം
    മുന്നാറില്‍ നിന്ന് 20 കി.മീ. ദൂരെയാണ് കുണ്ടള ഡാം. സേതുപാര്‍വതീപുരം അണക്കെട്ട് തീര്‍ക്കുന്ന കൃത്രിമ തടാകം. ബോട്ട് സവാരിക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ കാശ്മീര്‍ ഷിക്കാരയിലെ ബോട്ടിങ് ആസ്വാദ്യകരമാണ്.
    അങ്ങനെ കിടക്കുന്നു മൂന്നാറിന്റെ ഓരോ സ്ഥലങ്ങൾ അതിമനോഹരമായി കിടക്കുന്നു.........
  • നീലക്കുറിഞ്ഞി പൂവിട്ട പാതകളിലൂടെ ഒരു യാത്ര.......

    നീലക്കുറിഞ്ഞി പൂവിട്ട പാതകളിലൂടെ ഒരു യാത്ര.......


    പച്ചയിൽ നിന്നും പർപ്പിളിലേക്കൊരു നിറം മാറ്റം...12 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ നിറം മാറ്റത്തിന് മൂന്നാറും ലോകം മുഴുവനും ഒരേ മനസ്സോടെ കാത്തിരിക്കുകയാണ്. പ്രകൃതിയുടെ വിസ്മയമായി അടയാളപ്പെടുത്തിയിരിക്കുന്ന 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറി‍ഞ്ഞിയുടെ വസന്തോത്സവത്തിന് മൂന്നാർ

    പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന പ്രത്യേകതരം സസ്യവിഭാഗമാണ് നീലക്കുറിഞ്ഞി എന്നറിയപ്പെടുന്നത്. കുറിഞ്ഞിപ്പൂക്കളിൽ പ്രധാനിയായ നീലക്കുറിഞ്ഞി 12 വർഷത്തിലൊരിക്കലാണ് കൂട്ടത്തോടെ പൂവിടുക. പശ്ചിമഘട്ടത്തിൽ ചലവനങ്ങളും പുൽമേടുകളും ഇടകലർന്ന ആവാസ വ്യവസ്ഥയിലാണ് കുറിഞ്ഞി പൂവിടുക.

    എന്നും പച്ച പുതച്ചു നിൽക്കുന്ന മൂന്നാർ 12 വർഷത്തിലൊരിക്കൽ എത്തുന്ന നീലക്കുറിഞ്ഞിയുടെ വരവോടെ അടിമുടി മാറും. അതുവരെ പച്ചനിറത്തിൽ കണ്ടിരുന്ന മൂന്നാറിന്റെ നിറം മെല്ലെ ലാവൻഡറിലേക്ക് മാറും.

    മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു എന്നു കേട്ടിട്ട് ചാടി പുറപ്പെടാൻ വരട്ടെ. മൂന്നാറിന്റെ എല്ലാ ഭാഗങ്ങളിലും കുറിഞ്ഞി പൂക്കാറില്ല. നീലഗിരി കുന്നുകൾ, പളനി മലകൾ, മൂന്നാറിനു ചുറ്റുമുള്ള ഹൈറേഞ്ച് മലകൾ, എന്നിവിടങ്ങളിലാണ് കൂടുതലായി കുറിഞ്ഞി പൂക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിലും കടവരി, കാന്തല്ലൂർ, കമ്പക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലും നീലക്കുറിഞ്ഞി പൂക്കാറുണ്ട്.
    കേരളത്തിനു പുറത്ത് വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ് കുറിഞ്ഞി പൂക്കുന്നത്. തമിഴ്നാട്ടിൽ കൊടൈക്കനാലും പരിസര പ്രദേശങ്ങളും ഊട്ടി മുക്കൂർത്തി ദേശീയോദ്യാനവുമാണ് കേരളത്തിനു പുറത്ത് നീലക്കുറിഞ്ഞി പൂക്കുന്ന ഇടങ്ങൾ.
    ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ 40 ഇനം കുറിഞ്ഞികളാണ് കാണപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇനമായ സ്ട്രൊബലാന്തസ് കുന്തിയാനസ് എന്ന ഇനത്തിൽ പെട്ട നീലക്കുറിഞ്ഞിയാണ് 12 വർഷത്തിലൊരിക്കൽ പൂവിടുന്നത്. ഇതു കാണാനായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തുന്നത്.


  • ബാങ്ക് തട്ടിപ്പിന് പുതിയ രീതി: ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക

    ബാങ്ക് തട്ടിപ്പിന് പുതിയ രീതി: ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക


    POST : SIMON PALATTY JOHN.

    UPI ( യൂണിഫൈഡ് പേമെന്റ് ഇന്റർഫെയ്സ്) ആപ്ലിക്കേഷൻ മുഖാന്തിരം പണമിടപാടുകൾ നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയതരം തട്ടിപ്പ്. ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ‍ നിന്നും പണം തട്ടുന്നതിനായി തട്ടിപ്പുകാർ‍ മൊബൈൽ‍ ഫോണിലേക്ക് അയക്കുന്ന മെസേജുകള്‍ മറ്റൊരു നമ്പരിലേക്ക് അയക്കാൻ‍ നിർദ്ദേശിക്കുന്നതിനനുസരിച്ച് മെസേജ് ഫോർവേർഡ് ചെയ്യുന്നവരുടെ അക്കൗണ്ടിൽ‍ നിന്നും പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
    ഉപഭോക്താവ് മെസേജ് അയച്ചു കഴിഞ്ഞാൽ അയാളുടെ മൊബൈൽ‍ നമ്പരുമായി ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർ‍ത്തപ്പെടുകയും തുടർ‍ന്ന് ഡെബിറ്റ് കാർ‍ഡിൻ്റെ വിവരങ്ങളും ഉപഭോക്താവിൻ്റെ ഫോണിൽ‍ ലഭിക്കുന്ന ഒടിപി യും തട്ടിപ്പുകാർ‍ ചോദിച്ചറിയുകയും ചെയ്യും. തുടർ‍ന്ന് ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ‍ നിക്ഷേപവും തട്ടിപ്പുകാർ തട്ടിയെടുക്കുന്നതാണ് രീതി.
    സംസ്ഥാനത്ത് ഇത്തരത്തിൽ 10 ഓളം കേസുകളിലായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സാഹചര്യത്തിൽ കേരളാ പോലീസ് സൈബർ ഡോമിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുകയാണ്. ഇത്തരം തട്ടിപ്പിനെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. MPIN, OTP, ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, SMS എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
    തങ്ങൾ‍ തട്ടിപ്പ് ഇരയായെന്ന് ബോധ്യപ്പെട്ടാൽ‍ ഉടൻ തന്നെ ഏറ്റവും വേഗത്തിൽ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഫ്രീസ് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയും എം -പിൻ‍ നമ്പർ‍ മാറ്റുകയും വേണം.
    #keralapolice #keralapolicecyberdome #onlinefraud #otpfraud #mobilebanking #onlinecheating

  • എല്ലാ മൊബൈൽ കമ്പനികളും താരിഫ് ഒരേ രീതിയിലേക്ക് മാറിയിരിക്കുകയാണ്‌. (BSNL ഒഴികെ)

    എല്ലാ മൊബൈൽ കമ്പനികളും താരിഫ് ഒരേ രീതിയിലേക്ക് മാറിയിരിക്കുകയാണ്‌. (BSNL ഒഴികെ)


     


    ഐഡിയ വോഡാഫോൺ എയർടെൽ മറ്റുകമ്പ നികൾളും 20,30,50,100,200 എന്നീ റീചാർ ജുകളും വലിയ ഫുൾ ടോക്‌ ടൈം ഓഫറുകളും പിൻ വലിച്ചിരിക്കുന്നു

    വർക്ക് ചെയ്യുന്ന റീചാർജ്ജുകൾ
    35 രൂപ.65 രൂപ.95 രൂപ.കാലാവധി 28 ദിവസം.
    Rs245    84ദിവസം കാലാവധി29 മത്തെ ദിവസം തൊട്ട് ഈ റീചാർജുകളുടെ ബാലൻസ് വർക്ക് ചെയ്യുന്നതല്ല. എന്നാൽ ഒരു മാസ കാലാവധിക്ക് ശേഷം 15 ദിവസം വരെ മാത്രമെ ഇനി ഇൻകമിങ്ങ് ഉണ്ടായിരിക്കയുള്ളു.
    ശേഷം റീചാർജ് ചെയ്യാത്ത പക്ഷം ഇൻകമിങ്ങ് അതായത് ഇങ്ങോട്ടും കോൾ വരുന്നതല്ല.

    റീചാർജ് ചെയ്യുന്ന ഉപഭോക്താവ് ശ്രദ്ധിക്കുക
    ⭕ 35 രൂപക്ക് ലഭിക്കുന്ന ടോക് ടൈം 26 രൂപയാണ്.
    പക്ഷേ 2.5 സെക്കന്റിന് വരുന്നുണ്ട്. അതായത് മിനിറ്റിന് 1 രൂപ 30 പൈസ.
    ⭕ 65 രൂപക്ക് 55 രൂപ  സംസാര മൂല്യം ലഭിക്കും.പക്ഷേ മിനിറ്റിന് 60 പൈസ വെച്ച് ഈടാക്കുന്നതാണ്.
    ⭕ _95 രൂപക്ക് ഇന്നത്തെ ലവലിൽ 95 രൂപയും സംസാര മൂല്യം ലഭിക്കുന്നുണ്ട്. 28 ദിവസം വാലിഡിറ്റി,  കോൾ താരിഫ് മിനിറ്റിന് 30 പൈസയാണ്.
    ⭕_145 രൂപക്ക് 145 രൂപ ടോക്ക് ടൈം ഉണ്ട് 1 GB ഇന്റർ നെറ്റും കൂടെ കിട്ടും.ഈ 145 രൂപക്ക് മുഴുവൻ സംസാര മൂല്യവും മിനിറ്റിന് 30 പൈസ എന്ന രീതിയിൽ 42 ദിവസ കാലാവധി അനുവദിച്ചിരിക്കുന്നത്.
    ⭕245  രൂപ റീചാർജ്ജിൽ 245 രൂപ ടോക്‌ ടൈം,84 ദിവസം വാലിഡിറ്റി, കൂടെ 2 ജി ബി ഇന്റർ നെറ്റും കിട്ടും, കോൾ താരീഫ്‌ 30 പൈസ ഒരു മിനിറ്റിന്‌ എന്നിങ്ങ നെയാണ്‌.
    ഓർക്കുക...സിം വാലിഡിറ്റി അവസാനിച്ചാൽ  പൈസ ബാലൻസ് ഉണ്ടേലും ഉപയോഗിക്കാൻ കഴിയില്ല.വീണ്ടും വാലിഡിറ്റി റീചാർജ്ജ്‌ ചെയ് താൽ നിലവിലുള്ള ബാലൻസ്‌ ഉൾപടെ ഉപയോ ഗ്യസാധ്യമാകുന്നതാണ്

    നിങ്ങളുടെ വീട്ടിൽ കോൾ വരാൻ വേണ്ടി മാത്രം സിം കാർഡ്‌  ഉപ്യോഗിക്കുന്നുണ്ടെങ്കിൽ അതി ലേക്ക്‌ വാലിഡിറ്റി റീചാർജ്ജുകൾ ഇനി നിർബ ന്ദമായിരിക്കും
    വിദേശത്തുള്ളവർ പ്രവാസികൾക്ക്

    വിദേശ രാജ്യങ്ങളിൽ ഉള്ളവർ അവരുടെ സിം ക്യാൻസൽ ആയിപ്പോവാതെ നിലനിർത്താൻ  245 രൂപ റീചാർജ്‌ ചെയ്യുന്നതാവും നല്ലത്‌. 245 നു റീചാർജ്ജ്‌ ചെയ്യുമ്പോൾ മുകളിൽ വിവരിച്ചത്‌ പോലെ 240 ടോക്‌ ടൈം കൂടെ 84 ദിവസം കാലാവധിയും ലഭിക്കും.
    ഈ 84 ദിവസത്തിനു ശേഷം പുറത്തേക്കുള്ള കോളുകൾ കട്ടാവുന്നതും അതിനു 15 ശേഷം ഇൻ കമിംഗ്‌  കാളുകളും (ഇങ്ങോട്ട്‌ വരുന്ന കാളുകൾ) കട്ട്‌ ആവുന്നതും ശേഷം 90 ദിവസം സിം ഗ്രൈസ്‌ പിരിയഡിൽ ആവുന്നതും 90ആം ദിവസത്തിനുശേഷം ഓരോമാസങ്ങളിലും ബാലൻസിൽ നിന്ന് 20 രൂപ ഈടാക്കി സിം കട്ട്‌ ആയി പോവാതെ നില നിൽകുന്നു.( Rs 20×12മാസം =240)
    🛑ശ്രദ്ധിക്കുക
    നമ്പറിൽ പൈസ പിടിക്കുന്ന സർവ്വീസുകൾ ഒന്നും ആക്ടീവായി കിടക്കുന്നില്ല എന്ന് ഉറപ്പ്‌ വരുത്തുക.
    ബാലൻസ്‌ തീരുന്നതിനു മുൻപ്‌ തന്നെ  റീചാർജ്ജ്‌ ചെയ്ത്‌ മാസത്തേക്ക്‌ വേണ്ട 20 രൂപ അക്കൗണ്ടിൽ ഉണ്ട്‌ എന്ന് ഉറപ്പ്‌ വരുത്തുക. ഈ അവസരത്തിൽ ബാലൻസ്‌ ഇല്ലാതെ വന്നാൽ നമ്പർ ക്യാൻസലായി പോവും.
    ഇങ്ങിനെ ചെയ്യുന്ന കണക്ഷൻ നിങ്ങൾ നാട്ടിലേക്ക്‌ വരിക യാണേൽ വരുന്നതിനു മുൻപ്‌ തന്നെ മുകളിൽ പറഞ്ഞ വാലിഡിറ്റി റീചാർജ്ജ്‌ ചെയ്ത്‌ പോരുക (മിനിമം Rs 35)._
    അല്ലെങ്കിൽ എയർപ്പോർട്ടിൽ ഇറങ്ങി സിം ഇട്ടാലും നെറ്റ്‌ വർക്ക്‌ ഉണ്ടാവില്ല.  വിളിക്കാനും സാധിക്കില്ല.

    മറ്റ്‌ എന്ത്‌ സംശയങ്ങൾക്കും കസ്റ്റമർ കെ യർ നമ്പറായ 198ൽ വിളിക്കുക.  (നാട്ടിലുള്ളവരോട്‌ വിളിച്ച്‌ ചോദിക്കാൻ പറയുക)
    NB: മുകളിൽ വിവരിച്ച വിവരങ്ങളിൽ മാറ്റം വരുത്താനുള്ള അധികാരം അതാത്‌ നെറ്റ്‌ വർക്ക്‌ കമ്പനികളിൽ  നിക്ഷിപ്തമാണ്‌.
  • ഹൃദ്രോഗങ്ങള്‍ക്കും മറവിക്കും കേള്‍വിക്കുറവിനും എന്തിന്‌ ക്യാന്‍സറിനെപോലും തടയാന്‍ ഈ ദിവ്യ ഔഷധം.

    ഹൃദ്രോഗങ്ങള്‍ക്കും മറവിക്കും കേള്‍വിക്കുറവിനും എന്തിന്‌ ക്യാന്‍സറിനെപോലും തടയാന്‍ ഈ ദിവ്യ ഔഷധം.




    മലയാളിയുടെ പ്രിയപ്പെട്ട മത്തി, ആസ്‌മ കേള്‍വിക്കുറവ്‌ തുടങ്ങിയ തടയാനുള്ള ദിവ്യ ഔഷധമാണെന്ന്‌ അമേരിക്കയില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കന്‍ ആരോഗ്യമാസികയായ ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ്‌ ലേഖനം പ്രത്യക്ഷപ്പെട്ടത്‌.

    അമേരിക്കയില്‍ നടന്ന പഠനമാണ്‌ ഇങ്ങനെയൊരു കണ്ടെത്തലിലെത്തിയത്‌. 1991 മുതല്‍ 2009 വരെ, 65215 നഴ്സുമാര്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പരിശോധിച്ചാണ്‌ അമേരിക്കയിലെ ഏതാനും ശാസ്‌ത്രജ്ഞര്‍ ഉപസംഹാരത്തിലെത്തിയത്‌. ഇക്കാലയളവില്‍, കേള്‍വിക്കുറവുമായി ബന്ധപ്പെട്ട്‌ 11,606 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

    വളരെ അപൂര്‍വമായി മാത്രം മത്സ്യം ഭക്ഷിച്ചിരുന്നവരും സ്ഥിരമായി കഴിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആഴ്‌ചയില്‍ കുറഞ്ഞത്‌ രണ്ട്‌ തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരില്‍, കേള്‍വിക്കുറവിന്‍റെ പ്രശ്‌നം 20 ശതമാനത്തോളം കുറവാണെന്ന്‌ കണ്ടെത്തുകയായിരുന്നു.
    മത്തി പോലെ, എണ്ണയുടെ അളവ്‌ കൂടുതലുള്ള മത്സ്യങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്കും മറവിക്കും എന്തിന്‌ ക്യാന്‍സറിനെ പോലും തടയാന്‍ പ്രാപ്‌തമാണെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു.

    പ്രായമാകുമ്പോഴുണ്ടാകുന്ന, ഒഴിച്ചുകൂടാനാവാത്ത ഒരു പ്രശ്‌നമാണ്‌ കേള്‍വിക്കുറവ്‌. എന്നാല്‍ ഈയൊരു കണ്ടെത്തല്‍, പ്രശ്‌നത്തെ ചിലപ്പോള്‍ പൂര്‍ണമായി ദൂരീകരിക്കാനും കുറഞ്ഞ പക്ഷം കേള്‍വിക്കുറവ്‌ വരുന്നത്‌ താമസിപ്പിക്കാനെങ്കിലും സഹായിക്കുമെന്നാണ്‌ ലേഖികയും ബോസ്റ്റണിലെ പ്രമുഖ ഡോക്‌ടറുമായ ഷാരോണ്‍ ക്യൂരാന്‍ പറഞ്ഞത്‌.

    2008ല്‍ നടന്ന പഠനങ്ങള്‍ പ്രകാരം, പ്രായമാകുമ്പോള്‍ ഉണ്ടാകാറുള്ള പേശിസംബന്ധമായ പ്രശ്‌നങ്ങളെ കുറയ്ക്കുന്നതിനും എണ്ണ നിറഞ്ഞ മത്സ്യങ്ങള്‍ക്ക്‌ സാധിക്കുമെന്ന്‌ കണ്ടെത്തിയിരുന്നു.

  • പ്രവാസികളുടെ ഭാര്യമാരുടെ അവസ്ഥ ഇതാണ്, ഒരു പ്രവാസി ഭാര്യയുടെ കുറിപ്പ് വൈറല്‍

    പ്രവാസികളുടെ ഭാര്യമാരുടെ അവസ്ഥ ഇതാണ്, ഒരു പ്രവാസി ഭാര്യയുടെ കുറിപ്പ് വൈറല്‍


    Post :- Simon P John.
    വീട്ടുകാര്‍ക്ക് വേണ്ടി കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി ഉറ്റവര്‍ക്ക് വേണ്ടിയെല്ലാം സ്വയം മറന്ന് സ്വന്തം ജീവിതം മറന്ന് അന്യ നാടുകളില്‍ കഷ്ടപ്പെടുന്നവരാണ് പ്രവാസികള്‍. നാട്ടില്‍ അവരുടെ ഭാര്യമാരും ഈ ഒരു അവ്സ്ഥയിലായിരിയ്ക്കും.


    ഒന്ന് ജീവിച്ചു തുടങ്ങുന്നതിനു മുമ്പേ അക്കരേയും ഇക്കരേയും ആയി പോയവര്‍. ഒരു പ്രവാസിയുടെ ഭാര്യയുടെ വാക്കുകള്‍.വര്‍ഷങ്ങളുടെ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടെങ്കിലും സംതൃപ്തമായൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞോയെന്നതില്‍ എനിക്കിന്നും സംശയമാണ്.വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നല്ലാതേ ഒരുമിച്ചോരു ജീവിതം വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒന്നോ രണ്ടോ മാസം മാത്രമായിരുന്നു.അത് എന്‍റെ പരിഭവങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും മൂര്‍ച്ച കൂട്ടിയെന്നല്ലാതെ സ്നേഹിക്കാന്‍ ഞങ്ങള്‍ അപ്പോഴും മറന്നു.മണിയറയുടെ മണം മാറും മുമ്പേയായിരുന്നു ആദ്യയാത്ര. അന്ന് മധുരപ്പതിനേഴിന്‍റെ മലര്‍വാടിയില്‍ ഞാനും എന്റെ സ്വപ്നങ്ങളും തനിച്ചായിപ്പോയിയെന്നായിരുന്നു എന്‍റെ പരിഭവം. അന്നോക്കെ രാത്രികളെ ഞാനൊരുപാടു വെറുത്തു. എന്‍റെ ഒറ്റപ്പെടലിന്‍റെ പ്രതീകമായിരുന്നു രാത്രികള്‍.രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം വന്നെങ്കിലും മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ പങ്കുവെച്ചു തീരും മുമ്പേ എന്‍റെ ഉദരത്തിന് ഒരു സമ്മാനവും നല്‍കി വീണ്ടും യാത്രയായി.വീര്‍ത്തു വരുന്ന എന്‍റെ ഉദരത്തില്‍ ഒരു ചുംബനം നല്‍കാന്‍. ശരീരത്തിന്റെ അവശതയില്‍ ഒരു കര സ്പര്‍ശമേകാന്‍ അദ്ദേഹം വന്നില്ലല്ലോയെന്നായിരുന്നു അന്നൊക്കെ എന്‍റെ പരാതി.മറ്റുള്ളവരുടെ സ്വാര്‍ത്ഥതക്കിടയില്‍ എന്‍റെ പകലുകള്‍ കടന്നുപോയിക്കൊണ്ടിരുന്നു. പക്ഷേ രാത്രി എനിക്ക് ഏകാന്തത മാത്രമേ സമ്മാനിച്ചുള്ളു.ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന നിലാവുള്ള രാത്രി പോലും എനിക്കസഹ്യമായി.വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അദ്ദേഹം വന്നപ്പോള്‍ ഞങ്ങളുടെ കുഞ്ഞിന്‍റെ നിഷ്കളങ്കമായ ചിരിയിലും കളിയിലും തിരിച്ചു പോകാന്‍ ഒന്നുശങ്കിച്ചെങ്കിലും വീടെന്ന സ്വപ്നം വീണ്ടും അദേഹത്തേ ഗള്‍ഫിലേക്ക് തിരിച്ചയച്ചു.വര്‍ഷങ്ങള്‍ ആര്‍ക്കും പിടികൊടുക്കാതേ ഓടിക്കൊണ്ടിരുന്നു. അതിനിടയില്‍ നിരവധി തവണ അദ്ദേഹം നാട്ടില്‍ വന്നു. ഓരോ തവണയും നാട്ടില്‍ നില്‍ക്കാന്‍ അദ്ദേഹവും ഞാനും ഒരുപാടാശിച്ചു…പക്ഷേ കുട്ടികളുടെ പഠിപ്പ് ഭക്ഷണം…. വസ്ത്രം… ചിലവുകള്‍ കൂടിക്കൊണ്ടിരുന്നു. കരയോടടുക്കും തോറും ആഴങ്ങളിലേക്കു തന്നെ പോകുന്ന തിരമാല പോലെയായി ഞങ്ങളുടെ ജീവിതം.പണം ആവശ്യം എന്നതിലുപരി അത്യാവശ്യമായിക്കൊണ്ടിരുന്നു. പക്ഷേ.. എന്‍റെ ജീവിതം പ്രവാസിയുടെ ഭാര്യയാരെന്ന് എനിക്ക് കാട്ടി തന്നു. ഞാനോരു പ്രവാസിഭാര്യയായി.മക്കള്‍ക്കുവേണ്ടി…. മറ്റാര്‍ക്കൊക്കെയോ വേണ്ടി സ്വന്തം സുഖങ്ങളെ വേണ്ടന്നു വെച്ച പ്രവാസിക്കൊപ്പം ഞാനും കൂടി. ഇന്നു ഞാന്‍ ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങി….അരണ്ട നിലാവിനെ സ്നേഹിച്ചു തുടങ്ങി… ഒരു പക്ഷേ എന്‍റെ പ്രിയപ്പെട്ടവനും ഇപ്പോള്‍ രാത്രിയെ…. ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ടാകും. നാളെയും ഞങ്ങള്‍ക്ക് ഇരുട്ടു തന്നയാണല്ലോ കൂട്ട്….
  • പ്രവാസ ജീവിതം .

    പ്രവാസ ജീവിതം .


    POST BY:- SIMON PALATTY JOHN

    ജീവിതത്തിൽ ഒന്ന് അനുഭവിച്ചു അറിയണ്ട ഒന്ന് തന്നെ അന്ന് പ്രവാസ ജീവിതം. പുറത്തു നിന്ന് നോക്കുമ്പോൾ നല്ലതും മനോഹരവും അന്ന് എന്നാൽ അതിന്റെ ഉള്ളിൽ കേറിയാൽ മാത്രം അന്ന് അത് അനുഭവിക്കാൻ  പറ്റു. ജീവിക്കാൻ പഠിക്കാൻ ഉള്ള ഒരു വിദ്യാലയം എന്നും കൂടി നമുക്ക് അതിനെ വിശേഷിപിക്കം . നാട്ടിൽ വരുന്ന പ്രവാസി അടിച്ചുപൊളിക്കും അത് ആ ദിനങ്ങൾ മാത്രം മായി ചുരുക്കും. അത് ആണ് ഒരു പ്രവിസി തൻ അനുഭവിക്കേണ്ട എല്ലാം വിട്ടു എറിഞ്ഞു തൻ മുൻപ് കണ്ടിട്ടില്ലാത്ത ഒരു രാജ്യത്തു കഷ്ട്ടപെട്ടു ജിവിക്കും. അത് സ്വന്തം സന്തോഷത്തിനു വേണ്ടി അല്ല വീട്ടുകാരുടെ. വീട്ടിൽ വിളിക്കുമ്പോൾ നല്ല കറിയും കൂടി ചോറ് കഴിക്കുമ്പോൾ പ്രവാസി പറയും ഞാൻ ഇവിടെ കോഴിക്കറി ഒകെ അന്ന് കഴിക്കുന്നേ അത് വിശ്വസിച്ചു വീട്ടുകാരും. എന്നാൽ ഇവിടെ കഴിക്കുന്നതുപോലും  ഉണ്ടാകില്ല  അത് അന്ന് പ്രവാസി. പട്ടിണി കിടന്നും ഒക്കെ അന്ന് ക്യാഷ് ഉണ്ടാക്കി അയക്കുന്നത് ഒരു പ്രവാസിയുടെ ലോകം എന്ന് പറയുന്നത് . തൻ ഉറങ്ങുന്ന നാല് കമ്പിയുള്ള ഒരു കാട്ടിലും തൻ ഉപയോഹിക്കുന്ന ഫോൺ അത്ര മാത്രം ഉള്ളു ഓരോ പ്രവാസിയുടെയും ലോകം. നല്ല രുചിയുള്ള ആഹാരം കഴിച്ച നാളുകൾ മറന്നു  കണ്ണും. ഇത് ഒരു പ്രത്യേകതകൾ ഉള്ള ജീവിത പഠനം അന്ന് പ്രവാസജീവിതം എന്ന് പറയുന്നത് . കല്യണം കഴിഞ്ഞു ഭാര്യയെ വിട്ടു
    അന്യദേശത്തു വന്നു കിടക്കുമ്പോൾ നല്ല വിഷമം ഉള്ളി അലയടിച്ചു ഉയരും എന്നാലും എന്തു ഒകെ വീട്ടുകാരുടെ സന്തോഷത്തിനു വേണ്ടി അതുപ്പോകെ കടിച്ചു പിടിച്ചു അങ്ങ് സഹിക്കാൻ മാത്രമേ അതിനു കഴിയു.  പിന്നെ പട്ടിണിയും എല്ലാം കൂടി ചേര്ന്ന ഒരു ജീവിതം അന്ന് ഒരു പ്രവാസിയുടെ ജീവിതം .ആരും ഇത് മനസിലാകില്ല അതിനു ഇത് ഒന്ന് മനസിലാക്കാൻ നോക്കിയിട്ടു പോലും ഉണ്ടാകില്ല .
    പലരും നമ്മളെ തളർത്തും പറഞ്ഞു പറ്റിക്കാനും സാധ്യതകൾ കൂടുതൽ അന്ന് . മര്യാദക്ക് ഒന്ന് ഉറങ്ങിയട്ടു നാളുകള് ആയി കണ്ണും പാവങ്ങൾ .എല്ലാം സഹിച്ചു കഴിയുന്ന ഒരു  കൂട്ടര് ഉണ്ട് എങ്കിൽ അത് പ്രവാസി മാത്രം ആയിരിക്കും രാവിലെ ആകുന്നതിനു മുൻപ് ജോലിക്കു പോയിട്ട് വൈകുന്നേരം വരുന്നതേ കണ്ടിട്ടുള്ളു. കഷ്ടപ്പാട് മാത്രം ബാക്കി .

    ജീവിതം പഠിക്കാൻ ഏറ്റവും നല്ല ഒരു വിദ്യാലയം എന്ന് പറയാൻ  പറ്റിയത് അന്ന് ഒരു പ്രവാസ ജീവിതം മകളെ കണ്ണൻ പറ്റാതെ സ്വന്തം ഭാര്യ പോലും കണ്ണൻ പറ്റത്തില്ല എന്നത്  അന്ന് 
    എന്തിനാ ഇങ്ങനെ ഒരുജീവിതം കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ഒരുപ്രവാസി അനുഭവിക്കുന്നെ . ആരോട് പറഞ്ഞാൽ മനസില്കും. ലീവിനു വരുമ്പോൾ കാണുന്ന പ്രവാസിയെ കണ്ടിട്ടൂള്ളൂ .  പ്രവാസം ദൂരേന്നു നോക്കാൻ മാത്രം അന്ന് അതിനു ഭംഗിയുള്ളതു . അത് അനുഭവിക്കാനോ അടുത്ത് അറിയുന്നോ അത്ര രസവുമില്ല ഭംഗിയുമില്ല.
  • ഒരു കുട്ടികാലത്തെ ഓർമ്മകൾ.

    ഒരു കുട്ടികാലത്തെ ഓർമ്മകൾ.


    POST BY:- SIMON PALATTY JOHN
    നമ്മൾ എല്ലാവരും തിരിഞ്ഞു നോക്കുന്ന ഒരു കാലം  ഉണ്ട് നമ്മുടെ കുട്ടികാലം . ഇന്ന് ഉള്ള കുട്ടികൾക്കു കിട്ടാതെ പോയ നല്ല ഒരു കാലം . നമ്മുടെ ഒക്കെ കുട്ടിക്കാലവും ഇന്നത്തെ കുട്ടികളുടെ കാലവും തമ്മിൽ ഏറെ വ്യത്യസം ഉണ്ട് . ഇന്ന് ആധുനിക സംവിധാനങ്ങൾ വന്നപ്പോൾ അന്ന് അത് ഇല്ലാത്ത ഒരു കാലം . അന്ന് കുട്ടിക്കാലത്തു പ്രാകൃതിയോട് അടുപ്പം ഉള്ള ഒരു കാലഘട്ടം ആയിരുന്നു കഴിഞ്ഞു പോയതും ഇനി തിരിച്ചു കിടത്തതും ആയ നമ്മുടെ കുട്ടികാലം എന്ത് നല്ല മനോഹരമായ ഓർമ്മകൾ സമ്മാനിച്ചു അതും അങ്ങനെ കടന്നു പോയി ആ നിമിഴങ്ങൾ ഇന്ന് ഓർക്കുമ്പോൾ തിരിഞ്ഞു ആ കുട്ടികാലത്തെ പോകുവാൻ തോന്നുന്നു . എല്ലാവര്ക്കും പറയാൻ കണ്ണും കുട്ടികാലത്തെ കുറിച്ച്. അന്ന് പ്രകൃതിയോട് അടുപ്പമുള്ള ഒരു കാലം ആയിരുന്ന് . ഓസ് വണ്ടിയും , റബ്ബർ ചെരുപ്പിന്റെ റബ്ബർ മുറിച്ചു ചക്രം ആക്കി ഉണ്ടാക്കിയ വണ്ടികൾ ഇന്നും മായാത്ത ഓർമ്മകൾ ആയി ഇന്ന് ഓർമ്മച്ചെപ്പിനുള്ളിൽ ഇരിക്കുന്നു . ഓണം ഒകെ വന്നാൽ പിന്നെ പൂക്കാലം എൻറെ കുട്ടിക്കാലത്തു ചെമ്പരത്തി പൂക്കൾ ഇല്ലാത്ത വീട് ഇല്ല . വീടിന്റെ വഴിയിൽ ചെമ്പരത്തി പൂക്കൾ വലുതായി നില്കുന്നത് കണ്ണൻ എന്ത് രസം അന്ന് അതിന്റെ പൂ പറിച്ചു അതിലെ തേൻ കുടിക്കുന്ന ഒരു കാലം ഇന്ന് കുട്ടികൾ അങ്ങനെ ഒന്നും കണ്ടിട്ടില്ല . കടകളിലെ മിഠായി ഇരിക്കുന്നത് ഒക്കെ നല്ല രസം അന്ന് പല നിറത്തിൽ ഒകെ ആയി അങ്ങനെ അത് ഒന്നും മറക്കാൻ പറ്റില്ല. അന്ന് 50 പൈസ 25 പൈസ 10 പൈസ എന്ന് നീളുന്നു മുഠായിയുടെ വിലകൾ . തേൻ ,ഗ്യാസ് , അങ്ങനെ എത്ര മിഠായികൾ . വീട്ടിൽ നിന്ന് അങ്ങനെ ഒന്നും പൈസ തരാത്തതുമില്ല . പിന്നെ കരഞ്ഞും ഒകെ അന്ന് കിട്ടുന്നത് . മിഠായി യുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഓർക്കുന്നു എന്റെ ഒരു പിറന്നാൾ ദിവസം . കുഞ്ഞിലേ എന്റെ പിറന്നാളിന് തല്ലെന്നു ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞു നാളെ എന്റെ പിറന്നാൾ അന്ന് മിഠായി ഒകെ ആയി വരം എന്ന് പറഞ്ഞു വീട്ടിൽ ഇന്ന് ക്യാഷ് തരും എന്ന ഒരു വിശ്വാസം . പറഞ്ഞിട്ടു കാര്യം ഇല്ല  സംഗതി ചിറ്റിപോയി . എത്ര കരഞ്ഞിട്ടും തന്നില്ല. വേറെ ഒന്നും കൊണ്ട് അല്ല കാഷില്ലാ . രാവിലെ സ്കൂളിൽ പോകാൻ ക്യാഷ് ത അല്ലാതെ ഞാൻ പോകില്ല എന്ന് കരഞ്ഞു എന്നെ തല്ലി പറഞ്ഞുവിട്ടു അത് ഒക്കെ ഇന്ന് ഓർക്കുമ്പോൾ സത്യത്തിൽ ചിരിവരുന്നു അന്ന് എല്ലാവരും സ്കൂളിൽ പോയതിനു ശേഷം അന്ന്  ഞാൻ പോയത് . അങ്ങനെ എന്റെ ഒരു പിറന്നാള് കരഞ്ഞു ഞാൻ ആഘോഷിച്ചു . ഇന്ന് ഒകെ എല്ലാവർക്കും മേടിച്ചുകൊടുക്കും അതും ഏറ്റവും നല്ലതു . പിന്നെ അന്ന് മുതൽ ഇന്ന് വരെ ഞാൻ എന്റെ പിറന്നാളിന് ചെലവ് ആർക്കും ചെയിതിട്ടില്ല അത് ആഘോഷിച്ചാട്ടും ഇല്ല . അന്ന് പിറന്നാളിന് ഒന്നുംകിട്ടതുമില്ല . അങ്ങനെ ഒക്കെ ഇന്ന് ചിരി അന്നുവരുന്നത് അത് ഒക്കെ ഓർത്തിട്ടു . ഒരു ദിവസം ഒകെ കിട്ടിയാൽ രാവിലെ ഇറങ്ങും കളിക്കാൻ തിരിച്ചു വീട്ടിൽ കയറുന്നതു രാത്രി ഒകെ ആക്കും തിരിച്ചു വരുമ്പോൾ അമ്മയുടേ വഴക്കു ഉണ്ടാക്കും എങ്ങനെ പറയാതെ ഇരിക്കും ശരീരം ഒകെ ചെള്ളിയായി ഒകെ. അന്ന് കളിയും ചിരിയും ഒകെ ആയി അങ്ങനെ അന്ന് നമ്മളെ അറിയാത്ത നാട്ടുകാര് ഇല്ല എല്ലാവര്ക്കും നമ്മളെ അറിയാം നടന്നു സ്‍കൂളിലേക്കു പോകുന്നതും ഒകെ എന്ത് രസം ആയിരുന്ന് ഇന്ന് ഒരു അഗ്രഹം ഉണ്ട് അന്ന് പോയവഴിയിലൂടെ ഒന്നുകൂടി പോകുവാൻ. ഇന്നത്തെ കുട്ടികളെ വീടിന്റെ മുന്നിൽ വണ്ടി വരും അങ്ങനെ അവര് പോകുന്നെ ആർക്കും നല്ലതുപോലെ അറിയില്ല . ഇന്ന് ഒകെ ഒരു അവധി കുട്ടികൾക്ക് കിട്ടിയാൽ പിന്നെ വീട്ടിൽ തന്നെ കമ്പ്യൂട്ടർ ഗെയിം ഒകെ കളിച്ചു ഇരിക്കും എല്ലാം ഗൂഗിൾ . പ്രകൃതിയോട് ചേരുവാൻ ഇപ്പോൾ കഴിയുന്നില്ല അതിന്റെ ഭംഗി ആസ്വദിക്കാൻ ഇന്നത്തെ കുട്ടികൾക്ക് അറിയില്ല എല്ലാം വീട്ടിലെ കമ്പ്യൂട്ടർ വഴി. പണ്ട് കാലത്തേ കുട്ടികാലം ഒകെ പോയി പോയി .അന്ന് എത്ര മഴ നഞ്ഞാലും പനിയോ രോഗമോ ഇല്ല . ഇന്ന് അന്നേ മാറിയിരിക്കുന്നു ഇന്നത്തെ കുട്ടികൾക്ക് വരാത്ത രോഗം ഇല്ല . ഇന്ന് കഴിക്കാൻ ഉണ്ട് അന്ന്ഇല്ല എന്നാലും കളിച്ചു നടക്കുമ്പോൾ ശരീരം രോഗത്തെ പ്രതിരോധിക്കാൻ ഉള്ള  എല്ലാ കഴിവും ഉണ്ട് . ഇനി എന്ന് തിരിച്ചുകിട്ടും ആ പഴയ നാളുകൾ. 

    ആ രസം ഉള്ളനാളുകൾക്കു പകരമായി വേറെ ഒരു കാലഘട്ടം ഇല്ല . അത്ഒക്കെ ഇനി വെറും ഓർമ്മകൾ മാത്രമായി ചുരുങ്ങി .





  • നമ്മളെ കരുതുന്ന ഒരുവൻ.

    നമ്മളെ കരുതുന്ന ഒരുവൻ.


    POST BY :- SIMON PALATTY JOHN.

    ഇന്ന് എന്റെ വിഷയം എന്ന് പറയുന്നത് "കരുതൽ". എന്ന വിഷയത്തെ അസ്പാതമാക്കി പറയുവാൻ ആഗ്രഹിക്കുന്നു . എത്ര നന്നാകും എന്ന് അറിയില്ല . എന്നാലും എന്റെ രീതിയിൽ ഒരു ശ്രമം .

    കരുതൽ എന്ന്  പറയുമ്പോൾ പലരീതിയിൽ ഉള്ള കരുതൽ ഉണ്ട് ഈ ലോകത്തു . അപ്പൻ മകളെ കരുതുന്നത്, 'അമ്മ മകളെ കരുതുന്നത് , സഹോദരൻ സഹോദരിയെ കരുതുംപോലെ , ഭർത്താവ്‌ ഭാര്യയെ കരുതുമ്പോൾ , ഭാര്യ ഭർത്താവിനെ കരുതുമ്പോൾ, മകൾ അപ്പനെയും അമ്മയെയും കരുതുന്നതുപോലെ അങ്ങനെ നീളുന്നു കരുതൽ. എന്നാൽ അത് പോലെ അല്ലാത്ത ഒരു കരുതൽ അല്ലെങ്കിൽ കരുതുന്നവൻ ഉണ്ട് . നമ്മളെ രാവിലെ എഴുന്നേൽക്കും മുതൽ കിടക്കും വരെയും . കിടന്നു ഉറങ്ങുന്ന സമയം നമ്മളെ കരുതന്നവൻ. എല്ലാ സമയവും നമ്മളെ കരുതുന്ന ഒരുവൻ അത് വേറെ ആരുമല്ല നമ്മുടെ യേശു . ഒരു കുഞ്ഞിനെ ഒരു സ്നേഹമുള്ള 'അമ്മ അതിനെനോകും പോലെ നമ്മളെ കരുതന്നവൻ അന്ന് നമ്മുടെ യേശു . ഒരു 'അമ്മ ആ കുഞ്ഞിനെ സുഷമയുടെ നോക്കുന്നതുപോലെ . നമ്മുടെ ജീവിക്കുന്ന യേശു നമ്മളെ ദിനവും കരുതുകയാണ്. നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ നമ്മെ കരുതുന്നു . കാല് വഴുതി വീഴാതെ ഒരു കല്ലിൽപോലും നമ്മുടെ കാല് തട്ടിവീഴാതെ സൂക്ഷിക്കുന്ന നമ്മുടെ യേശു . അവന്റെ സ്നേഹത്തിനു പകരം വെക്കാൻ വേറെ ഒന്നുമില്ല . നമ്മൾ പോകുന്നവഴി ഒകെ നമ്മെ സൂക്ഷിക്കുന്നത്. റോഡിൽകൂടി പോകുമ്പോൾ ഒരു വാഹനംപോലും നമ്മുടെ ദേഹത്തു ഇടിക്കാതെ നമ്മുടെ ദിശയെ മാറ്റി അവിടെ നിന്ന് സൂക്ഷിക്കുന്നു നമ്മൾ അറിയുന്നില്ല ഇത്ഒന്നും എതിരെവരുന്ന വാഹനത്തിന്റെ ദിശയെ മാറ്റിയും സൂക്ഷിക്കുന്ന ആ സ്നേഹം എന്ത് പകരം നല്കാൻ ഒന്നുമില്ല . നമ്മെ അവന്റെ വിലയേറിയ രക്തം നൽകി വിണ്ടുഎടുത്തു . ഒരു അപ്പൻ മകളെ സൂക്ഷിക്കുമ്പോലെ സ്നേഹിക്കും പോലെ നമ്മെ കരുതിയത് ഓർക്കുമ്പോൾ നമ്മൾ ചെയ്തത് ഒന്നുമല്ല.കോഴി തന്റെ കുഞ്ഞുങ്ങളെ പരുത്തിൽ ഇന്നും തന്റെ ചിറകിൻ അടിയിൽ സൂക്ഷിക്കുമ്പോലെ നമ്മളെ ദിനവും സൂക്ഷിക്കുന്നു .

    ഒരു പകൽക്കൂടി കാണുവാൻ ദൈവംതന്ന അവസരത്തിന് നന്ദി പറയാം . നമ്മുടെ ദൈവം നമ്മളെ കരുതി ഇല്ലായിരുന്നുവെങ്കിൽ നമ്മൾ ഇന്ന് തലയുയർത്തി ജീവനോട് ഈ ഭൂമിയുടെ നിരപ്പിൽ നിൽക്കിലായിരുന്നു . നമ്മുടെ കുടുംബമഹിമ കൊണ്ട് ഒന്നുമല്ല . വേറെ ഒന്നും കൊണ്ട് അല്ല ദൈവം നമ്മളെ സ്നേഹിച്ചു കരുതിയത് കൊണ്ട് ഒന്ന് മാത്രം അന്ന് നമ്മൾ ഇപ്പോളും ഇങ്ങനെ നിൽക്കാനും ഇത് വായിക്കാനും പറ്റിയത് . ദൈവത്തിനു ഒരിക്കൽ കൂടി നന്ദി പറയാം നമുക്ക് അതും സ്നേഹത്തോടെ പൂർണ്ണമനസായി പറയംനമുക്കു നന്ദി ദൈവമേ . ബൈബിൾ ഇങ്ങനെ പറയുന്നു . അവൻ നിങ്ങളെ കരുതുന്നകയാൽ സകലചിന്താകുലവും. അവന്റെ മേൽ ഇടുക എന്ന് പറയുന്നത് നമ്മുടെ കൊച്ചു കുട്ടികൾക്കുപോലും അറിയാം എന്ന വാക്ക് അന്ന് .നമ്മുടെ അപ്പനും അമ്മയും കരുതുന്നതിലും 100 ഇരട്ടിയായി നമ്മളെ ഒരു കുഞ്ഞിന് കരുത്തും പോലെ നമ്മെ നമ്മുടെ ദൈവും കരുതുന്നത് . 

    ബൈബിളിൽ തന്നെ പല കരുതലുകൾ പറയുന്നു . സറഫാത്തിലെ വിധവയെ ദൈവം ഏലീയാവിനു കരുതിയതുപോലെ , യോസേഫിനു ഒരു സ്ഥാനം കരുതിയതുപോലെ അബ്രഹാമിന് യാഗം അർപ്പിക്കാൻ മോറിയാമലയിൽ ഒരു ഉന്നമില്ലാത്ത ഒരു ആട്ടിൻകുട്ടിയെ കരുതിയതുപോലെ . അങ്ങനെ പോകുന്നു .കരുതൽ 

    ഓർക്കുക നമ്മളെ പോകുന്നവഴിയിലും യാത്രയിലും നടപ്പിലും പോക്കിലും വരവിലും .എല്ലാസമയത്തും നമ്മളെ കരുതുന്ന ഒരു ആളു ഉള്ളു അത് നമുടെ ജീവിക്കുന്ന ദൈവം മാത്രം ഉള്ളു ….. ഇത്രയും പറഞ്ഞു ചുരുക്കുന്നു എത്ര നന്നായി എന്ന് അറിയില്ല . ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ .
  • ഇത്രയും സ്നേഹിച്ചാൽ പോരാ.

    ഇത്രയും സ്നേഹിച്ചാൽ പോരാ.


    Post By:- Simon Palatty.

    ഇത്രയും സ്നേഹിച്ചാൽ പോരാ
    അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ
    എനിക്കുള്ളതിനേക്കാൾ എൻജീവനേക്കാൾ
    അങ്ങേ സ്നേഹിപ്പാനാണ് എനിക്കാശ

    യേശുവേ ആരാധ്യനേ ...

    എൻസങ്കടങ്ങൾ തീർത്തതിനാലല്ല
    എൻ ആവശ്യം നിറവേറ്റിയതിനാലല്ല
    എനിക്കായി മരിച്ചതിനാൽ
    ഞാൻ എന്നുമങ്ങേആരാധിച്ചീടും

    യേശുവേ ആരാധ്യനേ ...

    എൻ കർമവും പ്രവർത്തിയാലുമല്ല
    എൻ നേർച്ചയും കാഴ്ചയാലുമല്ല
    കൃപയാൽ രക്ഷിച്ചതിനാൽ
    ഞാൻ എന്നുമങ്ങേആരാധിച്ചീടും

    യേശുവേ ആരാധ്യനേ ...


  • ഒരു മഴ കാലവും ജീവിതവും.

    ഒരു മഴ കാലവും ജീവിതവും.

    Post by:- Simon Palatty.

    മഴ കാലം എന്ന് പറയുമ്പോൾ വെള്ളത്തിന് ക്ഷാമം ഇല്ലാത്ത ഒരു കാലം അന്ന് .വെള്ളം കൊണ്ട് പുഴകൾ തോടുകൾ ആറുകൾ ഒകെ നിറഞ്ഞു ഒഴുകുന്ന സമയം . എന്റെ ഒകെ കുട്ടിക്കാലത്തു സ്കൂൾ തുറക്കുന്ന അന്ന് അന്ന് മഴ കാലം തുടങ്ങുന്നേ നല്ല രസം. അന്ന് മഴയകെ നനഞ്ഞു സ്കൂളിൽ പോകാൻ പുതിയ കുട ഒകെ ചൂടി സ്കൂളിലേക്ക് വേനലവധി കഴിഞ്ഞു പോകുന്നത് രാവിലെ തന്നെ മഴയായിരിക്കും അന്ന് ഒക്കെ എഴുന്നെല്കാനും പോകാനുമൊക്കെ മടിയാണ് . എന്നാൽ മഴ ഒക്കെ നനഞ്ഞും റോഡിൽകൂടി ഒഴുകുന്ന വെള്ളത്തിൽ കളിച്ചും മറ്റുള്ളവരുടെ ദേഹത്ത് വെള്ളംതെറുപ്പിച്ചു  കളിച്ചു അന്ന് സ്കൂളിൽ പോകാൻ ഒരു രസം ആണ്. അന്ന് ഒകെ വീട്ടിലേക്കു വരുമ്പോളും മഴയാണ്. സ്കൂൾ ഒകെ വിട്ടു വീട്ടിൽ വരുമ്പോൾ കുളിച്ചു നനഞ്ഞു കണ്ണും അതിനു അമ്മയുടെ വഴക്കും . ഇപ്പോളും ഞാൻ ഓർക്കുക്കയാണ് അന്ന് ഒന്നും ഒരു പനിപോലും വരില്ല. എത്രയൊക്കെ വെള്ളത്തിൽ കളിച്ചാലും വരില്ല . ഒരു പനിയൊക്കെ വരുന്നതിനു കത്തുരിക്കും എന്ത് പ്രയോജനം വരില്ല . ഒരു ദിവസം പോലും ലീവ് എടുക്കില്ല. സ്കൂളിൽ പോകണം . രാവിലെ തന്നെ ''അമ്മ ചോറ് ഒക്കെ ശരിയാക്കിവെച്ചേക്കും . പിന്നെ അത്ഒക്കെ എടുത്തു കൊണ്ട് സ്കൂളിലേക്ക് പോകണം . അന്ന് വെല്ലോ ഹോംവർക് ഒകെ ചെയുന്നത് സ്കൂളിൽ ചെന്നിട്ടു കോപ്പി പേസ്റ്റ് അന്ന് പരുപാടി . ചെല്ലുമ്പോൾ ഹോം ഡവർക് കോപ്പി അത് കഴിഞ്ഞു അന്ന് ബാക്കി ഉള്ള പരുപാടി . മഴ നനഞ്ഞു വരുന്നതേ ബുക്ക് ഒകെ എടുക്കുമ്പോൾ അതിന്റെ പേപ്പറുകളും നനയും എന്ന് ചെയ്യാൻ അന്ന് . നമ്മുടെ സ്കൂളിലേക്ക് ഉള്ള പോകും വഴി കുടയിട്ടു കളിച്ചു ഒരു മഴത്തുള്ളിപോലും പുറത്തുകളയാതെ ബാഗിൽ ശേഖരിച്ചു വെക്കും അപ്പോൾ തന്നെ ബാഗിലെ ബുക്കിൽ എല്ലാം വെള്ളം ആയിരിക്കും . പിന്നെ അത് ഉണക്കുന്ന  പരുപാടി അന്ന് അങ്ങനെ കുറെ ഓർമ്മകൾ അന്ന് ഒരു മഴ കാലം തരുന്നത് . മഴ നനഞ്ഞു പോകുന്ന ഒരു സുഖം ഒന്ന് വേറെ തന്നെ അന്ന് ഇപ്പോൾ ഒകെ കുട്ടികൾക്ക് വണ്ടിയായി ഒരു തുള്ളി പോലും നനയാതെ ഇരിക്കാൻ ഉള്ള സജീകരണങ്ങൾ ഒകെ ആയി . അന്ന് രണ്ടു മടക്കിന്റെ ഒരു കുടയുന്നു മേടിച്ചുതരുന്നത് അത് ഒരു വർഷത്തേക്ക് അന്ന് അത് മഴ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ തന്നെ അതിന്റെ പരുപാടി കഴിയും കമ്പിയോകെ ഒടിഞ്ഞ് അതിന്റെ ലൈഫ് കഴിയും എന്നാലും അത് കൊണ്ടുപോകും വീട്ടിൽ പറയാൻ പേടിയാ കാരണം നല്ല അടികിട്ടും . അത് കൊണ്ട് നമ്മൾ അത് കൊണ്ട് തന്നെ പോകും . അങ്ങനെ ഒകെ കഴിഞ്ഞു പോയ ഒരുകാലം അന്ന് മഴയുടെ ഓർമ്മകൾ .

     ഇപ്പോൾ ആ ഒരു ലൈഫ് ജീവിക്കാൻ തോന്നുന്നു ബട്ട് എന്ത് പറയാൻ . നമ്മൾ പാഴാക്കുന്ന ഓരോ സമയങ്ങളും നമ്മൾ എന്ത് കാണിച്ചാലും ഒരിക്കലും തിരിച്ചു കിട്ടില്ല അത് ഒകെ  ഓരോ ഓർമകളായി അങ്ങനെ മനസ്സിൽ കിടക്കും . ഇടയ്ക്കു ഒകെ അത് ഓർത്തു ചിരിക്കും അന്ന് കാണിച്ചു കൂട്ടിയ വികൃതികൾ ഓർത്തു . 

    ജീവിതം എന്നത് ഒരു പാഠപുസ്‌തകം അന്ന് അത് ഒരിക്കലും പഠിച്ചാലും തീരില്ല . പഠിച്ച് പഠിച്ചു അങ്ങനെ പോകുകയാണ് . അതിലെ ഓരോ അദ്യായങ്ങൾ നമ്മുടെ ഓരോ കാലങ്ങൾ . ഇപ്പോൾ നമ്മുടെ പുസ്തകം തുറന്നയിരിക്കുന്നു. ജീവിതം എന്ന് അവസാനിക്കുന്നു അന്ന് ഈ പുസ്തകം അടയും നമ്മുടെ അധ്യയങ്ങൾ തീരും 



  • ദൈവത്തിന്റെ സ്വന്തം നാട് ആയ നമ്മുടെ കൊച്ചു കേരളം.

    ദൈവത്തിന്റെ സ്വന്തം നാട് ആയ നമ്മുടെ കൊച്ചു കേരളം.

    POST BY:-SIMON PALATTY

    പടിഞ്ഞാറ് അറബി കടലും, കിഴക്ക് പശ്ചിമഘട്ടവും, ഇതിനിടയില്‍ വനമേഖല, വന്യ മൃഗസങ്കേതങ്ങള്‍,  വെള്ളച്ചാട്ടങ്ങള്‍, നദികളുടെ കളകളാരവം, കായലിന്റെ ഓളപ്പരപ്പുകള്‍.  തെങ്ങ്, കുരുമുളക്, ഏലം, നെല്ല്, കശുവണ്ടി  ഒപ്പം എന്നും ആര്‍ക്കും അനുയോജ്യമായ കാലാവസ്ഥയും; ഇത്രയും ആയപ്പോള്‍ ലോകത്തിലെ പത്തു സ്വര്‍ഗങ്ങളില്‍ ഒന്ന് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം എന്നതില്‍ അത്ഭുതപെടാന്‍ എന്തിരിക്കുന്നു.

    ഓരോ മലയാളിക്കും കേരളം എന്ന് പറയുമ്പോൾ ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അഭിമാനം തന്നെ അന്ന് ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം. പ്രതേകിച്ചും പ്രവാസിയായി കഴിയുന്ന മലയാളികളുടെ മനസ്സിൽ. എവിടാ നാട് എന്ന് ചോദിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം അത് വേറെ ആരോടും പറഞ്ഞു മനസിലാക്കാൻ കഴിയുന്നതിലും അപ്പുറം അന്ന് . കേരളത്തിൽ നിന്നും ദിവസേനയുള്ള ഉപജീവനത്തിനുവേണ്ടി വന്നു കിടക്കുന്ന പ്രവാസി എന്ന് അറിയപെടുന്നവരുടെ മനസിൽ മലയാളി അന്ന് എന്ന് പറയുന്നത് ഒരു അഭിമാനം അന്ന് . നാട്ടിലെ വിശേഷങ്ങൾ ഫോണിലൂടയും വിവരസാങ്കേതിക വിദ്യയായ നമ്മൾ പറയുന്ന  സോഷ്യൽ മീഡിയ  എന്ന് അറിയപെടുന്നതിലൂടെ അന്ന് . നമ്മുടെ കേരളത്തിന്റെ ഭംഗി അറിയാൻ ഒരു പ്രവാസിയോട് ചോദിച്ചാൽ മതി . പച്ചപ്പുകൾ നിറഞ്ഞ കേരം നിറഞ്ഞു നിൽക്കുന്ന നമ്മുടെ സ്വന്തം കേരളം . പച്ചപ്പൊലിമയോടെ തലയുയർത്തി നിൽക്കുന്ന നമ്മുടെ കേരളം ഒന്ന് വേറെ തന്നെ അന്ന് . പല  ആചാരങ്ങൾ , മതങ്ങൾ , ആരാധന സ്ഥലങ്ങൾ ഒക്കെ  ഒരുമയോടെ പോകുന്ന കേരളാനാട് .
    കേരളത്തിന്റെ മാത്രം ആയ ഓണം ഇപ്പോൾ ഇന്റർനാഷൻ ലെവൽ വരെ എത്തിയിരിക്കുന്നു ഏതു രാജ്യത്തു ചെന്നാലും ഓണാഘോഷം നടക്കുന്നു അത് വേറെ ഒരു കാരണം അല്ല ഈ ലോകത്തിന്റെ എല്ലാസ്ഥലങ്ങളിലും ഇപ്പോൾ മലയാളികളുടെ സാന്നിത്യം ഉണ്ട് എന്ന് മാത്രം അല്ല കഴിവിൽ മുന്നിൽ നികുന്നതും നമ്മുടെ നാട് ആയ കേരളം തന്നെ അന്ന് നമ്മുടെ മലയാളം എന്ന് ഭാഷ ഇപ്പോൾ എല്ലാ രാജ്യങ്ങളിലും ആയികൊണ്ടിയിരിക്കുന്നു . ഓരോ പ്രവാസിയുടെയും മനസിലെ ആഗ്രഹാം ചോദിച്ചാൽ ഒരേ പോലെപറയും നാട്ടിൽ വന്നു കഴിയാൻ അന്ന് നമ്മുടെ നാട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഒരു സുഖം അത് ഇനി ഏതു നല്ല നാട്ടിൽ പോയി എന്ന് പറഞ്ഞാലും കിട്ടില്ല കാരണം സ്നേഹബന്ധങ്ങൾക്കു വില കൊടുക്കുന്നു. 

    1986 -ല്‍ ടൂറിസം വ്യാവസായിക പദവി ലഭിച്ച  കേരളം "ദൈവത്തിന്റെ സ്വന്തം നാട് " എന്നാ പദവി സ്വീകരിച്ചതോടെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ ഉണ്ടായി.  എന്നും ഇപ്പോഴും നല്ലതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച മലയാളിക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍  നമ്മുടെ മലയോര മേഖലകളും, കായലുകളും ബീച്ചുകളും, നിറഞ്ഞ പ്രകൃതി രാമനീയതയും ഒരു അനുഗ്രഹമായി.  കൂട്ടത്തില്‍ ആയുര്‍വേദത്തിന്റെ കൈപുണ്യവും. 
         മൂന്നാര്‍, വയനാട്, നെല്ലിയാമ്പതി, വാഗമണ്‍, പൊന്മുടി കൂടാതെ നാഷണല്‍ പാര്‍ക്കുകളും വന്യമൃഗ സങ്കേതങ്ങളും ടൂറിസം പാതയെ വികസിപ്പിക്കാന്‍ കഴിഞ്ഞു.  1498 -ല്‍ വാസ്കോ ഡ ഗാമ കാല്‍ കുത്തിയ കാപ്പാട് ബീച്ച് മുതല്‍ ഇന്നും വിദേശികള്‍ നിറഞ്ഞൊഴുകുന്ന കോവളം ബീച്ച് വരെ ടൂറിസം കേന്ദ്രങ്ങളായി.  'കിഴക്കിന്റെ വെനീസും', 'അറബിക്കടലിന്റെ' റാണിയും', തിരുവിതാംകൂറിന്റെ ആഡ്യത്വവും ഇവിടെ എത്തുന്ന ഇതു സഞ്ചാരികളെ ആണ് തിരികെ പോകാന്‍ പ്രേരിപ്പിക്കുന്നത്. കേരള സംസ്കാരം ഉറങ്ങുന്ന ബേക്കല്‍ കോട്ട മുതല്‍ ശ്രീ പദ്മനാഭന്റെ അനന്തപുരി വരെ ടൂറിസം മേഖലക്ക് നീണ്ട സാധ്യതകള്‍.  വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഥകളി, ഓട്ടംതുള്ളല്‍, മോഹിനിയാട്ടം, തെയ്യം, പടയണി, ചാക്യാര്‍കൂത്ത് എന്നിങ്ങനെ തനതു കലാരൂപങ്ങള്‍.  ആനകളെ അണി നിരത്തുന്ന പൂരങ്ങള്‍, വ്യത്യസ്തമായ ആചാരങ്ങളും ഐതീഹ്യങ്ങളും നിറഞ്ഞ ഉത്സവങ്ങള്‍, ജലമാര്‍ഗം കെട്ടുവള്ളം, വള്ളംകളി എന്നിങ്ങനെ പോകുന്ന. 

    ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തെ കുറിച്ച് പറയാൻ വാക്കുക്കൾ പോരാ വർണ്ണപ്പൊലിമയോടെ , പച്ചപ്പൊലിമയോടെ നിറഞ്ഞു നിൽക്കുന്ന നമ്മുടെ കേരളത്തിന്റെ പൊലിമകൾ ഒക്കെ  ഒന്ന് വേറെ തന്നെ അന്ന് . വികസനപാതയിൽ ഇപ്പോൾ മുന്പോട്ടു പോകുകയാണ് നമ്മുടെ കേരളം …..


  • ഇത് ചതിയുടെയും വാഞ്ചയുടെയും കാലം അത്രേ .

    ഇത് ചതിയുടെയും വാഞ്ചയുടെയും കാലം അത്രേ .


    ദൈവം നമ്മളോടു ഒകെ പറയുന്നത് സ്നേഹിക്കണം എന്ന് അന്ന് ആരെയും പറഞ്ഞോ അല്ലെങ്കിൽ വേറെ ഒരു രീതിയിലും നമ്മൾ അവരെ ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത് നമുക്കു എല്ലാവര്ക്കും ഈ ഭൂമിയിൽ വസിക്കാൻ ദൈവം കുറച്ചു നാളുകൾ അന്ന് തന്നിരിക്കുന്നത് നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ മനസിലാക്കി നമ്മൾ അവരെ ആൽമർത്ഥമായി സ്നേഹിക്കണം അല്ലാതെ കുറച്ചു നേരത്തെ ഒരു ടൈം പാസ് അല്ലെങ്കിൽ നമ്മുടെ കാര്യസാധ്യത്തിനുവേണ്ടി സ്നേഹിക്കരുത്. ഒരേ ആയുസുമാത്രം അന്ന് ദൈവം നമുക്ക് എല്ലാവര്ക്കും നൽകിയത് . കപട സ്നേഹം കാണിച്ചു കുറേപ്പേര് ഇപ്പോളും ചതിക്കുന്നു.വഞ്ചിക്കുന്നു. അൽമാർത്ഥമായി സ്നേഹിച്ചാലും 

    നമ്മൾ ഒരു കാര്യത്തിലും ആരെയും ചതിക്കരുത് . അത് ഇനി നമ്മുടെ സ്‌നേഹത്തിൽ , നമ്മുടെ ജോലിസ്ഥലങ്ങളിൽ അങ്ങനെ ഏതുരീതിയിലും നമ്മൾ ചതിക്കാപെടാം  നമ്മൾ അത് കണ്ടു അറിഞ്ഞുമനസിലാക്കിയെടുക്കാൻ കഴിവ് ഉള്ളവര് ആക്കണം. മധുരവാക്കുകൾ പറഞ്ഞു നമ്മളെ ചതിയിൽ പെടുത്താൻസാധ്യത ഉണ്ട് ഇത്  ചതിയുടെയും വഞ്ചനയുടെയും കാലം അത്രേ . ദൈവത്തിന്റെ വരവിനെ അറിയിക്കുന്ന ഒരു വിഷയം തന്നെ അന്ന് ഇത് . വഞ്ചനാ നിറഞ്ഞലോകം അന്ന് നമ്മൾ ഇപ്പോൾ വസിക്കുന്നത് . ആരെയും വിശ്വസിക്കാൻ പറ്റാത്തകാലം. ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന് പറയുന്ന കാലം അന്ന് ഇത് . പലരെയും നമ്മൾ ആൽമർത്ഥമായി സ്നേഹിച്ചാലും നമ്മളെ അവര് ചതിക്കും . സ്നേഹം കാണിക്കും സ്നേഹത്തിന്റെ വാക്കുകൾ പറയും എന്നാൽ അങ്ങനെ അല്ല കാര്യം അത് ഒകെ ഒരു ഷോ മാത്രം അന്നേരം മാത്രം കാണിക്കുന്ന സ്നേഹം എന്നാൽ മനസ്സിൽ അങ്ങനെ അല്ല ചതിയും വഞ്ചനയും നിറഞ്ഞത് അന്ന് അവരുടെ മനസ് . സ്നേഹം എന്ത് അന്ന് അറിയാൻ കഴിവില്ലാത്തവൾ . എത്ര സ്നേഹിച്ചാലും പൂവിന്റെ വില പോലും ഇല്ല . ഇത് ചതിയുടെ കാലം അന്ന് 
    അപ്പോൾ നമ്മൾ ഉറപ്പായും ചതികപെടാം  വഞ്ചിക്കപെടുകയും ചെയ്യാം . 

    ഇത് ദുഷ്കാലമത്രെ അത് കൊണ്ട് നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കേണ്ടതായിരിക്കുന്നു . എങ്ങനെ വേണം എങ്കിലും നമ്മൾ ചതിക്കാൻ പെടാൻ അവസരങ്ങൾ ഉണ്ട് . 


    ദൈവം പറയുന്നതുപോലെ നമ്മൾ ആരെയും ചതിക്കാതെയും വഞ്ചിക്കാതെയും സ്നേഹത്തിനു സ്നേഹം നൽകി ജീവിക്കാൻ ഉള്ളകാലം അന്ന് ഇന്ന് കേരളത്തിൽ വിവാഹമോചനങ്ങൾ കൂടി വരികയാണ് .കാരണം വേറെ അല്ല ചതിക്കുകയും വഞ്ചിക്കുകയും പരസ്പര വിശ്വാസം ഇല്ലാതെ അന്ന് ഇപ്പോൾ ഉള്ള ജീവിതങ്ങൾ പോകുന്നത്. ദൈവം നമുക്ക് ഒരു ജീവിതം അന്ന് തന്നത് അത് നല്ലതു പോലെ ജീവിക്കാൻ കഴിയട്ടെ . ആരെയും വേദനിപ്പിക്കാതെ ആരെയും സങ്കടപെടുത്താതെ നമുക്ക് ജീവികം 



    എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ 

  • ഓഫീസിലേക്ക് ഉള്ള എല്ലാവിധ ടാറ്റ എൻട്രി വർക്കുകൾ ചെയിതു നല്കുന്നു .

    ഓഫീസിലേക്ക് ഉള്ള എല്ലാവിധ ടാറ്റ എൻട്രി വർക്കുകൾ ചെയിതു നല്കുന്നു .

    ഓഫീസിലേക്ക് ഉള്ള എല്ലാവിധ Microsoft office Excel and word ടാറ്റ എൻട്രി വർക്കുകൾ ചെയിതു നല്കുന്നു


    ഓൺലൈൻ വഴി ഓർഡർ എടുത്തു നിങ്ങളുടെ ഇഷ്ട്ടം അനുസരിച്ചു വർക്ക്‌ cheyithu  നല്കുന്നു ..


    contact now:
    WhatsApp :- +91 82812587593
    or




    Data Entry work in Microsoft office Excel and Word ……………..
    ഒട്ടും സമയം കളയാതെ വിളിക്കു ……….. നിങ്ങളുടെ കമ്പനിയെ മുന്നോട്ട് നയിക്കൂ ……………..



  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346